Don't Miss!
- Automobiles കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
- News ഹാട്രിക്ക് പോരില്‍ ഡീന്‍ ഉറപ്പിച്ചോ..? അതോ ജോയ്സ് കയറിവരുമോ? സഭാ പിന്തുണ നിര്‍ണായകമാകും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ദിലീപ് ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം, പള്‍സര്‍ സുനിയെ ലൊക്കേഷനില്‍ ഇറക്കിയത്, ആരുടെ സ്വാധീനം
ജോര്‍ജേട്ടന്‍സ് പൂരം എന്ന ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ അന്വേഷണം ദിലീപിന്റെ നാലു വര്‍ഷം മുമ്പുള്ള ചിത്രങ്ങളിലേക്കും...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം കൂടുതല്‍ ശക്തമാകുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ജോര്‍ജേട്ടന്‍സ് പൂരം എന്ന ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ അന്വേഷണം ദിലീപിന്റെ നാലു വര്‍ഷം മുമ്പുള്ള ചിത്രങ്ങളിലേക്കും എത്തിയിരിക്കുന്നു.
ജോര്‍ജേട്ടന്‍സ് പൂരത്തിലെ ദിലീപിനൊപ്പമുള്ള സെല്‍ഫിയും പള്‍സര്‍സുനി കത്തില്‍ പരാമര്‍ശിച്ച 2013ലെ ചിത്രങ്ങളുമാണ് പുതിയ അന്വേഷണത്തിനിലെത്തിച്ചത്. 2013 മുതല്‍ പുറത്തിറങ്ങിയ ദിലീപ് മറ്റ് ചിത്രങ്ങളും അതിന്റെ ലൊക്കേഷന്‍ വിവരങ്ങളും പോലീസ് അന്വേഷിക്കും. മുന്‍ വര്‍ഷങ്ങളിലെ ദിലീപ് ചിത്രങ്ങളില്‍ പള്‍സര്‍ സുനി എത്തിയിരുന്നോ എന്ന് അന്വേഷിക്കുകയാണ്.
സൗണ്ട് തോമ മുതല്‍
2013ല്‍ പുറത്തിറങ്ങിയ സൗണ്ട് തോമ മുതലുള്ള സിനിമകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്. നാലു വര്‍ഷം മുമ്പുള്ള ദിലീപ് ചിത്രങ്ങളില്‍ ദിലീപ് എത്തിയിരുന്നോ എന്നും അന്വേഷിക്കും.
ഫെഫകയില്‍ അംഗത്വമില്ലാതെ
സിനിമാ സെറ്റില്‍ വാഹനമോടിക്കാന്‍ ഫെഫ്കയുടെ അംഗത്വം ഉണ്ടായിരിക്കണം. അങ്ങനെ ഒരു സാഹചര്യത്തില്‍ സുനി ആരുടെ സ്വാധീനം ഉപയോഗിച്ച് സെറ്റില്‍ ഡ്രൈവറായി എത്തിയതെന്നും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
വീണ്ടും ചോദ്യം ചെയ്തേക്കും
സംഭവത്തില്‍ നടന് ദിലീപിനെയും സംവിധായകന് നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. പള്‍സര്‍ സുനിയുടെ ഫോണ്‍ വിളിയെ കുറിച്ചും കത്തിനെ കുറിച്ചും ദിലീപും നാദിര്‍ഷയും നല്കിയ വ്യത്യസ്ത മൊഴികളാണ് പോലീസിന്. ഈ സാഹചര്യത്തിലാണ് വീണ്ടും ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
ആലുവയില്‍ വെച്ച്
ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തത്. 13 മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്.
കുടുംബക്കാരെയും ചോദ്യം ചെയ്യും
സംഭവത്തില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും വീട്ടുകാരെയും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലിന് ശേഷം വേണ്ടി വന്നാല്‍ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ