Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മോഹന്‍ലാലിന്റെ ജീവതരിത്രം, അവതാരിക മമ്മൂട്ടി
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും പ്രതിപാദിക്കുന്ന 'ഭാവദശരഥം' എന്ന ജീവചരിത്രം പ്രകാശനം ചെയ്തു. പുസ്തകത്തിന് അവതാരിക എഴുതിയത് മമ്മൂട്ടിയാണ്. മോഹന്‍ലാലിന്റെ ജീവിതം, ചലച്ചിത്രാനുഭവം, സംഗീതം, എഴുത്ത്, ലഫ്റ്റനന്റ് കേണല്‍ പദവി, സുകുമാര്‍ അഴിക്കോടുമായി ഉണ്ടായ വിവാദം തുടങ്ങി ലാല്‍ അഭിനയിച്ച ചില പ്രധാന കഥാപാത്രങ്ങളിലൂടെയുമാണ് പുസ്തകം സഞ്ചരിക്കുന്നത്.
കേരള സംഗീത നാടക അക്കാദമി മുഖമാസികയായ കേളിയുടെ വര്‍ക്കിങ് എഡിറ്റര്‍ ഭാനുപ്രകാശ് മോഹന്‍ലാലുമായി നടത്തിയ നീണ്ട 14 ദിവസത്തെ അഭിമുഖമാണ് പുസ്തകമായത്. ഇരുന്നൂറിലേറെ പേജ് വരുന്ന ഭാവദശരഥത്തില് മോഹന്‍ ലാല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ മുതല്‍ മുപ്പത്തി മൂന്ന് വര്‍ഷത്തെ അഭിനയ അനുഭവവമാണ് പ്രതിപാദിക്കുന്നത്. കഥകളിയും നൃത്തവും ജീവിതത്തിന്റെ ഭാഗമായതും എഴുത്തിലേക്ക് തിരിഞ്ഞതും നിര്‍മാതാവായ അനുഭവവുമെല്ലാം അതില്‍പ്പെടും.
കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനില്‍ നിന്ന് സാഹിത്യകാരന് എം മുകുന്ദന് പുസ്തകം ഏറ്റുവാങ്ങി. അവതാരികയിലൂടെ മമ്മൂട്ടിയും വായനാനുഭവം പങ്ക്ച്ചുകൊണ്ട് നടി മഞ്ജു വാര്യരും പുസ്തകത്തിന്റെ ഭാഗമായി. ഒലിവ് പബ്ലിക്കേഷനാണ് പ്രസാധകര്. പുസ്തകത്തിന്റെ അച്ചടിച്ചെലവു കഴിച്ച് ബാക്കി തുക പെയ്ന് ആന്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'