Don't Miss!
- Automobiles ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
- News രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; പ്രചാരണം കൊഴുപ്പിക്കാൻ തടസമായി പണം, കോൺഗ്രസ് ഇതെങ്ങനെ മറികടക്കും?
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Finance കീശ നിറയ്ക്കണോ, ടാറ്റാ ഗ്രൂപ്പ് ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം, ടാർഗെറ്റ് വില അറിയാം
- Technology ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇരുവറിലെ ആ വേഷം! അതോര്‍ത്താണ് ഇപ്പോള്‍ സങ്കടം, കലൈഞ്ജറെ അനുസ്മരിച്ച് മമ്മൂട്ടി!
Recommended Video
തമിഴകത്തിന്റെ സ്വന്തം നേതാവ് കലൈഞ്ജര്‍ കരുണാനിധി കേവലമൊരു രാഷ്ട്രീയ പ്രതിനിധിയോ മുഖ്യമന്ത്രിയോ മാത്രമായിരുന്നില്ല. രാഷ്ട്രീയത്തിന് പുറമെ സിനിമ, നാടകം, കവിത, പ്രസംഗം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമാലോകത്തെ മുന്‍നിര താരങ്ങളും സംവിധായകരുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുള്ളത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, ജയറാം, നിവിന്‍ പോളി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ കുറിപ്പുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.
മണിരത്നം സംവിധാനം ചെയ്ത ഇരുവറില്‍ കലൈഞ്ജറായി അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും അന്നത് സ്വീകരിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചോര്‍ത്ത് ഇപ്പോഴും സങ്കടമുണ്ടെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് അതാണ്. അദ്ദേഹവുമായി നടത്തിയ ഓരോ കൂടിക്കാഴ്ചയിലും സിനിമ, രാഷ്ട്രീയ, സാഹിത്യ വിഷയങ്ങള്‍ കടന്നുവരുമായിരുന്നു. ആ നഷ്ടത്തില്‍ താന്‍ തീവ്രമായി ദു:ഖിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചിട്ടുണ്ട്.
മണിരത്നം ചെയ്ത സിനിമകളില്‍ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായിരുന്നു ഇരുവര്‍. കരുണാനിധി- എംജി ആര് എന്നിവരുടെ സൗഹൃദത്തെക്കുറിച്ചും രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുമായിരുന്നു ഈ ചിത്രം. ഈ ചിത്രത്തില്‍ അഭിനയിക്കാനായി മമ്മൂട്ടിക്ക് അവസരം ലഭിച്ചിരുന്നു. കലൈഞ്ജറുടെ വേഷമായിരുന്നു അദ്ദേഹത്തിനായി മാറ്റി വെച്ചത്. എന്നാല്‍ അന്നദ്ദേഹത്തിന് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പകരം പ്രകാശ് രാജായിരുന്നു ആ വേഷത്തില്‍ എത്തിയത്. അതാവട്ടെ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുകയും ചെയ്തു. പ്രകാശ് രാജ് കരുണാനിധിയായി എത്തിയപ്പോള്‍ മോഹന്‍ലാല്‍ എംജി ആറിനെയായിരുന്നു പ്രതിനിധീകരിച്ചത്. ഈ സിനിമയെക്കുറിച്ചാണ് മമ്മൂട്ടി കുറിച്ചിട്ടുള്ളത്. മെഗാസ്റ്റാറിന്റെ കുറിപ്പ് കാണാം.
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്