Don't Miss!
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഇനി ബ്ലാക്ക്ബെല്റ്റ് മോഹന്‍ലാല്‍
വ്യക്തിപരമായ നേട്ടങ്ങള്‍, സംഭാവനകള്‍, തായ്ക്കൊണ്ടോയുടെ വളര്‍ച്ചയ്ക്ക് പ്രസക്തി, ഇവ കണക്കിലെടുത്താണ് ബഹുമതി നല്‍കിവരുന്നത്. 1977-78 ലെ സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു മോഹന്‍ലാല്‍. ഇപ്പോള്‍ കേരള സെലിബ്രറ്റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണ് നടന്.
തായ്ക്കോണ്‍ഡോ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ആവശ്യപ്രകാരം സംസ്ഥാന സമിതി ബഹുമുഖ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികളുടെ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇവരില്‍നിന്നാണ് മോഹന്‍ലാലിനെ തെരഞ്ഞെടുത്തത്.
കായികേമേഖലയോടുള്ള ആവേശവും അതിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും ഒട്ടേറെ സിനിമകളില്‍ ആയോധന കല ഉള്‍പ്പെടുത്തിയുള്ള അഭിനയ മുഹൂര്‍ത്തങ്ങളും മറ്റ് അവാര്‍ഡുകളും മുന്‍നിര്‍ത്തിയാണ് മോഹന്‍ലാലിന് അവാര്‍ഡെന്ന് കേരള തായ്ക്കൊണ്ടോ അസോസിയേഷന് ജനറല്‍ സെക്രട്ടറി ബി അജി പറഞ്ഞു .പി.ആര്.ഒ: ആര്. ദേവനാരായണന്, ഷൈന്‍ വര്‍ഗീസ്, ആന്റോ തോമസ്, റോയി പി. ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഗള്‍ഫാര്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമതി സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മോളിവുഡിലെ മറ്റാരെക്കാളും ആയോധനകലകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സിനിമകളിലും സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങളിലും പ്രത്യക്ഷപ്പെട്ട താരമാണ് മോഹന്‍ലാല്‍. യോദ്ധ, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മൂന്നാംമുറ, ആര്യന്, തുടങ്ങിയ സിനിമകളെല്ലാം ആയോധനകലകള്‍ക്കും ആക്ഷനും വന്പ്രാധാന്യമുണ്ടായിരുന്നു.