Don't Miss!
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ജഗദീഷ് എന്നെ വിളിച്ചില്ല, അതുകൊണ്ട് പോയില്ല, അയാളെന്റെ അനിയനല്ല; നീരസം മറച്ചുവയ്ക്കാതെ മോഹന്‍ലാല്‍
തിരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങള്‍ക്ക് പ്രതികരണവുമായി മോഹന്‍ലാല്‍. പത്തനാപുരത്ത് ജഗദീഷിന്റെ പ്രചരണപരിപാടിയ്ക്ക് പോകാതിരുന്നത് അദ്ദേഹം ക്ഷണിക്കാത്തത് കൊണ്ടാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്
ഒപ്പം എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മനോരമയിലെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍. പ്രിയദര്‍ശനൊപ്പമാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുത്തത്.
പത്തനാപുരത്തെ സംഭവം
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് പത്താനപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിനിറങ്ങിയത് വലിയ വിവാദമായിരുന്നു. തലേദിവസം വരെ തനിക്ക് പിന്തുണ നല്കിയ മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി പ്രചരണത്തിനിറങ്ങിയതില്‍ അതിയായ വിഷമുണ്ടെന്ന് ജഗദീഷ് അന്ന് പറഞ്ഞു.
മോഹന്‍ലാലിന്റെ മറുപടി
എന്നാല്‍ തന്നെ ജഗദീഷ് വിളിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് പോകാതിരുന്നത് എന്നും നേരെ ചൊവ്വേയില്‍ സംസാരിക്കവെ മോഹന്‍ലാല്‍ വ്യക്തമാക്കി. ഗണേഷ് കുമാര്‍ എന്നെ വിളിച്ചു. വിളിച്ചത് കൊണ്ടാണ് ഞാന്‍ പോയത്.
എന്റെ ഇഷ്ടമാണ്
ഒരു സ്ഥലത്ത് പ്രചരണത്തിന് പോയാല്‍ മറ്റൊരു സ്ഥലത്തും പോകണം എന്ന് നിയമമൊന്നും ഇല്ല. ഞാനൊരു കക്ഷി രാഷ്ട്രീയത്തിന്റെയും ആളല്ല. എന്റെ ഇഷ്ടമാണ് എവിടെ പോകണം എന്ന്- മോഹന്‍ലാല്‍ തുറന്നടിച്ചു
എന്റെ അനിയനല്ല
നീരസം മറച്ചുവയ്ക്കാതെയാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഗണേഷ് തനിക്ക് അനിയനെ പോലെയാണെന്നും, ജഗദീഷ് എന്റെ അനിയനൊന്നുമല്ല എന്നും ലാല്‍ പറഞ്ഞു. എന്റെ ചേട്ടന്റെ കൂടെ പഠിച്ച ആളാണ്.
തിരുവനന്തപുരം ലോബിയോ
തിരുവനന്തപുരം ലോബിയാണ്, നായര്‍ ലോബിയാണ് എന്നൊക്കെയുള്ള ആരോപണം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നില്ല എന്നും മോഹന്‍ലാല്‍ പറയുന്നു. അത്തരം ചര്‍ച്ചകള്‍ക്കൊന്നും സമയം കളയാനില്ല എന്ന് പ്രിയദര്‍ശനും പിന്തുണച്ചു
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ