Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മികച്ചത് കണ്ടെത്താനായി ശരിക്കും ബുദ്ധിമുട്ടിയെന്ന് ജോമോള്‍, ജൂറി അംഗമായുള്ള അനുഭവം ഇതായിരുന്നു
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന പുരസ്കാര പ്രഖ്യാപനമായിരുന്നു ചൊവ്വാഴ്ച നടന്നത്. പോയവര്‍ഷം വിവിധ മേഖലകളിലായി തിളങ്ങി നിന്നവരെയായിരുന്നു ജൂറി അംഗങ്ങള്‍ തിരഞ്ഞെടുത്തത്. 119 സിനിമകളായിരുന്നു ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. താരരാജാക്കന്മാരുടേയും യുവതാരങ്ങളുടേയും സിനിമകള്‍ അവാര്‍ഡിനായി മാറ്റുരച്ചിരുന്നു. മധു അമ്പാട്ടായിരുന്നു ഇത്തവണത്തെ ജൂറി ചെയര്മാന്. എല്‍ ഭൂമിനാഥന്‍, വിപിന്‍ മോഹന്‍, ലതിക, ബന്യാമിന് തുടങ്ങിയവരും ഇത്തവണ ജൂറി അംഗങ്ങളായിരുന്നു.
ബാലതാരമായി സിനിമയിലെത്തിയതാണ് ജോമോള്‍. പിന്നീട് നായികയായി മാറിയ താരത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. വിവാഹത്തോടെ ഇടയ്ക്ക് അഭിനയരംഗത്തുനിന്നും മാറി നിന്ന താരം തിരിച്ചുവരികയായിരുന്നു. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമെല്ലാമായി സജീവമാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ജോമോള്‍ എത്താറുണ്ട്. ഇത്തവണ ജൂറി അംഗമായിന്റരെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ജോമോള്‍ ഇപ്പോള്‍.
12-14 മണിക്കൂറിലധികമായി പ്രവര്‍ത്തിച്ചാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. 21 ദിവസമെടുത്താണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഏതാണ് മികച്ചതെന്ന് കണ്ടെത്താനായി ശരിക്കും ബുദ്ധിമുട്ടിയിരുന്നു എല്ലാവരും. അവാര്‍ഡ് തീരുമാനങ്ങളെ രണ്ടാമതൊരു ആലോചനയില്ലാതെ ശരിവെക്കുകയായിരുന്നു എല്ലാവരും. വലിയൊരു ഉത്തരവാദിത്തമുള്ള ജോലിയാണ് ഞങ്ങള്‍ ചെയ്തത്. ഇത്തവണത്തെ ജൂറി അംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചു. എല്ലാം ടീമംഗങ്ങള്‍ക്കും അഭിനന്ദനമെന്നുമായിരുന്നു താരം കുറിച്ചത്.
ഇത്തരത്തിലൊരു അവസരം ലഭിച്ചതിനും അത് നന്നായി വിനിയോഗിക്കുകയും ചെയ്ത ജോമോളിനെ അഭിനന്ദിച്ചായിരുന്നു സുഹൃത്തുക്കള്‍ എത്തിയത്. കഠിനാധ്വാനം എന്നും അംഗീകരിക്കപ്പെടുമെന്നായിരുന്നു ചിലര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ജോമോളിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. സരിത ജയസൂര്യ, ഹരിശങ്കര്‍ കെഎസ് തുടങ്ങിയവരും ജോമോളിനെ അഭിനന്ദിച്ചിരുന്നു. കമന്റുകള്‍ക്കെല്ലാം താരം മറുപടി നല്‍കിയിരുന്നു.
Recommended Video
ഒരു വടക്കന്‍ വീരഗാഥയില്‍ ബാലതാരത്തെ അവതരിപ്പിച്ചായിരുന്നു ജോമോള്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചുള്ള വരവിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് മുന്‍പ് താരവും സ്വന്തമാക്കിയിരുന്നു.
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'