Just In
- 6 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 6 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 7 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 8 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിജുമേനോന് ചിത്രത്തെ ബാധിച്ചത് നെഗറ്റീവ് റിവ്യൂകളാണോ, ലാല്‍ജോസിന്റെ മറുപടി ഇങ്ങനെ
ബിജു മേനോന്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു നാല്പത്തിയൊന്ന്. നിമിഷ സജയന് നായികയായ സിനിമയില്‍ മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും പുതുമുഖങ്ങളും അഭിനയിച്ചു. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടാനായത്. അതേസമയം നാല്പത്തിയൊന്നിന് തിരിച്ചടിയായത് സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് റിവ്യൂകളാണോ എന്ന ചോദ്യത്തിന് ലാല്‍ജോസ് നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു.
മാതൃഭൂമി വാരാന്തപതിപ്പില്‍ വന്ന അഭിമുഖത്തിലാണ് സംവിധായകന് ഇതേകുറിച്ച് വെളിപ്പെടുത്തിയത്. നാല്പത്തിയൊന്ന് നല്ല സിനിമ തന്നെയായിരുന്നു എന്ന് ലാല്‍ജോസ് പറയുന്നു. എന്നാല്‍ പടം കാണുന്നതിന് മുന്‍പ് ഒരു വിഭാഗംപേര് നടത്തിയ ആസൂത്രിത പ്രചരണം സിനിമയെ ബാധിച്ചു. ലാല്‍ജോസ് അയ്യപ്പനെ തൊട്ടുകളിക്കുന്നു എന്ന് പറഞ്ഞ് സ്ത്രീകളടക്കം എനിക്കെതിരെ തിരിഞ്ഞു. അന്ന് നിങ്ങളാദ്യം സിനിമ കാണൂ എന്ന് ഞാന്‍ കേണു പറഞ്ഞെങ്കിലും ആരും കൂട്ടാക്കിയില്ല.
പിന്നീട് സിനിമ കണ്ട ചിലര്‍ ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണ്, ക്ഷമിക്കണം എന്നൊക്കെ പറഞ്ഞ് വിളിച്ചിരുന്നു. നിങ്ങളോട് ഞാന്‍ ക്ഷമിച്ചാലും അയ്യപ്പന് ഒരുകാലത്തും ക്ഷമിക്കില്ല എന്ന് ചിരിയോടെ അന്ന് ഞാന്‍ മറുപടി നല്കി. എന്നാല്‍ വേറൊരു കാര്യം കൂടിയുണ്ടെന്നും ലാല്‍ജോസ് പറയുന്നു. 41 നല്ല സിനിമയാണെന്ന് എന്റെ അവകാശവാദമാണ്. ആളുകള്‍ ഇടിച്ചുകയറിപ്പോയി അത് കണ്ടില്ലെങ്കില്‍ അതിനര്‍ത്ഥം അവരെ രസിപ്പിക്കുന്ന എന്തോ ഒരു ഘടകത്തിന്റെ കുറവുണ്ട് എന്നത് തന്നെയാണ്.
വിനോദ മൂല്യമുളള സിനിമകള്‍ ഇറങ്ങിയാല്‍ അത് ആള്ക്കാര് കാണുക തന്നെ ചെയ്യും. ന്യൂജനറേഷന് സിനിമകളുടെ കാലത്തും പരാമ്പരഗത സിനിമകളാണ് തിയ്യേറ്ററുകളില്‍ നിന്നും കളക്ഷന്‍ തൂത്തുവാരിയത്. ലൂസിഫര്‍ തന്നെ ഉദാഹരണം, തിയ്യേറ്ററുകള്‍ ജനസമുദ്രമാക്കണമെങ്കില് എല്ലാ രസച്ചേരുവകളുമുളള പരമ്പരാഗത സിനിമകള്‍ തന്നെ ഇറങ്ങണം. ഫെയ്സ്ബുക്കിലെ വാലുകുലുക്കിപക്ഷികള് എന്തൊക്കെ ബഹളമുണ്ടാക്കിയാലും അത്തരം ചിത്രങ്ങള്‍ ഹിറ്റാവുക തന്നെ ചെയ്യും, അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു.