Don't Miss!
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
പള്ളിക്കല്‍ നാരായണനായി മമ്മൂട്ടി
പള്ളിക്കല്‍ നാരായണന്. കൂട്ടുകാരന് മൊയ്തീന്. അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാഗ്യം തേടി കേരളത്തില്‍ നിന്നു ഗള്‍ഫ് രാജ്യത്തിലേക്ക് പത്തേമാരിയില്‍ പുറപ്പെട്ട രണ്ടുയുവാക്കള്‍. തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ബോംബെയിലേക്ക് പുറപ്പെട്ട് അവിടെ നിന്ന് പത്തേമാരിയില്‍ ഗള്‍ഫിലെത്തിയവരാണ്. അവര്‍. അരനൂറ്റാണ് വിയര്‍പ്പൊഴുക്കി അവരും അതേപോലെ ഭാഗ്യം തേടിയെത്തി കുറേ മലയാളികളും ഗള്‍ഫ് രാജ്യത്തെ സമ്പല്‍സമൃദ്ധമാക്കി. ഗള്‍ഫില്‍ നിന്ന് അവര്‍ അയച്ചുകൊടുത്ത പണം കൊണ്ട് ഈ കൊച്ചുകേരളവും സാമ്പത്തികമായി രക്ഷപ്പെട്ടു. എന്നാല്‍ ജീവിതം മുഴുവന്‍ മണരാണ്യത്തില്‍ നഷ്ടപ്പെടുത്തിയ നാരായണനും മൊയ്തീനും ജീവിതത്തില്‍ സമ്പന്നരാകാന്‍ കഴിഞ്ഞോ..
സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രമാണ് പള്ളിക്കല്‍ നാരായണന്. തൃശൂരിലെ തൃപ്പയാറില്‍ നിന്ന് ജോലി തേടി പോയ ആദ്യത്തെ പ്രവാസി മലയാളികളൊരാള്. അദ്ദേഹത്തിന്റെ കൂട്ടുകാരന് മൊയ്തീനായി ശ്രീനിവാസനും.
ആദാമിന്റെ മകന് അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി പ്രമേയമാക്കുന്നത് മലയാളിയുടെ പ്രവാസ ജീവിതമാണ്. മുന്‍പും ഗള്‍ഫ് ജീവിതത്തെ അവലംബിച്ച് ധാരാളം മലയാള സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും തീക്ഷ്മണായ കഥ ഇതുവരെ ആരും ആവിഷ്ക്കരിച്ചിട്ടില്ല.
കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം തന്നെയാണ്. മമ്മൂട്ടിയും സലിമും കൂട്ടുചേരുന്ന രണ്ടാമത്തെ ചിത്രമാണിത്. തൊട്ടുമുന്‍പുള്ള കുഞ്ഞനന്തന്റെ കട വികസനം ഒരു മലയാളിയുടെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നായിരുന്നു വിഷയമാക്കിയിരുന്നത്. അതേപോലെ സാമൂഹിക വിഷയമാണ് സലിം ഇക്കുറിയും അവതരിപ്പിക്കുന്നത്.
കഥ പറയുമ്പോള്‍ എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും ശ്രീനിവാസനും കൂട്ടുകാരായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ജൂണിലാണ് ചിത്രീകരണം. കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടക്കും.
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!