Don't Miss!
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
കീശയിലെ അവസാന 10 രൂപയും കൊടുത്ത് കൊച്ചിന് ഹനീഫ അന്ന് പട്ടിണി ഇരുന്നു
ഇന്നത്തെ പോലെ അന്ന് സിനിമയില്‍ ഇറങ്ങാന്‍ കുറുക്ക് വഴികളൊന്നുമില്ല. അറുപതുകളിലു എഴുതുകളിലും എണ്‍പതുകളിലുമെല്ലാം സിനിമാ സ്വപ്നങ്ങളുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ മദ്രാസ് നഗരത്തില്‍ അലഞ്ഞ് നടന്നിരുന്നു. സിനിമാ സ്വപ്നം മദ്രാസില്‍ പൂവണിയും എന്നാണ് വിശ്വാസം.
അങ്ങനെയാണ് കൊച്ചിന് ഹനീഫയും മണിയന് പിള്ളരാജുവുമൊക്കെ മദ്രാസില്‍ എത്തിയത്. ഇത്തരത്തില്‍ എത്തുന്ന ചെറുപ്പക്കാരൊക്കെ മദ്രാസിലെ ഉമലോഡ്ജിലാണ് താമസിച്ചിരുന്നത്.
ചില സിനിമകളിലൊക്കെ കൊച്ചു കൊച്ചു വേഷങ്ങളൊക്കെ ചെയ്ത് കൊച്ചിന് ഹനീഫയും മണിയന് പിള്ള രാജുവും നല്ല അവസരങ്ങള്‍ക്കായി കാത്തിരുന്നു. കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ഞെരുങ്ങിയാണ് ഉമാ ലോഡിജില്‍ കഴിഞ്ഞു പോയത്.
അന്നൊരു ദിവസം പുറത്തേക്ക് പോകാന്‍ നേരം രാജു ഹനീഫയോട് പത്ത് രൂപ കടം ചോദിച്ചു. ഒന്നും പറയാതെ കൈയ്യിലുണ്ടായിരുന്ന പത്ത് രൂപ ഹനീഫ എടുത്ത് രാജുവിന് കൊടുക്കുകയും ചെയ്തു.
മണിയന് പിള്ള രാജു മടങ്ങി വരുമ്പോള്‍ കൊച്ചിന് ഹനീഫ ഊണ് കഴിക്കാതെ മുറിയില്‍ തന്നെ ഇരിക്കുകയായിരുന്നു. എന്താ കഴിക്കാന്‍ പോകാത്തത് എന്ന് ചോദിച്ചപ്പോള്‍ കൊച്ചിന് ഹനീഫ പറഞ്ഞുവത്രെ, 'എന്റെ കൈയ്യിലുണ്ടായിരുന്ന അവസാനത്തെ 10 രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത്' എന്ന്. ആ മറുപടിയില്‍ മണിയന് പിള്ള രാജുവിന് കരയാതിരിക്കാന്‍ കഴിഞ്ഞില്ല.
കടപ്പാട്; മെട്രോമാറ്റിനി