അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു: മഞ്ജു വാര്യര്‍

By Aswathi

അദ്ദേഹം വരാനായി മഞ്ജു നോക്കിയിരിക്കുമായിരുന്നുവെന്ന് കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇന്നസെന്റിന്റെ വരവിനായി നടി കാത്തിരിക്കുന്ന കാര്യമാണ് പറയുന്നത്. എന്നും എപ്പോഴു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതുന്ന, മഞ്ജുവിന്റെ ലേറ്റസ്റ്റ് പോസ്റ്റ് ഇന്നസെന്റിനെ കുറിച്ചാണ്. നേരത്തെ സത്യന്‍ അന്തിക്കാടിനും മോഹന്‍ലാലിനും ഒപ്പമുള്ള അഭിനയാനുഭവം മഞ്ജു കുറിച്ചിരുന്നു.

ഇന്നസെന്റിന്റെ നാവില്‍ നിന്നും വരുന്ന നേരമ്പോക്കുകള്‍ക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നും ഓരോ ദിവസവും സെറ്റില്‍ അദ്ദേഹത്തിന്റെ വരവിനായി താന്‍ നോക്കിയിരിക്കുമെന്നും മഞ്ജു പറയുന്നു. ജീവിതത്തെ എങ്ങനെ കാണണമെന്ന് പഠിപ്പിച്ചു തരുന്ന പുസ്തകമാണ് തനിയ്ക്ക് ഇന്നസെന്റ് ചേട്ടന്‍ എന്നാണ് മഞ്ജു പറയുന്നത്. മഞ്ജുവിന്റെ കുറിപ്പ് തുടര്‍ന്ന് വായിക്കൂ.

തലക്കെട്ട് മുതല്‍

അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു

ഇന്നസെന്റിന്റെ പേര് മലയാളീകരിച്ച തലക്കെട്ടോടുകൂടിയാണ് മഞ്ജുവിന്റെ പോസ്റ്റ്. 'നിഷ്‌കളങ്കന്‍ എം പി' എന്നാണ് തലക്കെട്ട്

ഇന്നസെന്റ് എന്നപേര്

അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു

'ഇന്നസെന്റ്' എന്നത് ഒരു സ്വഭാവവിശേഷമാണ്. നമ്മള്‍ മലയാളികള്‍ അതിന് നിഷ്‌കളങ്കത എന്നു പറയുന്നു. പക്ഷേ ഇന്നസെന്റ് എന്ന വാക്കുകേള്‍ക്കുമ്പോള്‍ നമുക്ക് ഒരേയൊരു മുഖം മാത്രമേ ഓര്‍മവരൂ. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഇന്നസെന്റേട്ടന് ആ പേര് എങ്ങനെ കിട്ടിയെന്ന്..ജീവിതത്തെ നിഷ്‌കളങ്കമായി നേരിടുന്ന ഒരാള്‍ക്ക് ആ പേരല്ലാതെ മറ്റെന്താണ് യോജിക്കുകയെന്ന് മഞ്ജു ചോദിക്കുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം

അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു

'എന്നും എപ്പോഴും' എനിക്ക് ആ നിഷ്‌കളങ്കതയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നസെന്റേട്ടനോടൊന്നിച്ച് ഒരു സിനിമ.

രോഗം നുള്ളി നോവിച്ചു

അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു

ഇതിനിടയ്ക്ക് കാലം അദ്ദഹത്തെ ഒന്ന് നുള്ളിനോവിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെയും ഭാര്യ ആലീസേച്ചിയുടെയും അസുഖത്തിന്റെ രൂപത്തില്‍. പക്ഷേ അതൊന്നും ഇന്നസെന്റേട്ടനെ ഏശിയിട്ടില്ലെന്ന് സെറ്റിലെ ഓരോ നിമിഷവും തെളിയിച്ചുതന്നു.

ക്യാസറിനെ തോല്‍പിച്ച് എംപി

അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു

ഇപ്പോഴത്തെ ഇന്നസെന്റേട്ടന് എം പി എന്ന വാക്കിന്റെ അകമ്പടികൂടിയുണ്ട്. ചാലക്കുടിയില്‍ അദ്ദേഹം ജയിച്ചപ്പോള്‍ തോറ്റത് കാന്‍സര്‍ കൂടിയാണ്.

അദ്ദേഹത്തില്‍ നിന്ന് പഠിക്കുന്നത്

അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു

അസുഖം ഒന്നിന്റെയും അവസാനമല്ലെന്നും മറിച്ച് പലതിന്റെയും തുടക്കമാണെന്നും എം പി യായ ഇന്നസെന്റ് പറഞ്ഞുതരുന്നു.

അദ്ദേഹത്തിനായി നോക്കിയിരുന്നു.

അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു

ആ നാവില്‍നിന്ന് വീഴുന്ന നേരമ്പോക്കുകള്‍ക്ക് ഒരു മാറ്റവും ഇല്ല. ഓരോ ദിവസവും അദ്ദേഹം വരാനായി നോക്കിയിരിക്കുമായിരുന്നു. വന്നാല്‍ പിന്നെ വെടിക്കെട്ടാണെന്ന് മഞ്ജു പറയുന്നു

ഇപ്പോള്‍ നേരംമ്പോക്ക്

അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു

ഇപ്പോള്‍ പാര്‍ലമെന്റിലെയും തിരഞ്ഞെടുപ്പിലെയും പൊതുയോഗങ്ങളിലെയും വിശേഷങ്ങളാണ് പ്രധാന തിരക്കഥ. നമുക്ക് ഷൂട്ടിങ്ങില്ലെങ്കിലും ഇന്നസെന്റേട്ടന്‍ സെറ്റിലുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ട് ഓടിച്ചെല്ലാന്‍ ധൃതിയാകും.

എനിക്ക് ഇന്നസെന്റേട്ടന്‍

അദ്ദേഹം വരാനായി ഞാന്‍ നോക്കിയിരിക്കുമായിരുന്നു

ജീവിതത്തെ എങ്ങനെ കാണണമെന്ന് പഠിപ്പിച്ചു തരുന്ന പുസ്തകം കൂടിയാണ് എനിക്ക് ഇന്നസെന്റേട്ടനെന്ന് മഞ്ജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X