Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മമ്മൂട്ടിയുടെ അന്നത്തെ രൂപം! അതിങ്ങനെയായിരുന്നു! കോളേജ് കാല ചിത്രം വൈറലാവുന്നു!
Recommended Video
മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ പഴയകാലം ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പഠനകാലത്ത് തന്നെ അഭിനയ മോഹം അദ്ദേഹത്തെ അലട്ടിയിരുന്നു. നിരവധി പേരുടെ അടുത്തായിരുന്നു അദ്ദേഹം അവസരം ചോദിച്ച് എത്തിയത്. അന്നത്തെ കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ മെഗാസ്റ്റാറായി മാറിയിരിക്കുകയാണ് അദ്ദേഹം. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയുമൊക്കെ ഇതിനകം തന്നെ അദ്ദേഹം സ്വന്തമാക്കി മാറ്റിയിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തുള്ള ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹപാഠിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെആര്‍ വിശ്വഭംരനാണ് അദ്ദേഹത്തിനൊപ്പമുള്ളത്.
ശ്രീനിവാസന്‍ രാമചന്ദ്രനാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ പഴയ ഫോട്ടോ പങ്കുവെച്ചത്. തന്റെ സുഹൃത്തായ അഖിലേഷിന്റെ അമ്മ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞുതന്ന കാര്യത്തെക്കുറിച്ചും താരം പോസ്റ്റ് ചെയ്തിരുന്നു. ഐവി ശശിയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു അഖിലേഷിന്റെ അച്ഛനായ ഉമാകാന്ത്. അഖിലേഷിന്റെ അമ്മ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ശ്രീനിവാസന്‍ രാമചന്ദ്രന്‍ കുറിച്ചിട്ടുള്ളത് ഇങ്ങനെയാണ്, കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..
ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ.
ആദ്യം നിന്റെ മുഖം നോക്കെടാ പന്നീ! മകള്‍ക്കൊപ്പമുള്ള ചിത്രത്തെ വിമര്‍ശിച്ചയാളോട് ഖുശ്ബു പറഞ്ഞത്?
മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.
സിനിമയില്ലാതെ ഒരുവര്‍ഷത്തോളം ഇരുന്നിട്ടുണ്ട്! മനസ്സിന്റെ ബലം കൊണ്ടാണ് പിടിച്ചുനിന്നതെന്ന് നരേന്‍!
മമ്മൂട്ടിയുടെ പഴയകാല ചിത്രവും കുറിപ്പും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് മമ്മൂട്ടിയുടെ ചിത്രം തരംഗമായി മാറിയത്. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയില്‍ സജീവമായത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല കടന്നുപോയതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ സമയം തെളിയുകയായിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ് അദ്ദേഹം.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'