Don't Miss!
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മമ്മൂട്ടിയും രജനീകാന്തും രാഷ്ട്രീയത്തില്‍?
ദക്ഷിണേന്ത്യ ഉറ്റുനോക്കുകയാണ് രണ്ടു താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം. മലയാളത്തിന്റെ മമ്മൂട്ടിയും തമിഴിന്റെ രജനീകാന്തും രാഷ്ട്രീയത്തിലിറങ്ങുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയെല്ലാം. മമ്മൂട്ടി ഇടതുമുന്നണിക്കു വേണ്ടി മല്‍സരിക്കുമെന്നും രജനീകാന്ത് ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നുമുള്ള അഭ്യൂഹം പ്രചരിച്ചതോടെ ദക്ഷിണേന്ത്യന്‍ സിനിമാലോകവും രാഷ്ട്രീയവും ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ ചൂടുപിടിച്ചു കഴിഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു വേണ്ടി തിരുവനന്തപുരത്തോ എറണാകുളത്തോ മമ്മൂട്ടി മല്‍സരിക്കുമെന്നാണ് കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ചത്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരോ എറണാകുളത്ത് കെ.വി.തോമസിനെതിരോ ആയിട്ട് മമ്മൂട്ടി മല്‍സരിക്കുമെന്ന് പ്രചരിച്ചതോടെ പല രാഷ്ട്രീയക്കാരും സിനിമാക്കാരും മമ്മൂട്ടിയുടെ പിന്നാലെയായി. താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നില്ല എന്ന് മമ്മൂട്ടി നയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മമ്മൂട്ടിയെ പിന്താങ്ങുന്ന സിപിഎം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
മമ്മൂട്ടിയെ തിരഞ്ഞെടുപ്പില്‍ കൊണ്ടുവരാന്‍ തന്നെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിക്കുന്നത്. തിരുവനന്തപുരത്ത് ശശി തരൂര്‍ വീണ്ടും മല്‍സരിച്ചാല്‍ അദ്ദേഹം ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം നല്ല പ്രതിച്ഛായയാണ് അദ്ദേഹത്തിനു തലസ്ഥാനനഗരിയില്‍ ഉള്ളത്. തരൂരിന്റെ ഗ്ലാമറിനെ വെല്ലാന്‍ ഇപ്പോള്‍ ഇടതുമുന്നണിയില്‍ കരുത്തരൊന്നുമില്ല. അതുകൊണ്ടാണ് പാര്‍ട്ടിയുടെ ചാനലായ കൈരളിയുടെ ചെയര്മാന് കൂടിയായ മമ്മൂട്ടിയെ തന്നെ കൊണ്ടുവരാന്‍ നേതാക്കള്‍ താല്പര്യം പ്രകടിപ്പിച്ചത്. അതേസമയം യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളൊക്കെയുമായി നല്ല ബന്ധമാണ് മമ്മൂട്ടിക്കുള്ളത്. ആ ബന്ധം വേണ്ടെന്നു വച്ച് അദ്ദേഹം മല്‍സരിക്കാന്‍ തയ്യാറാകുമോ എന്നൊരു സംശയം കൂടിയുണ്ട്.
ഇങ്ങനെയൊരു അവസ്ഥ തന്നെയാണ് തമിഴ്നാട്ടിലുമുള്ളത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുമായുള്ള രജനീകാന്തിന്റെ അടുപ്പമാണ് അദ്ദേഹം ബിജെപിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന പ്രചാരണത്തിനു പിന്നില്‍. രജനീകാന്തിന്റെ പിന്തുണ വരുന്നതിരഞ്ഞെടുപ്പില്‍ ബിജെപി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ല എന്നിരിക്കെ വരുംദിവസങ്ങളില്‍ ചര്‍ച്ച കൂടുതല്‍ ചൂടുപിടിക്കും.
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍