twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്കും ലാലിനും ഒരുമിക്കാന്‍ ധൃതി

    By Staff
    |

    നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം പുറത്തിറങ്ങാന്‍ എട്ട് വര്‍ഷത്തെ ഇടവേള വേണ്ടിവന്നു. 1990ലാണ് നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ റിലീസ് ചെയ്യുന്നത്. ഹരികൃഷ്ണന്‍സ് 1998ലും.

    നമ്പര്‍ 20 മദ്രാസ് മെയിലില്‍ നിന്നും ഹരികൃഷ്ണന്‍സിലേക്കുള്ള ദൂരത്തേക്കാള്‍ കൂടുതലാണ് ഹരികൃഷ്ണന്‍സില്‍ നിന്നും മറ്റൊരു മമ്മൂട്ടി-ലാല്‍ ചിത്രത്തിലേക്കുള്ള ദൂരം. കൃത്യമായി പറഞ്ഞാല്‍ പത്തു വര്‍ഷത്തെ ഇടവേള. താരസംഘടനയായ അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.

    നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ നിന്നും ഹരികൃഷ്ണന്‍സിലേക്കുള്ള എട്ടുവര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും താരപരിവേഷങ്ങള്‍ക്ക് ഒട്ടേറെ മാറ്റങ്ങളുണ്ടായി. മദ്രാസ് മെയിലില്‍ മമ്മൂട്ടിയുടെ ആരാധകനായ, അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തില്‍ നിന്നും ഹരികൃഷ്ണന്‍സിലെ കൃഷ്ണനിലേക്കുള്ള ദൂരം മോഹന്‍ലാലെന്ന താരത്തിന്റെ വളര്‍ച്ചയുടെ ദൂരമാണ്. രണ്ടു സൂപ്പര്‍താരങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് ഓരോ സീനും ഒരുക്കുകയും രണ്ടു പേര്‍ക്കും തുല്യമായി സംഭാഷണം വീതം വയ്ക്കുകയും ചെയ്യുന്ന പാറ്റേണ്‍ പിന്തുടരുന്നതിനിടയില്‍ ഹരികൃഷ്ണന്‍സ് സംവിധായകന്‍ ഫാസിലിന്റെ കൈയില്‍ നിന്നും എവിടയൊക്കെയോ വച്ച് പാളിപ്പോയി.

    ട്വന്റി ട്വന്റിയിലെ രംഗങ്ങളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യപ്രാധാന്യം നല്‍കുന്നതിന് സംവിധായകരും തിരക്കഥാകൃത്തുക്കളും എന്തു പാറ്റേണാണ് പിന്തുടര്‍ന്നിരിക്കുന്നതെന്ന് അറിയാന്‍ ഒരു നിര്‍വാഹവുമില്ല. അത്രക്കു രഹസ്യമായാണ് ട്വന്റി ട്വന്റിയുടെ ഷൂട്ടിംഗ്.

    അടുത്ത പേജുകള്‍ -

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X