Don't Miss!
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
കൈതപ്രവും മോഹന്‍സിത്താരയും വിനയനൊപ്പം
വിനയന് പുതിയ സിനിമയൊരുക്കുന്നു എന്നുകേള്‍ക്കുമ്പോള്‍ മലയാള സിനിമയിലെ ചിലരുടെ മുഖം ചുളിയും. ഉടന്‍ തന്നെ അവര്‍ വിലക്കുമായി രംഗത്തെത്തും. മലയാളത്തിലെ മുന്‍നിര താരങ്ങളെയൊന്നും അഭിനയിക്കാന്‍ സമ്മതിക്കുകയുമില്ല. എന്നാല്‍ പുതുമുഖ താരങ്ങളെയും മലയാളത്തിലെ വിമതതാരങ്ങളെയും വച്ച് വിനയന് ചിത്രമൊരുക്കും. തിയറ്ററിലെത്തിക്കും. അത് സാമ്പത്തികമായി വിജയിപ്പിക്കുകയും ചെയ്യും. ഏറ്റവും ഒടുവില്റിലീസ് ചെയ്ത ഡ്രാക്കുള അത്തരത്തില്‍ വിജയിപ്പിച്ച ചിത്രമായിരുന്നു.
പുതിയ ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാന്റെ ചിത്രീകരണം തുടങ്ങാനിരിക്കുമ്പോഴേക്കും വിനയനു വിലക്കു വന്നു. ചിത്രത്തിനു ഗാനമൊരുക്കാന്‍ തീരുമാനിച്ചിരുന്ന എം.ജയചന്ദ്രനോടാണ് സിനിമയിലെ ചിലര്‍ പിന്മാറാന് ആവശ്യപ്പെട്ടത്. ഗാനമെഴുതുയിരുന്ന രാജീവ് ആലുങ്കലും പിന്മാറി. എന്നാല്‍ രണ്ടുപേര്‍ ധൈര്യസമേതം വിനയനൊപ്പം ചേര്‍ന്നു. ഗാനരചനയുമായി കൈതപ്രവും സംഗീതമൊരുക്കാന്‍ മോഹന്‍ സിത്താരയും. വിനയനൊപ്പം പതിമൂന്നു സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രണ്ടുപേരും വിലക്കുകള്‍ വകവയ്ക്കാതെയാണ് ഗാനമൊരുക്കാന്‍ തയ്യാറായത്.
താന്‍ അസുഖമായി കിടക്കുമ്പോള്‍ സംഘടനയുടെ ആരും സഹായിക്കാന്‍ വന്നിരുന്നില്ലെന്ന് തുറന്നടിക്കാനും കൈതപ്രം തയ്യാറായി. ഒരുഭാഗം കുഴഞ്ഞ് ഏറെക്കാലം ചികില്‍സയിലായിരുന്നു കൈതപ്രം. സിനിമയിലെ കുറച്ചുപേര്‍ മാത്രമേ വിവരം അന്വേഷിക്കാന്‍ എത്തിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ സംഘടനയുടെ ആളുകളെ പേടിയൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സംഗീതമൊരുക്കലാണ് തന്റെ ജോലിയെന്നും അതുകൊണ്ടുതന്നെ ആര്‍ക്കുവേണ്ടിയും അത് ചെയ്യുമെന്നും മോഹന്‍സിത്താരയും പറഞ്ഞു. എറണാകുളത്തു വച്ച് രണ്ടുപേരും വിനയനൊപ്പം സംഗീതമൊരുക്കിക്കൊണ്ടിരിക്കുകയാണിപ്പോള്.
അമാനുഷിക ശക്തിയുള്ള ബാലന്റെ കഥയാണ് ഇക്കുറി വിനയന് പറയുന്നത്. മലയാളതാരങ്ങള്‍ സഹകരിക്കാത്തതിനാല്‍ അന്യഭാഷയില്‍ നിന്നുള്ള പ്രമുഖരെയാണ് വിനയന് ചിത്രത്തിലേക്കു കൊണ്ടുവരുന്നത്. ഏതായാലും വിലക്കുകളുടെ നാളുകളെക്കുറിച്ചായിരിക്കും ഇനി ചര്‍ച്ച മുഴുവന്‍.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക