Don't Miss!
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മഞ്ജു വാര്യരിന്റെ ആദ്യ സിനിമയിലെ ആദ്യത്തെ രംഗം
പതിനേഴാം വയസ്സിലാണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. ഭാവാഭിനയം കൊണ്ടും ചടുലമായ ഭാഷാവതരണം കൊണ്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ മഞ്ജു മലയാള സിനിമയില്‍ തന്റെ ഇടം കണ്ടെത്തി. അതുകൊണ്ടാണല്ലോ വിവാഹ ശേഷം അഭ്രപാളിവിട്ട മഞ്ജുവിന്റെ തിരിച്ചുവരവിന് അത്രയേറെ പ്രേക്ഷകര്‍ ആഗ്രഹിച്ചത്.
പതിനാല് വര്‍ത്തിന് ശേഷം മഞ്ജു തിരിച്ചു വരികയും ചെയ്തു. ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രം മികച്ച വിജയമാക്കി തീര്‍ക്കുകയും അതിന് ശേഷം എന്നും എപ്പോഴും എന്ന ചിത്രം ചെയ്യുകയും ചെയ്തു.
കരിയറില്‍ മികച്ച വിജയം നേടിയ മഞ്ജുവിന്റെ തുടക്കം എവിടെയായിരുന്നു? അതെ സാക്ഷ്യം എന്ന സിനിമ. മുരളിയെ പോലൊരു നടനൊപ്പമുള്ള അരങ്ങേറ്റം. മുരളിയുടെ ഓര്മ ദിവസമായ ഇന്ന് (06-08-2015) ആദ്യ ചിത്രത്തിലെ അഭിനായാനുഭവത്തെ കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
സാക്ഷ്യം ആണ് എന്റെ ആദ്യ സിനിമ. മലയാളികള്‍ ഒരിക്കലും മറക്കാത്ത ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, പക്ഷെ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത മോഹന്‍ ആയിരുന്നു എന്നെ സിനിമയിലേക്ക് ആദ്യം ക്ഷണിച്ചതെന്ന് മഞ്ജു പറയുന്നു. തിരക്കഥ എഴുതിയത് ഒരുപാടു ഹിറ്റ് സിനിമകള്‍ രചിച്ച ചെറിയാന് കല്പകവാടി ആയിരുന്നു. അക്ഷരമാലയ്ക്ക് വേണ്ടി രാജന് മനക്കല് ആണ് സാക്ഷ്യം നിര്‍മ്മിച്ചത്.
ആദ്യത്തെ സിനിമയില്‍ തന്നെ മഹാനടനായ മുരളി സാറുമായി അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടായി. എന്റെ ആദ്യത്തെ ഷോട്ട് അദ്ദേഹത്തോടൊപ്പം ആയിരുന്നു. അദ്ദേഹത്തിന്റെയും ഗൌതമിയുടെയും മകളായിട്ടായിരുന്നു എന്റെ വേഷം. ചെറിയ മോഹങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഒരു പതിനേഴുകാരിക്ക് സിനിമയിലേക്ക് അവസരം കിട്ടിയപ്പോള്‍ ലഭിച്ച മഹാഭാഗ്യം. ഇന്ന് അദ്ദേഹം നമ്മെ വിട്ടുപോയ ദിവസമാണ്.
അഭിനയം മുരളി സാറിന് തപസ്യ തന്നെയായിരുന്നു. അഭിനയത്തോട് ഇഷ്ടമുള്ള എല്ലാവര്ക്കും വേണ്ടി അദ്ദേഹം ബാക്കി വെച്ചു പോയ അഭിനയത്തിന്റെ രസതന്ത്രം എനിക്ക് എന്നും പ്രിയപ്പെട്ട പാഠപുസ്തകം ആണ്- മഞ്ജു എഴുതി.