Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ദിലീപിന് മാക്ട ഫെഡറേഷന്റെ വിലക്ക്
കൊച്ചി: അഭിനയിക്കാന്‍ ഡേറ്റ് നല്‍കുകയും അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തതിന് ശേഷം കരാറില്‍ നിന്ന് പിന്മാറിയ നടന് ദിലീപിന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട വിലക്കേര്‍പ്പെടുത്തി.
സംവിധായകന് തുളസീദാസ് നല്കിയ പരാതിയിന്‍ മേലാണ് ദിലീപിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാക്ട ഫെഡറേഷന് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.
സംവിധായകരും ക്യാമറമാന്മാരും തിരക്കഥകൃത്തുക്കളും ഉള്‍പ്പെടുന്ന മാക്ട ഫെഡറേഷന്റെ തീരുമാനം ദിലീപിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംവിധായകനെ മാറ്റാമെങ്കില്‍ ചിത്രത്തില്‍ സഹകരിയ്ക്കാമെന്ന ദിലീപിന്റെ ആവശ്യം അത്യന്തം നിന്ദ്യമാണെന്ന് മാക്ട യോഗം വിലയിരുത്തി.
കുറച്ച് താരമൂല്യം വന്നു കഴിഞ്ഞാല്‍ മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ശ്രമിയ്ക്കുന്ന പ്രവണത ആശാസ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഭാവിയില്‍ തുളസീദാസ് ചിത്രത്തില്‍ അഭിനയിച്ചതിനു ശേഷമെ ദിലീപ് മറ്റു ചിത്രങ്ങളില്‍ അഭിനയിക്കാവൂ.
ഇക്കാര്യത്തില്‍ തീരുമാനമാകുന്നതു വരെ ദിലീപ് പങ്കെടുക്കുന്ന ചിത്രങ്ങളിലൊന്നും സഹകരിയ്ക്കേണ്ടതില്ലെന്നും മാക്ട തീരുമാനിച്ചു. മാക്ടയുടെ വിലക്കിനെ സംബന്ധിച്ച് ദിലീപ് ഇതു വരെ പ്രതികരിച്ചിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'