Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ആറ് മാസം, ആറ് ഹിറ്റ്, 150 കോടി നഷ്ടം
2014 പകുതി പിന്നിടുമ്പോള്‍ മലയാള സിനിമയില്‍ റിലീസ് ചെയ്തത് 78 ചിത്രങ്ങള്‍. ഇതില്‍ ലാഭമുണ്ടാക്കിയത് ആറു ചിത്രങ്ങളും. നിവിന്‍പോളിയുടെ ഓം ശാന്തി ഓശാന, 1983, ഹൗ ഓള്‍ഡ് ആര്‍യു, റിങ് മാസ്റ്റര്‍, ബാംഗ്ലൂര്‍ ഡെയ്സ്, സെവന്ത് ഡേ എന്നിവയാണ് നിര്‍മാതാക്കള്‍ക്കു ലാഭമുണ്ടാക്കികൊടുത്തത്.തിയറ്ററില്‍ പരാജയപ്പെട്ട 72 ചിത്രങ്ങളെല്ലാംകൂടി ഏകദേശം 150 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 153 ചിത്രങ്ങളായിരുന്നു തിയറ്ററിലെത്തിയിരുന്നത്. ഈ വര്‍ഷം പകുതിയായപ്പോള്‍ തന്നെ 78 ചിത്രങ്ങളെത്തി. ഇങ്ങനെ നോക്കിയാല്‍ കഴിഞ്ഞവര്‍ഷത്തെയും കണക്കിനു മുകളില്പോകും മലയാള സിനിമകളുടെ എണ്ണം. അതായത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കാന്‍ പോകുന്നതെര്ഥം.
72 ചിത്രങ്ങള്‍ പരാജയപ്പെട്ടതില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വരെയുണ്ട്. ന്യൂജനറേഷന് ചിത്രങ്ങളായി എത്തിയ ഒറ്റ ചിത്രത്തിനും ഈ വര്‍ഷം വിജയം കൈവരിക്കാന്‍ ,സാധിച്ചിട്ടില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.
മൂന്നു ഹിറ്റുകള്‍ നേടി നിവിന്‍ പോളിയാണ് നായകന്മാരുടെ നിരയില്‍ മുന്പില്. മൂന്നു ചിത്രങ്ങളില്അഭിനയിച്ച് രണ്ടെണ്ണം പരാജയപ്പെട്ട അവസ്ഥയിലാണ് ദുല്‍ക്കര്‍ സല്മാന്. ബാംഗഌര് ഡെയ്സിലൂടെ അല്പമെങ്കിലും ആശ്വസിക്കാന്‍ കഴിഞ്ഞു എന്നു വേണമെങ്കില്‍ പറയാം. മമ്മൂട്ടി- മോഹന്‍ലാല്‍ സൂപ്പര്‍താരങ്ങളുടെ കാര്യമാണ് കഷ്ടമായത്. മൂന്നുചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി പരാജയപ്പെട്ടത്. ബാല്യകാലസഖി, പ്രെയ്സ് ദ് ലോര്‍ഡ്, ഗാങ്സ്റ്റര്‍ എന്നിവ. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡും കോടികളുടെ നഷ്ടമുണ്ടാക്കി. ലാല്‍ അതിഥിയായി അഭിനയിച്ച കൂതറയും വന്‍പരാജയമായി.
റിങ്മാസ്റ്ററിന്റെ വിജയം ദിലീപിന് ആശ്വാസമായി. തൊട്ടുമുന്‍പ് തിയറ്ററിലെത്തിയിരുന്ന ഏഴു സുന്ദര രാത്രികള്‍ വന്‍പരാജയമായിരുന്നു. നഷ്ടം സംഭവിച്ച മറ്റൊരു നടന് ജയറാം ആണ്. സലാം കാശ്മീര്‍, ഒന്നുംമിണ്ടാതെ, ഉല്സാഹ കമ്മിറ്റി എന്നിവ വന്‍പരാജയമായി. ദുല്‍ക്കര്‍സല്‍മാന്റെ വണ്‍ ബൈ ടു വന്‍ പരാജയമായപ്പോള്‍ ബാംഗഌര് ഡെയ്സ് മാനം രക്ഷിച്ചു. കുഞ്ചാക്കോ ബോബന്റെ കൊന്തയും പൂണൂലും ലോ പോയന്റ്, പോളി ടെക്നിക് എന്നിവ നേരിയ വിജയം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
ഈ മാസം മലയാളത്തില്ക ാര്യമായ റിലീസുകള്‍ ഉണ്ടാകില്ല. വരുംമാസങ്ങളില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ധാരാളം റിലീസ് ചെയ്യാനുണ്ട്. ഓണത്തിനും കൂടുതല്‍ ചിത്രങ്ങളെത്തുമ്പോള്‍ ഇപ്പോഴത്തെ നഷ്ടങ്ങള്‍ നികത്തുമെന്നു പ്രതീക്ഷിക്കാം.
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം