Don't Miss!
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Sports IPL 2024: കണക്കുവീട്ടാന്‍ സിഎസ്കെ, ജയം തുടരാന്‍ ലഖ്നൗ- ടോസ് 7 മണിക്ക്
- Automobiles മഹീന്ദ്ര 'പപ്പടം' അങ്ങനെ ഇറക്കാത്തതാണല്ലോ..! ഈ എസ്യുവിക്ക് ക്രാഷ് ടെസ്റ്റില്‍ കിട്ടിയത് 1 സ്റ്റാര്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- News കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കേണല്‍ മഹാദേവന് കാര്‍ഗിലില്‍
1999ല്‍ ജനറല്‍ മുഷാറഫിന്റെ നിര്‍ദ്ദേശ പ്രകാരം സായുധരായ നുഴഞ്ഞു കയറ്റക്കാര്‍ കാര്‍ഗിലിലെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ കയ്യടക്കി. യുദ്ധത്തിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും ഈ പ്രദേശം ഇന്ത്യ വീണ്ടും സ്വന്തമാക്കി. ഇന്ത്യയെയും പാകിസ്താനെയും സംബന്ധിച്ച ഏറ്റവും തന്ത്രപ്രധാന മേഖലയാണ് സമുദ്ര നിരപ്പില്‍ നിന്ന് 16000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിലെ സൈനിക പോസ്റ്റുകള്‍. ഇതു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഉയരമുളളത് സിയാച്ചിന്‍ മേഖലയാണ്. 20,000 അടി ഉയരത്തിലാണ് സിയാച്ചിനിലെ സൈനിക പോസ്റ്റുകള്‍.
ലാലിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാനമായ മറ്റൊരധ്യായമാണ് കാര്‍ഗില്‍. എഴുതി ഫലിപ്പിക്കാവുന്നതിനെക്കാള് കൊടും തണുപ്പാണ് കാര്‍ഗില്‍ പ്രദേശത്ത്. ക്ലിഷേ ഒഴിവാക്കി -35 ഡിഗ്രിയില്‍ -60ലേയ്ക്ക് താഴുന്നതെന്നു മാത്രം പറയാം.
സൈനിക കേന്ദ്രങ്ങളുടെ പ്രത്യേക അനുമതി നേടിയാണ് മേജര്‍ രവി ഈ പ്രദേശത്ത് ചിത്രീകരണം നടത്തുന്നത്. സാധാരണക്കാരന് ജന്മത്ത് ഒരിക്കലും നേരില്‍ കാണാനാകാത്ത കാര്‍ഗില്‍ എന്ന പ്രദേശം ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ പശ്ചാത്തലമായി നമുക്കു മുന്നിലെത്തുകയാണ്. ആ അര്‍ത്ഥത്തിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.
കൊടും തണുപ്പിനെയും പ്രകൃതിയൊരുക്കിയിരിക്കുന്ന കെണികളെയും അതിജീവിച്ച് കേണല്‍ മഹാദേവനും ഒരു സംഘം ദേശാഭിമാനികളായ യുവ സൈനികരും ചേര്‍ന്ന് കാര്‍ഗില്‍ വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്ന് കാണാം. ജൂണ്‍ ആദ്യവാരത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാര്‍ഗിലില്‍ 40 ദിവസം ഉണ്ടായിരിക്കും.
അഭിനയ ജീവിതത്തിലെ നിര്‍ണായകമായ 40 ദിവസങ്ങളാണ് ലാലിനെ കാത്തിരിക്കുന്നത്. കേണല്‍ മഹാദേവനെ നെഞ്ചേറ്റാന്‍ മിടിക്കുന്ന ഹൃദയത്തോടെ കാത്തിരിക്കുകയാണ് ലാലിന്റെ ആരാധകര്‍. ഒപ്പം കാര്‍ഗില്‍ എന്ന പ്രദേശം വെളളിത്തിരയില്‍ കൊതിതീരെ കാണാനും.
മുന്‍പേജില്‍
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!