Don't Miss!
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മമ്മൂട്ടി ചെയ്യേണ്ട ക്യാരക്ടറാണ്! കരിയര്‍ മാറ്റിമറിച്ച കഥാപാത്രത്തെക്കുറിച്ച് സലീം കുമാര്‍ പറഞ്ഞത്
സലീം കുമാറിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് അച്ഛനുറങ്ങാത്ത വീട്. 2006ലായിരുന്നു ഈ ലാല്‍ ജോസ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. കോമഡി മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും തന്നില്‍ സുരക്ഷിതനായിരിക്കുമെന്ന് താരം തെളിയിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. സാമുവലായി അദ്ദേഹത്തെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകനായ ലാല്‍ ജോസ്.
അച്ഛനുറങ്ങാത്ത വീടിലെ സാമുവൽ എന്ന കഥാപാത്രത്തെക്കുറിച്ച് ബാബു ജനാർദനൻ പറഞ്ഞപ്പോൾ ആ കഥാപാത്രം ആര് ചെയ്യണമെന്ന് അപ്പോൾ ആലോചിച്ചിട്ടില്ല. പക്ഷെ എങ്ങനെയായിരിക്കണം സാമുവലിന്റെ രൂപം എന്നത് ഞാനും ബാവും കൂടി ഇങ്ങനെ വെറുതെ സംസാരിച്ചു. രൂപഭാവങ്ങളെക്കുറിച്ചൊക്കെയായിരുന്നു പറഞ്ഞത്.
അപ്പോൾ ഞാൻ പറഞ്ഞു അയാൾക്ക് കട്ടിയുള്ള ഒരു ബ്ലാക്ക് ഫ്രെയിം കണ്ണാടിയുണ്ടാകും കട്ടി മീശയുണ്ടാകും, സാൾട്ട് ആൻഡ് പെപ്പർ മീശ യായിരിക്കും. കഷണ്ടിയുണ്ടാകും, നെറ്റി ഇങ്ങനെ കയറിയ നെറ്റിയാകും, അയാളുടെ പോക്കറ്റിൽ ലീക്കടിക്കുന്ന ഒരു പെൻ ഉണ്ടാകും. ഇൻഷർട്ട് ആയിരിക്കും, പക്ഷെ കാലിൽ ബാറ്റയുടെ ചെരുപ്പ് ആയിരിക്കും. ഞാൻ ഒറ്റപ്പാലത്ത് കണ്ടിട്ടുള്ള ഒരുപാട് ആളുകളുടെ വേഷരീതിയുണ്ട് അതായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്നത്.
ഞാൻ ഇത് പറയുമ്പോൾ തന്നെ ബാബു അത് സ്‌കെച്ച് ചെയ്തിട്ട് എന്നെ കാണിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. ഇത് കണ്ടാൽ നമ്മുടെ സലിം കുമാറിന്റെ സാദൃശ്യം ഉണ്ടെന്ന്. ബാബുവാണ് ആദ്യം സലിം കുമാറിനെ വിളിച്ചിട്ട് ഈ കാര്യം പറഞ്ഞത്. അപ്പോൾ സലിം എന്നെ വിളിച്ചു പറഞ്ഞു. 'നിങ്ങൾക്ക് വട്ടുണ്ടോ? മമ്മൂട്ടിയൊക്കെ ചെയ്യേണ്ട ടൈപ്പ് റോൾ ഇവിടെ കോമഡി കളിച്ചു നടക്കുന്ന എന്നെ ഏൽപ്പിക്കാൻ' എന്ന്.
ഞാൻ പറഞ്ഞു, 'നീ ആ കഥ കേൾക്കൂ, ചെയ്യാൻ നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ നീ പേടിക്കണ്ട. നിനക്ക് തരാൻ വലിയ പൈസ ഒന്നും ഞങ്ങളുടെ അടുത്ത് ഉണ്ടാകില്ല. ഇതൊരു ചെറിയ ബഡ്ജറ്റ് സിനിമയാണ്' എന്നൊക്കെ ഞാൻ അവനോട് പറഞ്ഞു. ഒടുവിൽ സലിം കഥ കേട്ടു. കഥ കേട്ട് കഴിഞ്ഞപ്പോൾ അവൻ വല്ലാതെ ഇമോഷണലായി. ഈ റോൾ എന്നെ ഏൽപ്പിക്കാൻ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ പ്രശ്‌നമെന്ന് സലിം പറഞ്ഞതോടെ സാമുവലായി സലിം കുമാറിനെ തീരുമാനിക്കുകയായിരുന്നുവെന്ന് ലാൽജോസ് പറഞ്ഞു നിർത്തി. അതാവട്ടെ അദ്ദേഹത്തിന്‍റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമയായി മാറുകയായിരുന്നു.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍