Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കലാഭവന്‍ മണിയുടെ സഹോദരന് ആത്മഹത്യയ്ക്ക് ശ്രമിച്ചു;
കലാഭവന്‍ മണിയുടെ വിയോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനെ വാര്‍ത്തകളില്‍ നിറയുന്നത്. സഹോദരന്റെ മരണത്തിന്റെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യവുമായി നിരന്തരം രംഗത്ത് വന്നിരുന്ന രാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാലക്കുടി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്റെ ആരോഗ്യനില ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്.
കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശ്ശേരി രാമന് സ്മാരക കലാഗൃഹത്തില്‍ ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അബോധവസ്ഥയില്‍ ആര്‍എല്‍വി രാമകൃഷ്ണനെ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. വിഷം കഴിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും വിശദപരിശോധനയില്‍ അമതിമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യാശ്രമമെന്ന് വ്യക്തമാവുകയായിരുന്നു.
സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി തേടി എത്തിയെങ്കിലും അത് നിഷേധിക്കുകയായിരുന്നു. അനുമതി കൊടുത്തില്ലെന്ന് മാത്രമല്ല അധികൃതര്‍ രാമകൃഷ്ണനെ അധിഷേപിച്ചുവെന്ന് ആരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരപരിപാടികളും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് ആത്മഹത്യശ്രമം.
ആത്മഹത്യശ്രമത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് താരം ഫേസ്ബുക്കിലെഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. 'കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്. അവരുമായി ഞാന്‍ 8 ഓളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച്ച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്.
വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചു നില്ക്കുന്ന വ്യക്തിയാണ്. ഞാന്‍ പു.ക.സയിലെയും പികെഎസ് ലയും അംഗമാണ്. എന്നുമായിരുന്നു രാമകൃഷ്ണന് ഫേസ്ബുക്കില്‍ എഴുതിയത്.
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'