Don't Miss!
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
നീ തോറ്റല്ല മടങ്ങുന്നത്യയ!! അരുണിമയുടെ വിയോഗത്തിൽ മഞ്ജുവിന്റെ ഹൃദയസ്പർശിയായ കുറിപ്പ്
മലയാളി ജനങ്ങളെ ഒന്നടങ്കം സങ്കടത്തിലാക്കി സംഭവമായിരുന്നു അരുണമായുടെ വിയോഗം. ക്യാൻസർ എന്ന മഹാരോഗത്തെ ചിരിച്ചു കൊണ്ട് ധൈര്യമായി നേരിട്ട അരുണിമ എല്ലാവർക്കും ഒരു മാതൃകയാണ്. ആ പുഞ്ചിര എല്ലാവർക്കും തിരികെ വരുമെന്നുള്ള ഒരു പ്രതീക്ഷ നൽകിയിരുന്നു. ആ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് കൊച്ച അമൃത ഹോസ്പിറ്റലിൽവെച്ച് പത്തനംതിട്ട സ്വദേശിയായ അരുണിമ മരണത്തിന് കീഴടങ്ങിയത്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അരുണിമയെ കുറിച്ചുളള മഞ്ജുവിന്റെ ഹൃദയസ്പർശിയായ കുറിപ്പാണ്. കേരള കാൻ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാൻസറിനെ സധൈര്യം നേരിട്ട ഒരു പെൺകുട്ടി. ഒരു പാട് പേർക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു,അരുണിമ. ഒടുവിൽ അവൾ യാത്ര പറയുന്നു. പ്രിയപ്പെട്ട പെൺകുട്ടീ... നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓർമകൾക്ക് പ്രണാമം- മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
ഐപിഎല്ലിന് ഒരു ചെറിയ ഇടവേള!! പ്രിയതമയ്ക്ക് സർപ്രൈസ് പാർട്ടിയുമായി കോലി, വെടിവെച്ച് വീഴ്ത്തി അനുഷ്ക
അപ്രതീക്ഷിതമായിട്ടാണ് അരുണിമയുടെ ജീവിതത്തിലേയ്ക്ക് ക്യാൻസർ കടന്നു വന്നത്.പല്ലു വേദനയുടേയും പനിയുടേയും രൂപത്തിലായിരുന്നു ആസുഖം ആരംഭിച്ചിത്. സ്ക്യാനിങ്ങിലാണ് കുടലിനുള്ളിലെ അണുബാധ കണ്ടെത്തിയത്. നാലാം സ്റ്റേജിലായിരുന്നു അസുഖം ക്യാൻസറാണെന്ന് കണ്ടെത്തിയത്. ആദ്യ കീമോയിൽ പൊട്ടിപ്പോയ കുടലിൽ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. ഇത് തുടർ ചികിത്സയെ ബാധിച്ചിരുന്നു. രണ്ടു മാസ കാലാവധി മാത്രമാണ് ഡോക്ടർമാർ അരുണിമയുടെ ജീവിതത്തിന് നൽകിയത്. എന്നാൽ പിന്നീട് അരുണിമയുടെ ജീവിതത്തിൽ വൻ മാറ്റമാണ് സൃഷ്ടിച്ചത്. കിടപ്പിലായിരുന്ന അരുണിമ ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കുകയും സ്വന്തമായി കാർ ഡ്രൈവ് ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം ഒരു മടങ്ങി വരവിന് പ്രതീക്ഷ നൽകിയിരുന്നു. ഡോക്ടർമാരുടെ വിധിയെഴുത്ത് മറികടന്ന് എട്ട് മാസം കൂടി ജീവിച്ചിട്ടാണ് അരുണിമ ലോകത്ത് നിന്ന് വിടപറഞ്ഞിരിക്കുന്നത്.
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്