Don't Miss!
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മണിനാദം നിലച്ചിട്ട് രണ്ടു വർഷം! മരണത്തിൽ ഇപ്പോഴും സങ്കീർണതകൾ, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ..
2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി ഓർമയായിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്. മരണത്തിൽ ദുരൂഹത ഇതുവരെ ചുരുളഴിഞ്ഞിട്ടില്ല. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നുള്ള കാര്യത്തിൽ പരസ്പരമുള്ള വാക് പേര് നടക്കുന്നതല്ല ഇന്നും മണിയുടെ മരണം ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.
സണ്ണി വീണ്ടും അമ്മയായി, ഇത്തവണ 'ഇരക്കുട്ടികൾ', സംശയവുമായി ആരാധകർ!!
2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അവശനിലയിലായ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടു വരുന്നത് മോഹൻലാൽ! കാരണം ഇത്; സംവിധായകന്റെ വെളിപ്പെടുത്തൽ
ശരീരത്തിൽ കീടനാശിനി
ആദ്യം മുതലെ മണിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഫോറൻസിക് പരിശോധനയിൽ മണിയുടെ ശരീരത്തിൽ നിന്ന് കീടനാശിനികളുടേയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സംശയം സുഹൃത്തുക്കൾക്കെതിരെ നീങ്ങിയത്
സിബിഐ അന്വേഷണം
മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഒരു വഴിക്കും പോകാതെ നീണ്ടു പോയിരുന്നു. ഫോറൻസിക് പരിശോധന ഫലങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു
മൊഴി എടുത്തു
കലഭവൻ മണിയുടെ മരണം സിബിഐ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. തുടർന്ന് 2017 മെയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. സിനിമ രംഗത്തുള്ള സുഹൃത്തുക്കൾ അടക്കം നിരവധി പേരുടെ മൊഴി ഇതിനോടകം തന്നെ എടുത്തിട്ടുണ്ട്.
സ്വത്ത് വിവരങ്ങൾ
കലാഭവൻ മണിയുടെ ഇടപാടുകളെ കുറിച്ചും സ്വത്ത് വിവര കണക്കുകളെ കുറിച്ചുമുള്ള വിവരങ്ങൾ സിബിഐ ശേഖരിച്ചിട്ടുണ്ട്. കൂടാതെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സിബിഐയ്ക്ക് കൈമാറിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു. എന്നാൽ അന്വേഷണം എവിടെയെത്തിയെന്നറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം ഉടൻ പൂർത്തിയാകും
കേസിന്റെ തുടക്കം മുതൽതന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ തെളിവില്ലെന്നാണ് പുറത്തു വരുന്ന വിവരം. അതെസമയം അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
ശുഭാപ്തി വിശ്വസം
കലാഭവൻ മണി വിടവാങ്ങി രണ്ടും വർഷം പൂർത്തിയാകുന്നു. എന്നിട്ടും മരണ കാരണം ഇപ്പോഴും അവ്യക്തമാണ്. പ്രിയപ്പെട്ട താരത്തിന്റെ മരണത്തിനും പിന്നിലെ കാരണം അറിയാൻ കുടുംബത്തിനൊപ്പം ആരാധകരും കാത്തിരിപ്പ് തുടരുകയാണ്. ചാലക്കുടിയില്‍ മണിയുടെ ഓര്‍മ ദിനമായ ഇന്ന് പുഷ്പാര്‍ച്ചനയും വിവിധ പരിപാടികളും നടക്കും. ചാലക്കുടി നഗരസഭയും അനുസ്മരണ പരിപാടികള്‍ ഒരുക്കുന്നുണ്ട്.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?