Don't Miss!
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
പുലിമുരുകനോട് മാത്രം ഒരു പ്രത്യേക സ്നേഹമുണ്ട്, കാരണം വ്യക്തമാക്കി മോഹന്‍ലാല്‍
ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനെ വരവേല്‍ക്കാന്‍ തിയേറ്ററുകള്‍ ഒരുങ്ങി. 325 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെ 160 തിയേറ്ററുകളിലും പുറത്ത് 165 തിയേറ്ററുകളിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ ഒഴികെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം രാവിലെ എട്ട് മണിക്ക് തന്നെ ഷോ ആരംഭിക്കും.
തിയേറ്ററുകളില്‍ ആവേശ കൊടി പാറിക്കുമ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഏറെ നാളത്തെ കഠിനാദ്ധ്വാനവും പരിശ്രമവുമാണ് ചിത്രത്തിന് പിന്നിലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കാം.
ആഗ്രഹം തുറന്ന് പറഞ്ഞു
അഭിനയിക്കുന്ന എല്ലാ സിനിമകളും വിജയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ പുലിമുരുകന്റെ കാര്യത്തില്‍ ആ ആഗ്രഹം അല്പം കൂടുതലാണെന്ന് മോഹന്‍ലാല്‍ പറയുന്നു.
കഠിനാദ്ധ്വാനം
ചിത്രത്തിന് വേണ്ടി ചെലവഴിച്ച സമയവും കഠിനാദ്ധ്വാനവുമാണ് ആ ആഗ്രഹത്തിന് പിന്നിലെന്ന് മോഹന്‍ലാല്‍ പറയുന്നു. സ്ക്രീനില്‍ നിങ്ങള്‍ കാണാന്‍ പോകുന്ന മനോഹരമായ ലൊക്കേഷനുകളിലൊക്കെ എത്തിപ്പെടാന്‍ പ്രയാസമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പുലിമുരുകനോട് തോന്നിയ ഇഷ്ടം
പുലിമുരുകനോട് തോന്നുന്ന പ്രത്യേക ഇഷ്ടത്തെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു. ചില സിനിമകളിലൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍ ഇതെന്നാണ് ഒന്ന് കാണാന്‍ കഴിയുക എന്ന് തോന്നാറുണ്ട്. അത്തരത്തില്‍ തോന്നിയ ഒരു ചിത്രമാണ് പുലിമുരുകന്.
ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച്
മനുഷ്യനും മൃഗവും തമ്മിലുള്ള പകയാണ് ചിത്രം. പറയും പോലെ അത്ര എളുപ്പമായിരുന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
നിര്‍മാണം
ടോമിച്ചന് മുളകുപ്പാടമാണ് ചിത്രം നിര്‍മിക്കുന്നത്. 25 കോടി രൂപയാണ് ചിത്രത്തിന്റെ നിര്മാണ് ചെലവ്.
കഥാപാത്രങ്ങള്‍
കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍, സുരാജ് വെഞ്ഞാറമൂട്,ബാല,വിനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലാലേട്ടന്റെ ഫോട്ടോസിനായി
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'