Don't Miss!
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Automobiles മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
പ്രണയഗാനം പാടാന്‍ മംമ്തയും മുരളി ഗോപിയും
മികച്ച അഭിനേത്രിയെന്നതിനൊപ്പം താനൊരു നല്ല ഗായികകൂടിയാണെന്ന് തെളിയിച്ചുകഴിഞ്ഞ താരമാണ് മംമ്ത മോഹന്‍ദാസ്. മംമ്ത തമിഴില്‍ ആലപിച്ച ഡാഡി മമ്മി വീട്ടില്‍ ഇല്ല എന്ന ഗാനത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. അടിപൊളി പാട്ടുകള്‍ക്കൊപ്പം മെലഡികളും തനിയ്ക്ക് ചേരുമെന്ന് മംമ്ത തെളിയിച്ചു. അന്‍വര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും പാടിയ മംമ്ത പിന്നീട് ത്രില്ലര്‍, മൊഹബ്ബത്ത് തുടങ്ങിയ ചിത്രങ്ങളിലും പാടി.
ഇതുപോലെതന്നെ മുരളി ഗോപിയുടെ കാര്യവും അഭിനയത്തിലും തിരക്കഥാരചനയിലുമെന്നപോലെ സംഗീതത്തിലും മുരളിയ്ക്ക് അഭിരുചിയുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് വേണ്ടി മുരളി പാടിയ കാല് കുഴഞ്ഞു.... എന്ന ഗാനമായിരുന്നു മുരളിയിലെ ഗായകനെ വെളിച്ചത്തുകൊണ്ടുവന്ന ആദ്യത്തെ ഗാനം.
പിന്നീടും ചില ചിത്രങ്ങളില്‍ മുരളി പാടി. ഇപ്പോഴിതാ മംമ്തയും മുരളിയും ചേര്‍ന്ന് ഒരു പാട്ടുപാടുകയാണ്. വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ് രണ്ടുപേരും ചേര്‍ന്ന് പ്രണയഗാനം ആലപിക്കുന്നത്. ഗോപി സുന്ദറാണ് ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഫഹദ് ഫാസില്‍ പൊലീസ് വേഷത്തിലെത്തുന്ന വണ്‍ ബൈ ടുവില്‍ മുരളി ഗോപിയും സംവധായകന് ശ്യാമപ്രസാദുമെല്ലാം അഭിനയിക്കുന്നുണ്ട്. ഹണി റോസാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍