Don't Miss!
- News ഭാരത് അരി പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം; പരാതി നൽകി സിപിഎം
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ്! ദേശീയ പുരസ്കാരം വാങ്ങാന്‍ സൂപ്പര്‍ താരങ്ങള്‍, പ്രഖ്യാപനം ജൂലൈയില്‍
Recommended Video
കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്കാരം വലിയ വിവാദങ്ങളില്‍ കുടുങ്ങിയതായിരുന്നു. പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങള്‍ ഉടലെടുത്തത്. മലയാളത്തില്‍ നിന്നുമടക്കമുള്ള താരങ്ങള്‍ പുരസ്കാരം വാങ്ങാതെ തിരികെ പോന്നിരുന്നു. വീണ്ടുമൊരു പുരസ്കാര പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍. ഇത്തവണ മലയാളത്തില്‍ നിന്നും ആര്‍ക്കൊക്കെ അംഗീകാരം ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
നിവിന്‍ പോളി പതുങ്ങിയത് കുതിച്ച് ചാടാന്‍ വേണ്ടിയായിരുന്നു! ബോക്സോഫീസ് കീഴടക്കാന്‍ 5 ചിത്രങ്ങള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേര് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. റെക്കോര്‍ഡ് കണക്കിന് തവണയാണ് മമ്മൂട്ടിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. അതേ സമയം പട്ടികയിലുള്ള മറ്റ് താരങ്ങളെ കുറിച്ചും വിവരങ്ങള്‍ വന്നിരിക്കുകയാണ്. ദേശീയ പുരസ്കാര ജൂറിയംഗങ്ങളില്‍ ഒരാള്‍ മാതൃഭൂമിയോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ദേശീയ പുരസ്കാര പ്രഖ്യാപനം
കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ പുരസ്കാര പ്രഖ്യാപനം ജൂലൈ രണ്ടാം ആഴ്ച ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍. അവാര്‍ഡ് നിര്‍ണയ ചര്‍ച്ച തുടങ്ങിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടപടികള്‍ നിര്തച്തിവെച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാലേ പുരസ്കാര പ്രഖ്യാപനത്തിനുള്ള തുടര്‍ ചര്‍ച്ചകള്‍ നടക്കൂ എന്നാണ് ദേശീയ പുരസ്കാര ജൂറിയംഗം വ്യക്തമാക്കുന്നത്.
എണ്‍പതോളം സിനിമകള്‍
വിവിധ ഭാഷകളില്‍ നിന്നായി 400 സിനികമളാണ് മത്സരത്തിനെത്തിയത്. അതില്‍ നിന്നും എണ്‍പതോളം സിനിമകളാണ് അന്തിമ പരിഗണനയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തില്‍ നിന്നും പത്തോളം സിനിമകളാണ് പരിഗണനയിലുള്ളത്. അതേ സമയം മികച്ച നടന് മലയാളത്തില്‍ നിന്നാണെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ജൂറി പറയുന്നു.
അന്തിമ തീരുമാനം ആയിട്ടില്ല
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച സൗബിന് ഷാഹിറിന് പ്രത്യേക പരാമര്‍ശനം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അതിലൊന്നും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് ജൂറി പറയുന്നത്. അവാര്‍ഡിനായി പരിഗണിക്കുന്ന മലയാള സിനിമകളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നായകന്മാരായി അഭിനയിച്ച സിനിമകളും അവാര്‍ഡിനായി പരിഗണിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. ചെയര്മാന് ഉള്‍പ്പെടെ 11 അംഗങ്ങളാണ് ഇത്തവണ പുരസ്കാര നിര്‍ണയ സമിതിയിലുള്ളത്.
മികച്ച നടന് മമ്മൂട്ടിയോ?
ദേശീയ പുരസ്കാരത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നത് മുതല്‍ മമ്മൂട്ടിയുടെ പേരില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പേരന്‍പിലെ പ്രകടനത്തിലൂടെ നാലാമതും മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിക്കുമെന്നാണ് ഓണ്‍ലൈനുകള്‍ വഴി വാര്‍ത്ത പ്രചരിച്ചത്. ഇത്തവണത്തെ കണക്കുകള്‍ കൂടി നോക്കുമ്പോള്‍ 29 തവണയായിരുന്നു മമ്മൂട്ടി നാമനിര്‍ദ്ദേശ പട്ടികയിലെത്തിയത്. ഇതില്‍ പതിനഞ്ച് തവണയും മമ്മൂട്ടി ഫൈനല്‍ റൗണ്ടില്‍ എത്തിയിരുന്നു. നേരത്തെ മൂന്ന് തവണയാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. അമിതാഭ് ബച്ചനും കമല്‍ഹാസനുമാണ് നാല് തവണ അവാര്‍ഡിന് അര്‍ഹരായി മമ്മൂട്ടിയ്ക്ക് മുന്നിലുള്ളത്.
മികച്ച താരങ്ങള്‍ ആരൊക്കെ?
മലയാള സിനിമയുടെ രണ്ട് സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഇത്തവണത്തെ ദേശീയ പുരസ്കാര പട്ടികയില്‍ ഉണ്ടെന്നുള്ള ആവേശത്തിലാണ് ആരാധകര്‍. ഇരുവരില്‍ ആരായിരിക്കും അംഗീകാരം നേടി തരുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നേരത്തെ ദേശീയ പുരസ്കാരം ഫഹദ് ഫാസിലിന് ലഭിച്ചിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു ഫഹദിനെ തേടി എത്തിയത്. ഇത്തവണയും ഫഹദിനും ഒരു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
-
'അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും... പോസ്റ്ററും അടിക്കും'; ആരാധകരോട് വനിത വിജയകുമാർ!
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്