twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂറി അംഗങ്ങൾ തമ്മില്‍ പൊരിഞ്ഞയടി! മികച്ച നടന്റെയും സംവിധായകന്റെയും പേരില്‍ പൊട്ടിത്തെറി!!

    |

    49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാംസ്‌കാരിക മന്ത്രി എകെ ബാലനായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടന്മാരായി ജയസൂര്യയും സൗബിന്‍ ഷാഹിറും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിയായത് നിമിഷ സജയനായിരുന്നു. മികച്ച സംവിധായകനായി ശ്യാമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ് ആയിരുന്നു.

    ഇത്തവണത്തെ പുരസ്‌കാര നിര്‍ണയം പ്രേക്ഷകര്‍ക്ക് സംതൃപ്തി നല്‍കിയെങ്കിലും ജൂറിമാര്‍ തമ്മില്‍ വഴക്ക് നടന്നിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍ കടുത്ത എതിര്‍പ്പുകളുമായി രംഗത്ത് എത്തിയെന്നും അവസാനം തര്‍ക്കം മൂത്തപ്പോള്‍ അദ്ദേഹം ഇറങ്ങി പോവുകയായിരുന്നു.

     പുരസ്‌കാര പ്രഖ്യാപനം

    പുരസ്‌കാര പ്രഖ്യാപനം

    ഫെബ്രുവരി 27 ന് സാംസ്‌കാരിക മന്ത്രി എകെ ബാലനായിരുന്നു 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 100 ഫീച്ചര്‍ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളുമടക്കം 104 സിനിമകളായിരുന്നു ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ചലച്ചിത്ര പുരസ്‌കാരത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷവും വിവാദങ്ങള്‍ തലപൊക്കിയിരുന്നു. കഴിഞ്ഞ തവണ പുരസ്‌കാരം വിതരണം ചെയ്യുന്നതിന്റെ പേരിലായിരുന്നെങ്കില്‍ ഇത്തവണ ജേതാക്കളെ നിര്‍ണയിച്ചത് തമ്മില്‍ ജൂറിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

     ഇവരാണ് ജൂറിമാര്‍

    ഇവരാണ് ജൂറിമാര്‍

    പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയായിരുന്നു 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറിയുടെ അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്‌നേഷ്യസ്, നവ്യ നായര്‍, എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.

     പ്രശ്‌നങ്ങളുടെ തുടക്കം

    പ്രശ്‌നങ്ങളുടെ തുടക്കം

    മികച്ച നടന്‍, മികച്ച സിനിമ, സംവിധായകന്‍ തുടങ്ങി പ്രധാന വിഭാഗങ്ങളിലായിരുന്നു തര്‍ക്കം ഉണ്ടായത്. തുടക്കം മുതല്‍ തന്നെ ചെയര്‍മാന്‍ മിക്ക കാര്യങ്ങളിലും എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. മികച്ച സിനിമയുടെ സംവിധായകനായ സി ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നല്‍കണമെന്നായിരുന്നു സാഹ്നിയുടെ വാദം. മികച്ച സംവിധായകനേ മികച്ച സിനിമ സൃഷ്ടിക്കാനാകു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനോട് വിയോജിച്ച മറ്റ് അംഗങ്ങള്‍ ശ്യാമപ്രസാദിനായി നിലകൊണ്ടു. രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങളിലടക്കം ഇത് നിര്‍ബന്ധമല്ലെന്ന് അംഗങ്ങള്‍ ചൂണ്ടി കാണിച്ചിരുന്നു. ഒരു സിനിമ മികച്ചതാകുന്നത് സംവിധാനത്തിനൊപ്പം മറ്റ് മികവുകള്‍ കൂടി ചേരുമ്പോഴാണെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും മറുപടി.

     ചെയര്‍മാന്‍ ഇറങ്ങി പോയി

    ചെയര്‍മാന്‍ ഇറങ്ങി പോയി

    തര്‍ക്കത്തിനൊടുവില്‍ പുരസ്‌കാര നിര്‍ണയം നിങ്ങള്‍ തന്നെ നടത്തിയാല്‍ മതിയെന്നും ഞാന്‍ ഒപ്പിട്ട് നല്‍കാമെന്നും പറഞ്ഞ് ചെയര്‍മാന്‍ ക്ഷോഭിച്ച് ഇറങ്ങി പോവുകയായിരുന്നു. പുറത്തിറങ്ങിയ അദ്ദേഹത്തെ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ അനുനയിപ്പിച്ച് തിരികെ കൊണ്ട് വരികയായിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സഹാനി അവസാന റൗണ്ടിലെത്തിയ ഏതാനും ചിത്രങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളുവെന്നും ആരോപണമുണ്ട്.

     ആമിയും കാര്‍ബണും

    ആമിയും കാര്‍ബണും

    ചലച്ചിത്ര പുരസ്‌കാരത്തിന്റെ തുടക്കത്തിലെ വിവാദം കമലിന്റെ സംവിധാനത്തിലെത്തിയ ആമിയും ബീന പോള്‍ എഡിറ്റിംഗ് നിര്‍വഹിച്ച കാര്‍ബണ്‍ എന്നീ സിനിമകള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം വന്നതോടെയാണ്. ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ സിനിമകള്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ ഓഫീസില്‍ നിന്നും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയ്ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലാപടിനെ തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷം ഇരു സിനിമകളും വാരിക്കൂട്ടിയത് നിരവധി അവാര്‍ഡുകളാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

     പുരസ്‌കാര തിളക്കം

    പുരസ്‌കാര തിളക്കം

    ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇരു സിനിമകളും ചേര്‍ന്ന് സ്വന്തമാക്കിയത് എട്ടോളം അവാര്‍ഡുകളായിരുന്നു. ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ സംവിധാനം ചെയ്ത ആമിയ്ക്ക് 2 അവാര്‍ഡും ഉപാധ്യക്ഷ ബീന പോള്‍ എഡിറ്റിംഗ് നടത്തിയതും ബീന പോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണിന് 6 അവാര്‍ഡുമായിരുന്നു ലഭിച്ചത്. അക്കാദമി ഉപാധ്യക്ഷയുടെ ഭര്‍ത്താവിന്റെ ചിത്രം സുപ്രധാനമായ അവാര്‍ഡുകള്‍ സ്വന്തമാക്കിയതിന് പിന്നില്‍ സ്വജനപക്ഷപാതമില്ലെ എന്ന ചോദ്യത്തിന് ഈ സര്‍ക്കാര്‍ ഇരിക്കുന്നിടത്തോളം കാലം അങ്ങനെ ഒന്ന് ഉണ്ടാവില്ലെന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടത്തിയ മന്ത്രി എകെ ബാലന്റെ വിശദീകരണം.

    English summary
    Kerala State Film Awards 2018 jury make controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X