Don't Miss!
- Automobiles ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇഞ്ചികടിച്ചതുപോലെ, കഥയില്ലാത്ത കഥവീടും
ഗിമ്മിക്കുകള്‍ക്കൊണ്ടൊന്നും പ്രേക്ഷകര്‍ തിയറ്ററിലെത്തില്ല എന്നതിന്റെ തെളിവാണ് ജയറാം നായകനായ ജിഞ്ചര്‍, കുഞ്ചാക്കോ ബോബന്റെ കഥവീട് എന്നീ ചിത്രങ്ങളുടെ പരാജയം. ഷാജി കൈലാസ് സംവിധാനം ചെയ്ത ജിഞ്ചര്‍ ചിത്രീകരണം കഴിഞ്ഞ് ഏറെക്കാലമായെങ്കിലും റിലീസ് ചെയ്യാന്‍ കഴിയാതെ പെട്ടിയില്‍ കിടക്കുകയായിരുന്നു. തൊട്ടുമുന്‍പ് റിലീസ്ചെയ്ത ഇവരുടെ ചിത്രമായ മദിരാശിയുടെ പരാജയത്തോടെ ഷാജിയുടെ ചിത്രം വിതരണത്തിനെടുക്കാന്‍ ആരുമില്ലാതെ കിടക്കുകയായിരുന്നു. എന്നാല്‍ ഏറെ കഷ്ടപ്പെട്ട് ചിത്രം തിയറ്ററഇലെത്തിച്ചപ്പോള് ഫലം എട്ടുനിലയില്‍പൊട്ടി.
ജയറാമിനെ വച്ച് കോമഡി- ആക്ഷന്‍ ചിത്രമാണ് ഷാജി ഒരുക്കിയത്. കഥ രാജേഷ് ജയരാമന്. നിര്‍മാണം ജഗദീഷ് ചന്ദ്രന്. മദിരാശിയും ഇവര്‍ തന്നെയായിരുന്നു ഒരുക്കിയിരുന്നത്. മലയാള സിനിമയില്‍ മാറ്റം വന്നു എന്ന് ഇനിയും വിശ്വസിക്കാത്ത സംവിധായകരില്‍ ഒരാളാണ് ഷാജി കൈലാസ്. പഴയ രീതിയില്‍ ചിത്രമെടുത്താല്‍ പ്രേക്ഷകര്‍ ആ വഴിക്കൊന്നും വരില്ലെന്ന കാര്യം അദ്ദേഹത്തിന് ഇനിയും പിടികിട്ടിയില്ല.
സ്ഥിരം നായകരായിരുന്ന സുരേഷ്ഗോപിയും മോഹന്‍ലാലും മമ്മൂട്ടിയുമൊന്നും ഇപ്പോള്‍ ഷാജി കൈലാസിന് അടിപ്പടമൊരുക്കാന് നിന്നുകൊടുക്കുന്നുമില്ല. ഏക ആശ്രയം ജയറാമായിരുന്നു. ജയറാമിനെ നായകനാക്കിയ രണ്ടു ചിത്രങ്ങളുടെ അവസ്ഥ ഇതും. ഇനിയെന്തു ചെയ്യുമെന്നറിയാതെ തലസ്ഥാനത്ത് നട്ടംതിരിയുകയാണ് ഷാജി.
എം.ടി.വാസുദേവന്‍നായരുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും മാധവിക്കുട്ടിയുടെയും മൂന്നു കഥകളിലെ മൂന്നു ഭര്ത്താക്കന്മാരെയും മൂന്നുഭാര്യമാരെയും ഒന്നിച്ചുകൊണ്ടുവന്നാണ് സോഹന്‍ലാല്‍ കഥവീട് ഒരുക്കിയത്. അതുതന്നെയായിരുന്നു ചിത്രത്തിന്റെ ദോഷവും. മൂന്നു വ്യത്യസ്ത പശ്ചാത്തലത്തെ ഒരുമിച്ച് കോര്‍ക്കാന്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം വന്നിട്ടൊന്നും കഥവീട് ചലിച്ചില്ല. സാഹിത്യഗന്ധിയായ കഥയല്ല പ്രേക്ഷകര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
ജീവിതഗന്ധിയായ കഥയാണ്. അവിടെ ഗിമ്മിക്കുകള്‍ക്കൊണ്ടൊന്നും കാര്യമില്ല. കുഞ്ചാക്കോ ബോബനു പുറമെ ബിജു മേനോന്, മനോജ് കെ. ജയന്, ലാല്‍, കലാഭവന്‍ ഷാജോണ്‍, ഋതുപര്‍ണ ഘോഷ്, ഭാമ, മല്ലിക എന്നിവരായിരുന്നു മറ്റു താരങ്ങള്‍. എം.ടിയുടെ കഥാപാത്രത്തെ എം.ടിയെ എഴുതി അവതരിപ്പിക്കുമ്പോഴേ പ്രേക്ഷകര്‍ ഇഷ്ടപ്പെടൂ. അഭിവന എംടിമാര്‍ എഴുതിയതുകൊണ്ടു കാര്യമില്ലല്ലോ.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും