Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ലാലേട്ടന് വീണ്ടും മിന്നിക്കാനുളള വരവാണ്! കൊച്ചുണ്ണിക്ക് പിന്നാലെ ഡ്രാമയും,റിലീസ് വിവരങ്ങള്‍ പുറത്ത്
Recommended Video
ലോഹം എന്ന ചിത്രത്തിനു ശേഷം ലാലേട്ടനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയത സിനിമയാണ് ഡ്രാമ.ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്.
മള്‍ട്ടിപ്ലക്സുകളും കീഴടക്കി കൊച്ചുണ്ണിയുടെ കുതിപ്പ്! കളക്ഷനില്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ടുകള്‍
കായംകുളം കൊച്ചുണ്ണിക്ക് ശേഷമുളള ലാലേട്ടന്റെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിനായാണ് എല്ലാവരം കാത്തിരിക്കുന്നത്. തിയ്യേറ്ററുകളില്‍ ചാരിയിരുന്ന് റിലാക്സ്ഡ് ആയി കാണാന്‍ പറ്റുന്ന ചിത്രമാണ് ഡ്രാമയെന്ന് നേരത്തെ സംവിധായന് രഞ്ജിത്ത് അറിയിച്ചിരുന്നു. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു രഞ്ജിത്തിന്റെ പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ഡ്രാമ
ലോഹത്തിനു ശേഷം ഒരു കോമഡി ഡ്രാമയുമായിട്ടാണ് രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് പുതിയ സിനിമ രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്. എംകെ നാസര്‍,മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രാമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് ഡ്രാമയെന്നാണ് അറിയുന്നത്. മലയാളത്തില്‍ രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിച്ച ആറാമത്തെ ചിത്രമായാണ് ഡ്രാമ എത്തുന്നത്.
വ്യത്യസ്ത പ്രമേയം
ആശാ ശരത്ത് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ലണ്ടനായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഡ്രാമയുടെ 95 ശതമാനവും ലണ്ടനിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നത്. ബന്ധുക്കള്‍ക്കൊപ്പം ലണ്ടനില്‍ താമസിക്കാന്‍ എത്തിപ്പെടുന്ന ഒരു വയോധിക മരണപ്പെടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം
തിയ്യേറ്ററര്‍ ലിസ്റ്റ്
ഡ്രാമയുടെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. 2മണിക്കൂര്‍ 26 മിനുട്ട് ദൈര്‍ഘ്യമാണ് ചിത്രത്തിനുളളത്. 250 ലേറെ തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. നീരാളി എന്ന ചിത്രത്തിനു ശേഷം ലാലേട്ടന് നായക വേഷത്തില്‍ എത്തിയ ചിത്രം കൂടിയാണ് ഡ്രാമ. ഒരിടവേളയ്ക്കു ശേഷം മുഴുനീള ഹാസ്യ വേഷത്തില്‍ ലാലേട്ടന് എത്തുന്നുവെന്ന പ്രത്യേകതയും ഡ്രാമയ്ക്കുണ്ട്.
ടീസര്‍ നല്കിയ ആവേശം
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാക്ഷ നിറഞ്ഞ രംഗങ്ങള്‍ ഡ്രാമയുടെ ടീസറിലുണ്ടായിരുന്നു. വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അഴകപ്പന്‍ ചായാഗ്രഹണവും പ്രശാന്ത് നാരായണന് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
താരനിര
ശ്യാമപ്രസാദ്,ദിലീഷ് പോത്തന്,ജോണി ആന്റണി,കനിഹ,കോമള്‍ ശര്‍മ്മ, നിരഞ്ജ് മണിയന്‍പ്പിളള രാജു,സിദ്ധിഖ്,ടിനിടോം, ബൈജു,സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ലാലേട്ടന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ഇനിയും വരും! അത്തരം സിനിമകള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് രഞ്ജിത്ത്
സീ കേരളം നവംബര്‍ 17 മുതല്‍ പ്രേക്ഷകരിലേക്ക്! ഉദ്ഘാടന ചടങ്ങുകളുടെ വിസ്മയരാവ് മൂന്നിന്
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'