Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മമ്മൂട്ടിയുടെ രാജ ചില്ലറക്കാരനല്ല! കൊലകൊല്ലി തന്നെ! സിനിമയുടെ ബജറ്റ് പുറത്തുവിട്ടു! കാണൂ!
Recommended Video
വിഷു റിലീസായെത്തുന്ന മധുരരാജയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. 9 വര്‍ഷത്തിന് ശേഷമാണ് രാജ വീണ്ടും അവതരിക്കുന്നത്. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായെന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് സിനിമയെത്തുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ-പീറ്റര്‍ ഹെയ്ന് കോംപോ ഒരുമിച്ചെത്തുന്നതും മധുരരാജയിലൂടെയാണ്.
സാന്ദ്ര തോമസിന്റെ മക്കളുടെ പിറന്നാള്‍ പൊടിപൊടിച്ചു! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
രാജയുടെ കഥയില്ലായ്മയാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകതയെന്ന് മമ്മൂട്ടി പറയുന്നു. സ്റ്റോറിലെസ്സ് മാനാണ് താനെന്നായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. സംവിധായകനും നിര്‍മ്മാതാവിനുമൊപ്പമാണ് മമ്മൂട്ടി പ്രസ് മീറ്റിനായി എത്തിയത്. വളരെ ലൈറ്റായി, രസകരമായാണ് അദ്ദേഹം സിനിമയെക്കുറിച്ച് സംസാരിച്ചത്. മധുരരാജയ്ക്കിടയിലെ രസകരമായ സംഭവത്തെക്കുറിച്ചൊക്കെ അദ്ദേഹം വിവരിച്ചിരുന്നു. പണ്ടുമുതല്‍ത്തന്നെ താന്‍ രാജന് കഥാപാത്രമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ആളുകള്‍ക്ക് എളുപ്പം പറയാനാവുന്ന കഥാപാത്രത്തെയാണ് ഇവരെഴുതുന്നത്. സിനിമയുടെ ബജറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങളും മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.
മമ്മൂട്ടിയുടെ വരവ്
റിലീസിന് മുന്നോടിയായുള്ള പ്രമോഷണല്‍ പരിപാടികളുടെ ഭാഗാമായാണ് മമ്മൂട്ടി എത്തിയത്. ആസിഫ് അലിയും ടൊവിനോയുമൊക്കെ മുഖ്യ വേഷങ്ങളിലെത്തുന്ന ഉയരെയുടെ ഓഡിയോ ലോഞ്ചിലും അദ്ദേഹം പങ്കെടുത്തിരുന്നു. സുദീര്‍ഘമായ സംഭാഷണത്തിനും പ്രഭാഷണത്തിനൊന്നുമുള്ള അവസ്ഥയിലല്ല താനെന്നും ഉറക്കമിളച്ചുള്ള വരവാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രസകരമായാണ് അദ്ദേഹം സംസാരിച്ചത്.
വിനോദസിനിമയാണ്
ആധ്യന്തികമായി വിനോദ ഉപാധിയാണല്ലോ സിനിമ, നേരത്തെ കണ്ട സിനിമയുടെ രണ്ടാം ഭാഗമല്ലെങ്കില്‍ക്കൂടിയും ആ കഥാപാത്രങ്ങള്‍ ഉള്ള സിനിമയാണിത്. അതിഭാവുക്തവം നിറഞ്ഞ അധികം ലോജിക്കൊന്നുമില്ലാത്തയാളാണ് രാജ. സിനിമയുടെ കഥയെക്കുറിച്ച് അധികം പറയാന്‍ പറ്റാത്ത അവസ്ഥയാണ്. വളരെ ലൈറ്റായി പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളെല്ലാം ഈ സിനിമയിലുണ്ട്. വിശദമായി സിനിമയെക്കുറിച്ചും കഥയെക്കുറിച്ചുമൊക്കെ ഉദയ് കൃഷ്ണ പറയുമെന്നായിരുന്നു അദ്ദേഹത്തിന്രെ ഡയലോഗ്.
9 വര്‍ഷത്തിന് ശേഷം
വീണ്ടും മമ്മൂക്കയ്ക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി വൈശാഖ് തന്നെ സമീപിച്ചപ്പോഴാണ് തങ്ങള്‍ ഇരുവരും ചേര്‍ന്ന് മമ്മൂക്കയെ കാണാന്‍ പോയത്. കുറേ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. മമ്മൂക്കയാണ് രാജയെക്കുറിച്ച് സൂചിപ്പിച്ചത്. പിന്നീട് ഈ വിഷയം ഉറപ്പിക്കുകയായാണ്. മമ്മൂക്ക ഒന്നൂടെ സുന്ദരനായെന്നും വളരെ മനോഹരമായി അത് ചെയ്തുവെന്നും അദ്ദേഹം പറയുന്നു. കഥാപരിസരങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. രാജയ്ക്ക് ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ മാറ്റങ്ങളുണ്ട്. സ്വഭാവിക പരിണാമങ്ങളാണ് ഉണ്ടായിട്ടുള്ളത്. അസ്വഭാവികത തോന്നാനും മാത്രമുള്ള കാര്യമൊന്നുമില്ല.
ഇളകി മറിഞ്ഞ് ചെയ്ത സിനിമ
കുറേ കാലത്തിന് ശേഷം മമ്മൂട്ടി ഇളകി മറിഞ്ഞ് ചെയ്ത കഥാപാത്രമാണ് രാജ. അത്രത്തോളം ചിന്തയും ബുദ്ധിയുമൊന്നും രാജയ്ക്കില്ല, പക്ഷേ ശക്തനാണ്, ബന്ധങ്ങളെ കാര്യമായി പരിഗണിക്കുന്നയാളാണ്. രാജയെ എല്ലാവര്ക്കും നേരത്തെ തന്നെ അറിയാമല്ലോയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മധുരരാജയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യവും ഉയര്‍ന്നുവന്നിരുന്നു. പൊതുവായുള്ള രാഷ്ട്രീയ അഭിപ്രായം മാത്രമേ അതിലുള്ളൂ. ആദ്യഭാഗത്തില്‍ സഹോദരനെ രക്ഷിക്കാനുള്ള വരവായിരുന്നു. ഇത്തവണത്തെ വരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് സസ്പെന്‍സ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബജറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍
നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചത്. അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിനിമയുടെ ബജറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 2 കോടി കൂട്ടി പറയട്ടേയെന്ന് അദ്ദേഹം ചോദിച്ചിരുന്നതായി മമ്മൂട്ടി പറയുന്നു. തള്ളേണ്ട, ഉള്ളത് പോലെ തന്നെ പറഞ്ഞാല്‍ മതി, എന്നാലേ ഇവര്‍ വിശ്വസിക്കൂയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ പുറത്ത് വന്ന കണക്കുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരാരുമല്ലല്ലോ മുടക്കുന്നതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്.
കൃത്യമായി പറഞ്ഞോളൂ
കൂട്ടാനും കുറയ്ക്കാനും നില്‍ക്കാതെ കൃത്യമായ കണക്ക് പറയാനും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. എല്ലാ ജോലികളും പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള കണക്കായിരുന്നു അദ്ദേഹം പറഞ്ഞതും. 27 കോടിയാണ് ചിത്രത്തിനായി ചെലവഴിച്ചത്. ഇത് തള്ളലൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. ആക്ഷന്‍ സ്വീക്വന്‍സിന് വേണ്ടിയാണോ ചെലവെന്ന് ചോദിച്ചപ്പോള്‍ എല്ലാ തരത്തിലുമുള്ള മാറ്റമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പീറ്റര്‍ ഹെയ്ന് അത്ര കര്ക്കശക്കാരനല്ലെന്നും തമാശയൊക്കെ പറഞ്ഞ് എല്ലാത്തിനേയും ലൈറ്റായി എടുക്കുന്നയാളാണ് അദ്ദേഹമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്