Don't Miss!
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- News ഇന്ത്യയില്‍ യുഎഇയും റഷ്യയും കുതിച്ചു: സൗദിക്ക് വന്‍ വീഴ്ച, റെക്കോർഡ് നേട്ടവുമായി ഇറാഖും
- Sports IPL 2024: മുംബൈയെ തീര്‍ത്തതെങ്ങനെ? ഇത്രയും സിംപിള്‍! ഗെയിം പ്ലാന്‍ വെളിപ്പെടുത്തി ക്ലാസെനും അഭിഷേകും
- Technology ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
കുഞ്ഞനന്തന്റെ കട ഫിജി ചലച്ചിത്രമേളയില്‍
സലീം അഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച കുഞ്ഞനന്തന്റെ കട ഫിജി രാജ്യാന്തര ചലച്ചിത്രോത്സവ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിയും നൈല ഉഷയും താരജോഡികളായ ചിത്രം നൈല ഉഷയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കൂടായെയായിരുന്നു.
മികച്ച ചിത്രം, മികച്ച നടന്, മികച്ച സംവിധായകന് എന്നീ വിഭാഗങ്ങളിലേക്കാണ് കുഞ്ഞനന്തന്റെ കട മത്സരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചു. ജൂണില്‍ ഫിജിയിലെ സുവയിലാണ് ചലച്ചിത്രമേള. പൂനെ രാജ്യാന്തര ചലച്ചിത്രമേള, ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സൗത്ത് ആഫ്രിക്ക, തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ത്യന്‍ പനോരമയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കുഞ്ഞനന്തനെയും അയാളുടെ കടയെയും ബന്ധിപ്പിച്ചാണ് ചിത്രം വികസിക്കുന്നത്. ആ കടയോട് കുഞ്ഞനന്തന് വല്ലാത്തൊരു ആത്മബന്ധമുണ്ട്. അച്ഛന്റെ ഓര്‍മയാണ് അയാള്‍ക്ക് ആ കട. കുഞ്ഞനന്തന്റേത് ഒരു പ്രണയവിവാഹമായിരുന്നു. ഭാര്യയ്ക്ക് ഒരു കോര്‍പ്പറേറ്റ് ബാങ്കിലാണ് ജോലി. എന്നാല്‍ വിവാഹശേഷം ആ പ്രണയം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. ഒടുവില്‍ ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നു.
അതേ സമയം , ഇവിടെ റോഡ് വികസനത്തിന്റെ ഭാഗമായി കുഞ്ഞനന്തന്റെ കട ഇടിച്ചു നിരത്തേണ്ടതായി വരുന്നു. അയാള്‍ കടയുമായി തനിക്കുള്ള ബന്ധത്തെയും മറ്റും പറഞ്ഞ് അധികൃതരെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. ഈ കട പൊളിക്കാതിരിക്കാനുള്ള കുഞ്ഞനന്തന്റെ ശ്രമവും അതിനിടയിലെ ദാമ്പത്യവുമാണ് ചിത്രം പറയുന്നത്.
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും