പേരിനോടൊപ്പം കലാഭവൻ എന്നുണ്ടാകുമായിരുന്നു!! അല്പം വൈകിപ്പോയി, വെളിപ്പെടുത്തലുമായി മമ്മൂട്ടി
കേരളത്തിൽ മികച്ച കലാകാരന്മാരെ വാർത്തെടുക്കുന്നതിൽ കലഭവന്റെ സംഭവാന വലുതാണെന്നും മമ്മൂട്ടി പറഞ്ഞു.
പ്രേക്ഷകർക്ക് എന്നും അവേശമാണ് മമ്മൂട്ടി. മലയാള സിനിമയിലെത്തി കാലങ്ങൾ എത്ര പിന്നിട്ടാലും മമ്മൂട്ടി എന്നെരു വ്യക്തിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് ഒരു കഉരവും സംഭവിച്ചിട്ടില്ല. 1981 നാണ് മമ്മൂട്ടി മലയാള സിനിമയിലെത്തുന്നത്. പല ശക്തതമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമായിരുന്നു അദ്ദേഹം. വർഷങ്ങൾ പിന്നിട്ടാലും ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടി കലഭാവനെ കുറിച്ച് പറഞ്ഞതാണ്. താൻ സിനിമയിൽ പ്രവേശിക്കുന്നത് 1981 ലാണ്. അതിനു മൂന്ന് വർഷം മുൻപാണ് കലഭവൻ എന്ന സ്ഥാപനം ആരംഭിച്ചത്. എങ്കിൽ എന്റെ പേരിനും മുൻപും കലഭാവൻ എന്നുണ്ടായേനെ എന്നു താരം പറഞ്ഞു. ആദ്യ കാലങ്ങളിൽ മിമിക്രി എന്നു പറഞ്ഞ് താനും എന്തൊക്കെയോ കാട്ടിക്കൂട്ടിയിരുന്നു.കലഭവൻ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ ഫാ. ആബേൽ പുരസ്കര സമ്മാന ചടങ്ങിലായിരുന്നു മമ്മൂട്ടി ഇക്കര്യം വ്യക്തമാക്കിയത്. കേരളത്തിൽ മികച്ച കലാകാരന്മാരെ വാർത്തെടുക്കുന്നതിൽ കലഭവന്റെ സംഭവാന വലുതാണെന്നും മമ്മൂട്ടി പറഞ്ഞു.
കലഭവനിൽ ചേരുക എന്നത് തന്റേയും ലാലിന്റേയും ഏറ്റവും വലിയ മോഹമായിരുന്നുവെന്ന് പ്രഥമ ഫാ. ആബേൽ പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് സംവിധായകൻ സിദ്ദിഖ് പറഞ്ഞു. സ്വന്തം കുടുംബത്തിൽ നിന്നു തന്നെ ഒരു കലാകാരന് പുരസ്കാരം ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഇരട്ടിയാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











