Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മോഹന്‍ലാലിന്റെ നല്ലമനസ്സിനു കമലിന്റെ നന്ദി
സമീപ കാലത്ത് തൊട്ടതെല്ലാം പരാജയപ്പെട്ട കമല്ഹാസന് പാപനാസം ഗംഭീരവിജയം നേടുമ്പോള്‍ നന്ദി പറയുന്നത് ആര്‍ക്കാണെന്നറിയുമോ? ഉറ്റസുഹൃത്തായ മോഹന്‍ലാലിന്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഗംഭീര വിജയം നേടിയപ്പോള്‍ ആ ചിത്രം തമിഴില്‍ നിര്‍മിക്കാനുള്ള അവകാശം നേടിയത് ലാലിന്റെ ഭാര്യാ സഹോദരന് സുരേഷ് ബാലാജിയായിരുന്നു.
ലാലിനെ തന്നെ തമിഴിലും അഭിനയിപ്പിക്കാനായിരുന്നു സുരേഷിന്റെ തീരുമാനം. സംവിധായകന് ജീത്തു ജോസഫും അതിന് ഒരുക്കമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആണ് തമിഴില്‍ കമല്ഹാസന് ആണ് ചെയ്യാന്‍ നല്ലതെന്നു നിര്‍ദേശിച്ചത്. മലയാളത്തില്‍ ആ ചിത്രം ഗംഭീരമാക്കിയ സ്ഥിതിക്ക് തമിഴിലില്‍ വേറെയാരെങ്കിലും ആണെന്ന് ലാല്‍ തുടക്കത്തില്‍ തന്നെ പറഞ്ഞു.
വേറെയാരെന്ന ചോദ്യം വന്നപ്പോള്‍ ലാല്‍ ആണു നല്ലതെന്നു പറയുകയായിരുന്നു. അങ്ങനെയാണ് സുരേഷ് ബാലാജി കമല്‍ഹാസനോട് ചിത്രത്തെക്കുറിച്ചു പറഞ്ഞത്. തുടര്‍ന്ന് കമല്‍ ദൃശ്യം കണ്ടു. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം സംവിധായകന് ജീത്തുജോസഫിനെ വിളിച്ചു. തുടര്‍ന്നു രണ്ടുപേരും ഒന്നിച്ചിരിക്കുകയും തമിഴില്‍ ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു.
അതിനിടെ കമല്‍ ചെയ്ത ഉത്തമ വില്ലന്‍ വന്‍ പരാജയം നേരിട്ടു. അതിനു മുന്‍പുള്ള വിശ്വരൂപം തിയറ്ററിലെത്താന്‍ പലകാരണങ്ങളാല്‍ വൈകി. ഇങ്ങനെ എല്ലാംകൊണ്ടും മോശ സമയമായിരുന്ന കമല്ഹാസന് നല്ലൊരു വിജയം നേടികൊടുത്തത് പാപനാസമായിരുന്നു. കേരളത്തിലും തമിഴിലും ഒരേപോലെ ഹിറ്റായ പാപനാസത്തില്‍ കമല്ഹാസന് ഗംഭീര പ്രകടനമാണു നടത്തിയെന്നാണ് എല്ലാവരും പറയുന്നത്.
ചിത്രം ഗംഭീര വിജയം നേടിയപ്പോള്‍ കമല്ഹാസന് മോഹന്‍ലാലിനോടു നന്ദി പറയുകയായിരുന്നു. നല്ല മനസ്സുള്ള കലാകാരന്മാര്ക്കു മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നാണു കമല്ഹാസന് പറഞ്ഞത്.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്