Don't Miss!
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
മാധവിക്കുട്ടിയുടെ എഴുത്തില്‍ ലയിച്ച് മഞ്ജു വാര്യര്‍, വായന നല്‍കിയ അനുഭൂതിയെക്കുറിച്ച് പറയുന്നത് !!
ആദ്യ ഷെഡ്യൂളിന് ശേഷമുള്ള ഇടവേളയില്‍ മാധവിക്കുട്ടിയെ കൂടുതല്‍ അടുത്തറിയുകയാണ് മഞ്ജു വാര്യര്‍.
വായന ഒരു അനുഭൂതിയാണ്. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന നവ്യാനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയെ കാണാനാണ് പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.
പ്രേക്ഷകരുടെ പ്രിയതാരം മഞ്ജു വാര്യരാണ് ആമിയായി വേഷമിടുന്നത്. ആദ്യ ഷെഡ്യൂളിന് ശേഷമുള്ള ഇടവേളയില്‍ മാധവിക്കുട്ടിയെ കൂടുതല്‍ അടുത്തറിയുകയാണ് മഞ്ജു വാര്യര്‍. മാധവിക്കുട്ടിയെ വായിക്കുന്നതിനെക്കുറിച്ച്, വായന നല്‍കിയ അനുഭവത്തെക്കുറിച്ച് താരം ഫേസ് ബുക്കില്‍ പേസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ കുറിപ്പ് വൈറലായിക്കഴിഞ്ഞു.
പുതിയ ഗന്ധങ്ങള്‍ തരുന്ന പൂക്കളെപ്പോലെ
പുതിയ ഗന്ധം നല്‍കുന്ന പൂക്കളെപ്പോലെ മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുകയാണ്.ശരീരം കൊണ്ടല്ല മനസ്സു കൊണ്ടാണ് ആദ്യം ആമിയാകേണ്ടതെന്ന് പലരും പറഞ്ഞിരുന്നുവെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്.
വായന തരുന്ന സന്തോഷത്തെക്കുറിച്ച് വാചാലയാവുന്നു
രാത്രികളിൽ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുന്നു. വേനലിൽ ഇടയ്ക്കെപ്പോഴോ മഴചാറുമ്പോൾ മയിലിനെപ്പോലെ നൃത്തംചെയ്യുന്നു. വായന തരുന്ന ആഹ്ലാദം എത്രയോ വലുതാണ്. ഇന്നലെ വായിച്ചുതീർത്തത് നഷ്ടപ്പെട്ട നീലാംബരിയാണ്. പുസ്തകം മടക്കിവച്ചപ്പോൾ, വായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് അവസരം കിട്ടാതെപോകുന്നവരെക്കുറിച്ച് ഓർത്തു. അങ്ങനെയൊരു നഷ്ടബോധത്തിൽ ജീവിക്കുന്ന എത്രയോപേരുണ്ടാകും. മാധവിക്കുട്ടിയമ്മയുടെ അക്ഷരലോകത്തിലേക്ക് ഞാനെത്തിയത് ഒരു സമ്മാനപ്പെട്ടിയിലൂടെയാണ്.
ഉപഹാരങ്ങളായി പുസ്തകങ്ങള്‍ നല്‍കുക
ജീവനില്ലാത്ത ഉപഹാരങ്ങളേക്കാൾ എത്രയോ വിലപ്പെട്ടതാണ് വാക്കുകൾ സ്പന്ദിക്കുന്ന പുസ്തകങ്ങൾ. സൗഹൃദസമ്മാനമായി പുസ്തകങ്ങൾ നൽകാൻ തീരുമാനിച്ചാൽ ഒരുപക്ഷേ അത് ഒരിക്കലും അവസാനിക്കാത്ത സന്തോഷത്തിനാകും തുടക്കമിടുക. നൽകുന്നത് ഒരു പുസ്തകമാണെങ്കിലും ഏറ്റുവാങ്ങുന്നയാൾക്ക് അത് ഒരു പൂക്കാലമായേക്കാമെന്നു മഞ്ജു പറയുന്നു.
നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നും തുടങ്ങി
മാധവിക്കുട്ടിയുടെ ഒാര്‍മ്മകള്‍ ഉറങ്ങുന്ന പുന്നയൂര്‍ക്കുളത്തു നിന്നാണ് ആമിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ആദ്യ ഘട്ട ഷൂട്ടിങ്ങ് പൂര്‍ട്ടിയാക്കിയ ചിത്രത്തിന് രണ്ടു മാസത്തെ പാക്കപ്പ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. മാധവിക്കുട്ടിയാവുന്നതിന് ആവശ്യമായ മേക്കോവറുകള്‍ നടത്തുന്നതിനാണ് ഈ സമയം ഉപയോഗിക്കുന്നത്. ശരീര ഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനാണ് മഞ്ജു വാര്യര്‍ ഈ സമയം ഉപയോഗിക്കുന്നത്.
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്