twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവരെ കണ്ടതും എന്റെ കാലുകള്‍ തളര്‍ന്ന പോലെ, ചലിക്കാന്‍ ആകുന്നില്ല, അനുഭവ കഥയുമായി വേണു കുന്നപ്പിളളി

    By Prashant V R
    |

    മാമാങ്കം സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ നിര്‍മ്മാതാവാണ് വേണു കുന്നപ്പിളളി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്. വേണു കുന്നപ്പിളളി ആദ്യമായി നിര്‍മ്മിച്ച ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്തിരുന്നത്. മാമാങ്കത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു അദ്ദേഹം. ലോക് ഡൗണ്‍ കാലത്ത് വേണു കുന്നപ്പിളളിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജീവിതത്തില്‍ നടന്നൊരു ഞെട്ടിപ്പിക്കുന്ന അനുഭവമാണ് നിര്‍മ്മാതാവ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

    "ജീവിത യാത്രയില്‍ ചെറുതും വലുതുമായ എത്രയോ വിവരണാതീതമായ അനുഭവങ്ങളില്‍ കൂടിയാണ് നമ്മള്‍ കടന്നു പോകുന്നത്. പേടിപ്പെടുത്തുന്നതും, അത്ഭുതമുളവാക്കുന്നതും, ചിന്തകള്‍ക്കതീതവുമായ കാര്യങ്ങള്‍ അനുഭവി ക്കാത്തവര്‍ ചുരുക്കമാണ്. ചിലപ്പോഴത് ആളില്ലാത്ത മുറിയിലെ ഒരു കാലോച്ചയാകാം, ആരുമില്ലാതെ പുറകില്‍ നിന്നുള്ള ഒരു വിളിയാവാം, പാതി മയക്കത്തില്‍ ആരെങ്കിലും നമ്മളെ കഴുത്തിനു പിടിച്ച് ശ്വാസം മുട്ടിക്കുന്ന പോലെയും, പെട്ടെന്ന് എവിടെ നിന്നോ കടന്നു വരുന്ന സുഗന്ധമായിട്ടുമാകാം.

    ഭൂത പിശാച് എന്നും

    ഭൂത പിശാച് എന്നും, ചിലപ്പോള്‍ വെറുതെ തോന്നിയത്, എന്നുമെല്ലാം നമ്മള്‍ കരുതുന്നു. എന്നാല്‍ ചിലതെല്ലാം നമ്മുടെ മനസ്സിന്റെ തന്നെ താളപ്പിഴകളായിരിക്കാം. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ആ സംഭവം നടന്നത്. സ്വപ്നം എന്നു തോന്നുന്ന ആ യാഥാര്‍ത്ഥ്യം എന്നും ഓര്‍മ്മയില്‍ വേറിട്ടു നില്‍ക്കുന്നു. വീട്ടില്‍ നിന്നും കുറച്ചധികം ദൂരം നടന്നാണ് സ്‌കൂളില്‍ പോയിരുന്നത്. അതില്‍ പകുതി ദൂരം ഇടുങ്ങിയതും രണ്ടുവശത്തും കരിങ്ങോട്ടയും, ശീമകൊന്നയും കൊണ്ട് കാടുപിടിച്ചതുമായ വഴിയായിരുന്നു.

    ചീവിടിന്റെയും

    ചീവിടിന്റെയും,അണ്ണാന്‍,ഉപ്പന്‍ തുടങ്ങി പല ജീവികളുടേയും നിര്‍ത്താതെയുള്ള ശബ്ദത്താല്‍ പേടിപ്പെടുത്തുന്നതായിരുന്നു ആ നാട്ടുവഴി. അതു കഴിഞ്ഞാല്‍ പിന്നെ വിശാലമായ പാടവരമ്പത്തു കൂടെയാണ് പോകേണ്ടത്. വിജനമായ ആ വഴിയിലൂടെ, പകല്‍പോലും ഒറ്റയ്ക്ക് യാത്രചെയ്യാന്‍ ആളുകള്‍ക്ക് പേടിയായിരുന്നു. ഇടവഴിയുടേയും, പാടത്തിന്റെയും ഇടയിലായി കിടന്നിരുന്ന വിശാലമായ പുരയിടം ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. ഒറ്റക്കാണെങ്കില്‍ ആ സ്ഥലത്തിനടുത്ത് വരെ നടക്കുകയും, പിന്നീട് പുരയിടത്തിന്റെ അതിരുകള്‍ കഴിയുന്നവരെ നിലംതൊടാതെയുള്ള ഓട്ടവുമായിരുന്നു.

    അന്നൊരു വെള്ളിയാഴ്ചയായിരുന്നു

    അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചക്ക് രണ്ടുമണിക്കൂറോളം ബ്രേക്ക് കിട്ടിയിരുന്നതിനാല്‍ അന്ന് മാത്രമാണ് ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയിരുന്നത്. പാടവരമ്പ് കഴിഞ്ഞ് പുരയിടം എത്തിയപ്പോള്‍ ഏകദേശം നട്ടുച്ചയായിട്ടുണ്ട്. ഉച്ചവെയിലും, പാടത്തു നിന്നുള്ള തണുത്ത കാറ്റും,പലവിധ ശബ്ദവുമെല്ലാം എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നിയിരുന്നു. ആ സമയത്താണ് ആരുമില്ലാത്ത പുരയിടത്തിലെ പൊട്ടിപ്പൊളിഞ്ഞ ഗേറ്റിനു മുന്നിലായി ഓമനത്തമുള്ള ഒരു കറുത്ത പട്ടിയെ കാണുന്നത്. ജന്മനാല്‍ മൃഗങ്ങളോട് വളരെ വാത്സല്യമായിരുന്നു എനിക്ക്.

    ആദ്യം പേടി തോന്നിയെങ്കിലും

    ആദ്യം പേടി തോന്നിയെങ്കിലും, വളരെ സൗമ്യതയോടെ അതു നില്‍ക്കുന്ന കണ്ടപ്പോള്‍ ഞാന്‍ ഓട്ടം നിര്‍ത്തി അതിന്റെ അടുത്തുചെന്നു. എന്തെന്നില്ലാത്ത ഒരു ആകര്‍ഷണമുണ്ടതിന്. എന്നെ സൂക്ഷിച്ചു നോക്കിയാണ് അത് ഇരിക്കുന്നത്. സാവധാനം എണീറ്റ് പൊളിഞ്ഞു കിടക്കുന്ന മതിലിനിടയില്‍ കൂടി ഉള്ളിലേക്ക് നടക്കാന്‍ തുടങ്ങി. അപ്പോഴാണ് മനസ്സിലായത് അതിന് ഒരു കാലിന് മുടന്തുണ്ടായിരുന്നെന്ന്. മതില്‍ ക്കെട്ടിനകത്ത് കയറിയതിനു ശേഷം എന്നെ തിരിഞ്ഞു നോക്കി വാലാട്ടി നിന്നു.

    എന്നെ ഉള്ളിലേക്ക്

    എന്നെ ഉള്ളിലേക്ക് ക്ഷണിക്കുന്ന പോലെ. എങ്ങിനെയെങ്കിലും അതിനെ വീട്ടില്‍ കൊണ്ടുപോകണമെന്ന ആഗ്രഹത്താല്‍ ഞാന്‍ അകത്തേക്ക് കയറാന്‍ തുടങ്ങി. അപ്പോഴാണ് 'എവിടെ പോണെടാ' എന്നുള്ള ചോദ്യം കേട്ടത്. എന്റെ വീടിനടുത്തുള്ള ഒരു വല്യച്ഛനായിരുന്നു. ഞാന്‍ പറഞ്ഞു 'വല്യച്ഛാ ഈ പട്ടിയെ എങ്ങിനെയെങ്കിലും എനിക്ക് വീട്ടിലേക്ക് കൊണ്ടു പോകണം'. എന്നാല്‍ വല്യച്ഛന്‍ ചോദിച്ചത്, ഏത് പട്ടി ഇവിടെ ഒന്നിനെയും കാണാനില്ലല്ലോ എന്ന് !എനിക്ക് അത്ഭുതമായി, ഈ നിമിഷംവരെ എന്നെ നോക്കി നിന്നിരുന്ന അതിനെ കാണാനില്ല. പുല്ലിനിടയിലേക്ക് പോയി മറിഞ്ഞിരിക്കാം, എന്നുകരുതി നിരാശനായി ഞാന്‍ വീട്ടിലേക്ക് നടന്നു.

    ദിവസങ്ങള്‍ കടന്നു പോയി

    ദിവസങ്ങള്‍ കടന്നു പോയി. എന്നും ആരുടെയെങ്കിലും കൂടെ ആയിരിക്കും പോകുന്നതും വരുന്നതും. ആ സ്ഥലമെത്തുമ്പോള്‍ അവിടെയെല്ലാം ഞാന്‍ നോക്കുമായിരുന്നു, ആ പട്ടി ഉണ്ടോയെന്ന്. അങ്ങിനെ വീണ്ടുമൊരു വെള്ളിയാഴ്ചയെത്തി. ഉച്ചയ്ക്ക് ഞാന്‍ ഒറ്റയ്ക്ക് വരേണ്ടിയും വന്നു. അകലെ നിന്ന് തന്നെ ഞാന്‍ നോക്കിയിരുന്നു, അത് അവിടെയെങ്ങാന്‍ ഉണ്ടോയെന്ന്. ഗേറ്റിനടുത്ത് എത്തിയപ്പോള്‍, അത്ഭുതപ്പെടുത്തികൊണ്ട് മതില്‍ ക്കെട്ടിനുള്ളിലായി എന്നെ തന്നെ നോക്കി നില്‍ക്കുന്നു. എന്തെന്നില്ലാത്ത സന്തോഷം. മുമ്പില്ലാത്തവിധം എന്തോ ഒരു പ്രത്യേകത,വല്ലാത്ത ഒരു ആവേശം. അത് പതുക്കെ ഉള്ളിലേക്ക് നടക്കാന്‍ തുടങ്ങി.

    ഞാന്‍ അതിന്റെ പുറകെയും

    ഞാന്‍ അതിന്റെ പുറകെയും. എനിക്ക് വളരെയധികം പേടിയുള്ള സ്ഥലം ആയിരുന്നെങ്കിലും ഞാന്‍ അതിനെ അനുഗമിച്ചു. ഇടതൂര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍, കാട്ടുചേമ്പ്, തൊട്ടാവാടിയുമെല്ലാം വകഞ്ഞുമാറ്റിയാണ് നടക്കുന്നത്. എങ്കിലും എനിക്കു മുന്നേ പോകുന്ന ആ പട്ടി ഒരു മായാജാലകാരനെ പോലെ ചെടികളിലൊന്നും അനക്കമില്ലാതെയാണ് പോകുന്നത്. കുറെ നടന്നപ്പോള്‍ ഒരു കിണര്‍ പ്രത്യക്ഷപ്പെട്ടു. കിണറിനോട് ചേര്‍ന്ന് ഭീമാകാരനായ ഒരു ആഞില്‍ മരം നില്‍ക്കുന്ന കാണാം.

    കിണറിനടുത്ത്

    കിണറിനടുത്ത് എത്തിയപ്പോള്‍ എന്റെ മുന്നില്‍ ഉണ്ടായിരുന്ന ആ പട്ടിയെ കാണുന്നില്ല! എനിക്ക് അത്ഭുതവും, ആകാംക്ഷയും, പേടിയുമായി. പെട്ടെന്നാണ് 'എന്നെ ഒന്ന് സഹായിക്കാമോ' എന്നുള്ള ചോദ്യം കേള്‍ക്കുന്നത്. നല്ല പ്രായമുള്ള ഒരു വല്യമ്മ. കണ്ടു പരിചയമില്ല. വെററില മുറുക്കിയ കാരണമായിരിക്കാം വായും, പല്ലും, ചുണ്ടുമെല്ലാം ചുവന്നിരിക്കുന്നു. അവര്‍ ചിരിച്ചപ്പോള്‍ എനിക്ക് പേടി തോന്നി. ഞാന്‍ ധൈര്യപ്പെട്ട് അവരോട് 'വല്യമ്മേ ഒരു കറുത്ത പട്ടിയെ ഇവിടെ എങ്ങാനും
    കണ്ടോ' എന്ന് ചോദിച്ചു. കണ്ടില്ലല്ലോ മോനേ,എന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് വന്നപ്പോഴാണ് അവര്‍ക്ക് ഒരു കാലിന് സ്വാധീനക്കുറവുണ്ടെന്നു മനസ്സിലായത്.

    രണ്ട് എല്‍ഇഡി ബള്‍ബ് കൂടി കുത്തിക്കേറ്റിക്കൂടെയെന്ന് കമന്റ്! കടമുടക്കമാണെന്ന് ചാക്കോച്ചന്‍രണ്ട് എല്‍ഇഡി ബള്‍ബ് കൂടി കുത്തിക്കേറ്റിക്കൂടെയെന്ന് കമന്റ്! കടമുടക്കമാണെന്ന് ചാക്കോച്ചന്‍

    എനിക്കെന്തോ ഒരു പന്തികേട്

    എനിക്കെന്തോ ഒരു പന്തികേട് തോന്നി. തിരിച്ചോടാമെന്നു കരുതിയപ്പോഴേക്കും അവരെന്റെ അടുത്തെത്തിയിരുന്നു. ആ നോട്ടത്തില്‍ ഞാനാകെ പകച്ചുപോയി. കുറച്ചുമുമ്പ് ആ പട്ടിയെന്നെ എങ്ങനെയാണോ നോക്കിയത്, അതുപോലെ തന്നെ. ഒരേ നോട്ടം. എന്റെ കാലുകള്‍ തളര്‍ന്ന പോലെ,ചലിക്കാന്‍ ആകുന്നില്ല. നാവ് ഇറങ്ങി,വായിലെ വെള്ളമെല്ലാം വറ്റിയിരിക്കുന്നു. കിണറിനുള്ളിലേക്ക് ചൂണ്ടി കാണിച്ചിട്ട് അവര്‍ പറഞ്ഞു, വെള്ളം കോരുന്ന എന്റെ തൊട്ടി വീണു പോയി. എടുക്കാന്‍ സഹായിക്കണം. ഞാന്‍ കൈ പിടിക്കാം നീ വരമ്പില്‍ കൂടെയിറങ്ങി അത് എടുത്താല്‍ മതി.

    വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും കുഞ്ഞുമാലാഖ! മനോഹര ചിത്രം ഏറ്റെടുത്ത് ആരാധകര്‍വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും കുഞ്ഞുമാലാഖ! മനോഹര ചിത്രം ഏറ്റെടുത്ത് ആരാധകര്‍

    അപ്പോഴാണ് ഞാന്‍

    അപ്പോഴാണ് ഞാന്‍ കിണറിനുള്ളിലേക്ക് നോക്കിയത്. ഞെട്ടിപ്പോയി, പായല്‍ പിടിച്ച് കിടക്കുന്ന ഉള്‍ഭാഗം. ഇതുവരെ കാണാത്ത ലോകം.
    എങ്കിലും അവരുടെ ആജ്ഞയെ, അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തീഷ്ണത നിറഞ്ഞ ആ നോട്ടത്തില്‍, ഞാനവരുടെ ആജ്ഞാനുവര്‍ത്തിയായി. എന്തോ ഒരു പ്രേരണയില്‍ അളളി പിടിച്ച് ഞാന്‍ കിണറിന്റെ മതിലില്‍ കയറി. ഒരു ഭാവഭേദവും ഇല്ലാതെ എന്നെ തന്നെ നോക്കി നില്‍ക്കുകയാണവര്‍. പെട്ടെന്നാണ് എവിടെ നിന്നോ ഒരലര്‍ച്ച കേട്ടത്!
    കണ്ണുതുറന്നപ്പോള്‍ അച്ഛനുമമ്മയും ,വീടിനടുത്തുള്ള ചില ചേട്ടന്‍മാരും ചുറ്റിലും നില്‍ക്കുന്നു. എന്റെ വീടിന്റെ അരമതിലില്‍ കിടക്കുകയാണ് ഞാന്‍. അച്ഛന്റെ മുഖത്ത് ദേഷ്യവും അമ്മയുടെ മുഖത്ത് സങ്കടവും കാണാം. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് ഞാനാ പുരയിടത്തിനകത്ത് എങ്ങനെ എത്തിയെന്നതാണ്.

    അതിനടുത്തുള്ള

    അതിനടുത്തുള്ള പറമ്പില്‍ തെങ്ങു ചെത്താന്‍ വന്ന ചേട്ടന്‍ മാരാണ്, ഞാന്‍ തനിയെ കിണറിനടുത്തേക്ക് നടന്നു വരുന്നത് കണ്ടത്. പൊട്ടിപ്പൊളിഞ്ഞ കിണറിന്റെ മതിലില്‍ ഞാന്‍ കയറിയപ്പോഴേക്കും അവരവിടെ ഓടിയെത്തി. പേടി കൊണ്ടും അവരുടെ അലര്‍ച്ച കൊണ്ടുമാകാം ഞാന്‍ ബോധരഹിതനായി. എന്നാല്‍ കറുത്ത പട്ടിയുടെയും വല്യമ്മയുടേയും കാര്യം ആരും വിശ്വസിച്ചില്ല. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഞാനാവഴി പോകാനിടയായി. ആ പുരയിടം മുഴുവന്‍ ചെറിയ ഭാഗങ്ങളാക്കി തിരിച്ച് നിറയെ വീടുകളാണ്.

    എന്നാല്‍ എന്നെ വളരെയധികം അത്ഭുതപ്പെടുത്തിയ ഒരു കാര്യവും അറിയാന്‍ കഴിഞ്ഞു... വീടു പണിയുടെ ഭാഗമായി അന്നത്തെ ആ കിണറു വൃത്തിയാക്കിയപ്പോള്‍, അതില്‍നിന്നും തലയോട്ടികളും അസ്ഥികളും കിട്ടിയത്രെ. കാലപ്പഴക്കത്താല്‍ ആരുടേതെന്ന് ഒരു തുമ്പും ഉണ്ടായില്ലന്നു മാത്രം.വേണു കുന്നപ്പിളളി കുറിച്ചു.

    Read more about: venu kunnappilly
    English summary
    Mamangam Producer Venu Kunnappilly Posted Childhood Memmories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X