Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മമ്മൂട്ടിയ്ക്കും രാജീവ് പിള്ളയ്ക്ക് രക്ഷിക്കാനായില്ല, മുന്‍ഷി വേണു മരണത്തിന് കീഴടങ്ങി
ഏഷ്യനെറ്റിലെ മുന്‍ഷി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ നടന് വേണു അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ചാണ് അന്ത്യം. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച നടത്തും.
മുന്‍ഷി വേണുവിനെ സഹായിക്കാനെത്തിയത് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രം
രോഗം മൂര്‍ച്ഛിച്ച് ചികിത്സാ സഹായം ലഭിച്ചാതെ പാലിയേറ്റീവ് കെയറില്‍ കഴിയുകയായിരുന്ന മുന്‍ഷി വേണുവിന് സഹായവുമായി എത്തിയത് സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രമാണ്. വൃക്കരോഗത്തെ തുടര്‍ന്ന് വേണു കുറേ കാലങ്ങളായി സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു.
സിനിമയില്‍ വേണു
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുവിനെ ജനശ്രദ്ധയിലെത്തിച്ചത് ഏഷ്യാനെറ്റിന്റെ ക്യാപ്സ്യൂള്‍ സറ്റയറായ മുന്‍ഷിയിലെ വേഷമാണ്. തുടര്‍ന്ന് പേരിനൊപ്പം 'മുന്‍ഷി' എന്ന പേരും പതിച്ചുകിട്ടി. കമല്‍ സംവിധാനം ചെയ്ത്, ദിലീപ് ഇരട്ടവേഷത്തിലെത്തിയ പച്ചക്കുതിരയിലൂടെയാണ് സിനിമാപ്രവേശം.
ചെയ്തു തീര്‍ത്തത്
തിളക്കം, ഛോട്ടാ മുംബൈ, കഥ പറയുമ്പോള്‍, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി പിന്നീടുവന്ന നിരവധി സിനിമകളില്‍ രസികന്‍ കഥാപാത്രങ്ങളെ വേണു അവതരിപ്പിച്ചു. ചോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഷക്കീല വന്നോ എന്ന വേണുവിന്റെ ചോദ്യം ഇന്നും ട്രോള്‍ ബോക്സുകളില്‍ സജീവമാണ്.
കഷ്ടപ്പാടുകളിലൂടെ ജീവിതം
ബന്ധുക്കള്‍ അധികമില്ലാത്ത വേണു പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. രോഗബാധിതനായതോടെ സിനിമകളിലേക്ക് ആരും വിളിക്കാതെയായി. വാടക കൊടുക്കാന്‍ കഴിയാതെവന്നതോടെ അവസാനം ലോഡ്ജില്‍ നിന്നും പടിയിറങ്ങേണ്ടിവന്നു.
അമ്മ സഹായിച്ചില്ല
താരസംഘടനയായ അമ്മയില്‍ അംഗമല്ലാത്തതിനാല്‍ അവിടെനിന്നുള്ള സഹായം വേണുവിന് ലഭിച്ചില്ല. എഴുപതോളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അംഗത്വ ഫീസ് നല്‍കാനില്ലാത്തതിനാലാണ് അമ്മയില്‍ അംഗത്വം എടുക്കാതിരുന്നത്.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!