Don't Miss!
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
സൗബിനും ഫഹദും ചേർന്നപ്പോൾ മാസ്! ബോക്സോഫീസില്‍ കൊടുങ്കാറ്റായി കുമ്പളങ്ങി നൈറ്റ്സ്!
ഒരു കല എന്നതിനപ്പുറം കോടികള്‍ വാരിക്കൂട്ടുന്ന ബിസിനസാണ് സിനിമ. നല്ലൊരു ചിത്രം തിയറ്ററുകളിലേക്ക് എത്തിയാല്‍ ആദ്യദിനം എത്ര കളക്ഷന്‍ കിട്ടി എന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്. ബോക്സോഫീസില്‍ നൂറും ആയിരവും കോടികള്‍ സ്വന്തമാക്കുന്ന സിനിമകളും പിറവി എടുത്ത് കൊണ്ടിരിക്കുകയാണ്. അതെല്ലാം ബിഗ് ബജറ്റില്‍ ഒരുക്കിയ സിനിമകളാണെങ്കില്‍ ചെലവ് കുറഞ്ഞ് നിര്‍മ്മിക്കുന്ന ചിത്രങ്ങളും ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കാറുണ്ട്.
അത്തരത്തില്‍ നടന് ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍ കൂട്ടുക്കെട്ടിലെത്തിയ കുമ്പളങ്ങി നൈറ്റ്സാണ് സകലകാല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ബോക്സോഫീസില്‍ മിന്നിച്ചിരിക്കുകയാണ്. ഈ വര്‍ഷമോ കഴിഞ്ഞ വര്‍ഷമോ മറ്റൊരു സിനിമകള്‍ക്കും നേടാന്‍ കഴിയാത്തതാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
കുമ്പളങ്ങിക്കാരുടെ വിജയം
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകളിലൂടെ മലയാളത്തില്‍ വലിയൊരു വിഭാഗം ആരാധകരെ സൃഷ്ടിച്ചവരാണ് ദിലീഷ് പോത്തനും ഫഹദും ശ്യാം പുഷ്കരനും. ഇതേ കൂട്ടുകെട്ടിലെത്തുന്ന സിനിമയാണെന്നുള്ളതായിരുന്നു കുമ്പളങ്ങി നൈറ്റ്സിനെ തുടക്കത്തിലെ ശ്രദ്ധേയമാക്കിയത്. നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഏഴിനായിരുന്നു റിലീസിനെത്തിയത്. കുമ്പളങ്ങിയില്‍ താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥയുമായിട്ടെത്തിയ ചിത്രം കുടുംബ പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. ബിഗ് റിലീസോ, വമ്പന്‍ മുതല്‍ മുടക്കോ ഇല്ലെങ്കിലും പുതുമയുള്ള ഡയലോഗുകളും അവതരണവും കുമ്പളങ്ങി നൈറ്റ്സിനെ വേറിട്ടൊരു അനുഭവമാക്കി മാറ്റി.
വിജയം മാത്രം
ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളില്‍ ബോക്സോഫീസില്‍ നിന്നും സാമ്പത്തിക വിജയം കരസ്ഥമാക്കി സിനിമകളില്‍ ഒന്നാം സ്ഥാനം കുമ്പളങ്ങി നൈറ്റ്സിനാണ്. കേരള ബോക്സോഫീസിലും ആഗോളതലത്തിലും എന്ന് വേണ്ട കൊച്ചിന് മള്‍ട്ടിപ്ലെക്സിലടക്കം തരംഗമായിരുന്നു. ഈ വര്‍ഷം കൊച്ചിന് മള്‍ട്ടിപ്ലെക്സില്‍ നിന്നും ഒരു കോടി നേടിയ ആദ്യ ചിത്രമായി കുമ്പളങ്ങി നൈറ്റ്സ് മാറിയിരുന്നു. പതിനെട്ട് ദിവസം കൊണ്ട് 99.73 ലക്ഷം നേടിയ ചിത്രം 19ാം ദിവസം ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 കോടി നേടിയിരുന്നു. കൊച്ചിന് മള്‍ട്ടിപ്ലെക്സില്‍ മാത്രമല്ല തിരുവനന്തപുരം പ്ലെക്സിലും ഗംഭീരമെന്നല്ല അതിഗംഭീര പ്രകടനാണ് കുമ്പളങ്ങി നൈറ്റ്സ് കാഴ്ച വെക്കുന്നത്.
ചരിത്രം തിരുത്തി
ഇപ്പോഴിതാ കുമ്പളങ്ങി നൈറ്റ്സ് സകല റെക്കോര്‍ഡുകളും മറികടന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കൊച്ചിന് മള്‍ട്ടിപ്ലെക്സില്‍ നിന്നും 2 കോടി രൂപ സിനിമ സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കായംകുളം കൊച്ചുണ്ണിയായിരുന്നു 1.94 കോടി സ്വന്തമാക്കി മുന്നില്‍ നിന്നിരുന്നത്. ബിഗ് ബജറ്റിലൊരുക്കിയ കൊച്ചുണ്ണിയെ കടത്തിവെട്ടിയാണ് മള്‍ട്ടിപ്ലെക്സില്‍ നിന്നും കുമ്പളങ്ങി രണ്ട് കോടി കൈയിലാക്കിയത്. സിനി പോളിസ് സ്ക്രീനുകള്‍ അടച്ചതിന് ശേഷം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. ഫോറം കേരള പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യം കാണിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ മിന്നിച്ചു
കുമ്പളങ്ങി നൈറ്റ്സിന് മുന്‍പ് ഫഹദ് ഫാസില്‍ നായകനായിട്ടെത്തിയ വരത്തന്, ഞാന്‍ പ്രകാശന് എന്നീ സിനിമകളും അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പിന്നാലെ എത്തിയ കുമ്പളങ്ങി നൈറ്റ്സും അതേ പ്രകടനമാണ് നടത്തിയത്. കേരളത്തില്‍ മാത്രമല്ല വിദേശത്തും കുമ്പളങ്ങിക്കാര്‍ നിറഞ്ഞ് നിന്നിരുന്നു. ആഗോളതലത്തില്‍ 40 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഔദ്യോഗികമായ കണക്ക് വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും നല്ലൊരു സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'