Don't Miss!
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അന്യനാട്ടിലെ കഥ പറഞ്ഞാല്‍ ഹിറ്റാകില്ലേ
കേരളത്തിന്റെ അതിര്‍ത്തികടന്നുപോയി ഒരുക്കിയ ചിത്രമൊന്നും നിലം തൊടാത്തതെന്തുകൊണ്ടാണ്.. അടുത്തിടെ റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളാണ് മാത്തുക്കുട്ടിയെ പോലെ മോശം അഭിപ്രായമുണ്ടാക്കിയത്. പത്മകുമാര്‍ സംവിധാനം ചെയ്ത ഒറീസയും ശ്യാമപ്രസാദിന്റെ ഇംഗ്ലിഷും. ഒറീസയിലെ മലയാളി പൊലീസിന്റെ കഥയായിരുന്നു പത്മകുമാര്‍ ചെയ്ത ഒറീസ എന്ന ചിത്രം. ഉണ്ണി മുകുന്ദനയാിരുന്നു നായകന്. ജി.എസ്. അനില്‍ കഥയും തിരക്കഥയും എഴുതിയ ചിത്രം ഒരാഴ്ച പോലും തിയറ്ററില്‍ ഓടിയില്ല.
അതുപോലെ തന്നെയായിരുന്നു ശ്യാമപ്രസാദിന്റെ ഇംഗ്ലിഷും. നിവിന്‍പോളി, ജയസൂര്യ, മുകേഷ് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. അതും ഒരാഴ്ച ഓടിയില്ല. ഇപ്പോള്‍ മാത്തുക്കുട്ടിയും. ജര്‍മനിയിലാണ് ചിത്രം തുടങ്ങുന്നത്. അവിടുത്തെ കാഴ്ചകളാണ് ക്യാമറാമാന് മധു നീലകണ്ഠന് പകര്‍ത്തുന്നത്. മധു നീലകണ്ഠന് ജര്‍മനിയെ നന്നായി പകര്‍ത്തിയിട്ടുമുണ്ട്.
ജര്‍മന്‍ മലയാളികളായി സിദ്ദീഖ്, പ്രേം പ്രകാശ്, സുരേഷ് കൃഷ്ണ, മുത്തുമണി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജര്മനില് നിന്നു മാത്തുക്കുട്ടി മോഹന്‍ലാലിനെ തേടി നാട്ടിലേക്കു വന്നതോടെ സിനിമയും ഇങ്ങോട്ടു പോരുന്നു. ജര്‍മനിയിലെ കഥയില്‍ തുടങ്ങിയിട്ടും ജര്‍മനി ശരിക്കും ഉപയോഗപ്പെടുത്താന്‍ സംവിധായകനു സാധിച്ചില്ല. സിനിമയ്ക്കൊടുവില്‍ തോമസ് മാഷ് (നെടുമുടി) ജര്‍മനി സന്ദര്‍ശിച്ചപ്പോഴാണ് അല്പമെങ്കിലും ദൃശ്യഭംഗി ഉപയോഗിക്കാന്‍ സാധിച്ചത്.
അതുപോലെ തന്നെയായിരുന്നു വലിയൊരു താരനിരയെ കിട്ടിയിട്ടും സംവിധായകന് ഉപയോഗിക്കാന്‍ കഴിയാതെ പോയത്. മോഹന്‍ലാല്‍, ദിലീപ്, ജയറാം, മനോജ് കെ.ജയന്, സിദ്ദീഖ്, ഇടവേള ബാബു എന്നിവരൊക്കെ ചെറുതായി മുഖം കാണിക്കുന്നുണ്ട്. അതുപോലും സിനിമയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ സാധിച്ചില്ല.
എന്തിനായിരുന്നു നിര്‍മാതാക്കളായ പൃഥ്വിരാജ്, ഷാജി നടേശന്, സന്തോഷ് ശിവന് എന്നിവരുടെ എട്ടു കോടി രൂപ ചെലവിട്ട് രഞ്ജിത്ത് ഇങ്ങനെയൊരു ചിത്രമെടുത്തത് എന്നു മാത്രം മനസ്സിലാകുന്നില്ല.
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍