twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടൂര്‍ഭാസി അട്ടയെപ്പോലെ പിടിച്ചുതൂങ്ങി! വേദനിപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ച് കെപിഎസി ലളിത

    |

    സ്‌ക്രീനില്‍ കാണുന്ന പോലെ അത്ര സുഖകരമല്ല സിനിമയ്ക്ക് പിന്നിലെ കാര്യങ്ങള്‍. താരങ്ങളില്‍ നിന്നും സംവിധായകരില്‍ നിന്നുമൊക്കെയുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പലരും എത്തിയിരുന്നു. അത്തരത്തിലുള്ള കാര്യങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. അടൂര്‍ ഭാസിയെക്കുറിച്ച് കെപിഎസി ലളിത നടത്തിയ തുറന്നുപറച്ചില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജെബി ജംഗക്ഷനില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

    കരിയറിലേയും ജീവിതത്തിലേയും സംഭവബഹുലമായ കാര്യങ്ങളെക്കുറിച്ചായിരുന്നു കെപിഎസി ലളിത സംസാരിച്ചത്. അടൂര്‍ ഭാസിയുടെ മദ്യപാന ശീലത്തെക്കുറിച്ചും മോശമായി പെരുമാറിയതിനെക്കുറിച്ചുമൊക്കെ മറ്റൊരു അഭിമുഖത്തിനിടയില്‍ കെപിഎസി ലളിത തുറന്നുപറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ അട്ട കടിക്കും പോലെ വേദനിപ്പിച്ചയാളാണ് അദ്ദേഹമെന്നായിരുന്നു ജെബി ജംഗ്ക്ഷനില്‍ താരം തുറന്നുപറഞ്ഞത്.

    അടൂര്‍ ഭാസിയെക്കുറിച്ച്

    അടൂര്‍ ഭാസിയെക്കുറിച്ച്

    അടൂര്‍ ഭാസിയെപ്പോലൊരു താരം അന്നും ഇന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പുറകില്‍ നില്‍ക്കാനെ പിന്നീട് വന്നവര്‍ക്കൊക്കെ കഴിഞ്ഞുള്ളൂ. നല്ല നടനാണെങ്കിലും ജീവിതത്തില്‍ അദ്ദേഹത്തെ അടുപ്പിക്കാന്‍ കൊള്ളില്ലെന്ന് കെപിഎസി ലളിത പറയുന്നു. അത്രയും അനുഭവിച്ചിട്ടുണ്ട്. അട്ട കടിക്കുന്നത് പോലെ വിഷമിപ്പിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന് വഴിപ്പെട്ട് ജീവിക്കുകയായിരുന്നുവെങ്കില്‍ എന്നെ ആകാശത്തോളം പറത്തിയേനെ. അത് വേണ്ടെന്ന് പറയുകയായിരുന്നു താന്‍ ചെയ്തതെന്നും കെപിഎസി ലളിത പറയുന്നു.

    പാര പണിതു

    പാര പണിതു

    ഷോട്ടിലൊക്കെ അദ്ദേഹം ഓരോന്ന് കാണിക്കും. ഇത് കണ്ട് നമ്മള്‍ ചിരിക്കും. അപ്പോള്‍ ചിരിവരും. അതിന് വഴക്ക് പറയും. റിഹേഴ്‌സലില്‍ ഇല്ലാത്ത രംഗം ടേക്കില്‍ കണ്ടാല്‍ ചിരിവരും. ഇപ്പോഴും അതങ്ങനെയാണ്. പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ അദ്ദേഹമാണ്. ഭരതേട്ടന്‍ ഇതേക്കുറിച്ചൊന്നും നോക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അടൂര്‍ ഭാസി അഭിനയിച്ചിരുന്നു. അവസാന സമയത്തും അദ്ദേഹത്തിന്റെ മനസ്സില്‍ കാലുഷ്യമുണ്ടായിരുന്നു. എന്തിനാ വന്നതെന്ന് ചോദിച്ചപ്പോള്‍ വെറുതെ വന്നതാണെന്ന മറുപടിയാണ് കൊടുത്തത്.

    ജഗതി ശ്രീകുമാറിനൊപ്പം

    ജഗതി ശ്രീകുമാറിനൊപ്പം

    മലയാള സിനിമയ്ക്ക് വലിയൊരു ദു:ഖമാണ് ജഗതി ശ്രീകുമാറിന്റെ കുറവ്. അത് പോലെ തന്നെയായിരുന്നു വേണുവും. നിരവധി സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഞങ്ങളുടെ തന്നെ ഒരു സിനിമയുണ്ടായിരുന്നു. നീലക്കുറിഞ്ഞി പൂത്തപ്പോള്‍, അതുകൊണ്ടാണ് എന്നെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ ഇടാതിരുന്നത്. ഒരേ പോലെയിരിക്കുമെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് അതില്‍ നിന്നും മാറിയത്.

    മകനെക്കുറിച്ച്

    മകനെക്കുറിച്ച്

    മകന്‍ സിദ്ധാര്‍ത്ഥിനെക്കുറിച്ചും കെപിഎസി ലളിത അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. എന്റെ ജീവിതം തകര്‍ക്ക സാധനമാണ് മദ്യം. ഇടയ്ക്ക് അവന്‍ ചെറുതായി വഴിതെറ്റിയിരുന്നു. ഈശ്വരന്‍ ഒരുകൊട്ട് കൊടുത്തു. അപകടം നടന്ന ദിവസം കഴിച്ചിട്ടുണ്ടായിരുന്നില്ല. പിറ്റേദിവസം അമ്മയുടെ ശ്രാദ്ധമായിരുന്നു. അതിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിനായാണ് അവന്‍ വന്നത്. സുഖത്തേക്കാള്‍ കൂടുതല്‍ വേദനകളാണ് ഞാന്‍ അനുഭവിച്ചതെന്നും താരം പറയുന്നു.

    എങ്ങനെ പോയെന്നറിയില്ല

    എങ്ങനെ പോയെന്നറിയില്ല

    48 മണിക്കൂര്‍ കഴിഞ്ഞ് പറയാമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എങ്ങനെയാണ് സമയം പോയതെന്നറിയില്ല. ആരൊക്കെ വന്നുവെന്നോ പോയെന്നോ അറിയില്ല, ഒന്നും ഓര്‍മ്മയില്ല. ഇപ്പോഴും സ്വപ്‌നം പോലെയാണ്. ഡോക്ടര്‍ വന്ന് വിളിക്കുന്നുവെന്ന് ആരോ പറഞ്ഞത് ഓര്‍മ്മയുണ്ട്. അതിനിടയില്‍ അവന്‍ സോറി അമ്മ എന്ന് പറഞ്ഞിരുന്നു. ഡോക്ടര്‍ പറഞ്ഞു ഇനി ഞാന്‍ രക്ഷപ്പെട്ടുവെന്ന്. ഇതേക്കുറിച്ച് പറഞ്ഞ് കെപിഎസി ലളിത വികാരധീനയായിരുന്നു.

    English summary
    KPAC Lalitha talks about Adoor Bhasi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X