Just In
- 1 hr ago
എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി, നേരിട്ട പ്രതിസന്ധിയെ കുറിച്ച് ബാല
- 1 hr ago
ഉപ്പും മുളകിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തം, കുറിപ്പ് വൈറല്‍, ചര്‍ച്ചയാക്കി ആരാധകര്‍
- 2 hrs ago
ഉപ്പും മുളകിലെ നീലുവിന് ഇങ്ങനെ മാറാനാവുമോ? പുത്തന്‍ മേക്കോവര്‍ അടിപൊളിയെന്ന് ആരാധകര്‍
- 2 hrs ago
ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ഹാക്ക് ചെയ്തു, ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്കി നസ്രിയ
Don't Miss!
- News
‘അഭിപ്രായം മാറ്റാൻ കഴിയും’: വിദഗ്ധ സമിതി തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ചീഫ് ജസ്റ്റിസ്
- Sports
IND vs AUS: ടീം മാനേജ്മെന്റ് പറഞ്ഞുകൊണ്ടിരുന്നത് ഒന്നു മാത്രം- ഗാബയില്‍ അതിന് കഴിഞ്ഞെന്നു പന്ത്
- Automobiles
ആറ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി എര്‍ത്ത് എനര്‍ജി
- Lifestyle
പുകവലിക്കുന്നവരില്‍ കൊവിഡ് ഗുരുതര സാധ്യതയില്ല: പഠനം
- Finance
ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്സ്റ്റോക്സിലൂടെ; നിങ്ങൾ അറിയേണ്ടതെല്ലാം
- Travel
വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിനായി തീരുമാനിച്ച നായക വേഷം ശ്രീനിവാസന് ചെയ്തു, കാരണം തുറന്നുപറഞ്ഞ് നടന്
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസന് സത്യന് അന്തിക്കാട് ടീം. സൂപ്പര്‍താരങ്ങളെയെല്ലാം വെച്ചുളള ഇവരുടെ സിനിമകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് വിജയചിത്രങ്ങള്‍ ഒരുക്കിയിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കിയുളള ഞാന്‍ പ്രകാശാനാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയത്.
മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം ശ്രീനിവാസന്-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു ശ്രദ്ധേയ ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് മോഹന്‍ലാലിനെ ആയിരുന്നുവെന്ന് ശ്രീനിവാസന് പറഞ്ഞിരുന്നു. കൈരളി ടിവിയുടെ ഒരു പരിപാടിയിലാണ് നടന് ഇക്കാര്യം വെളിപ്പെടുത്തിയത്.

പിന്നീട് തന്നിലേക്ക് ആ കഥാപാത്രം എങ്ങനെയാണെന്ന് എത്തിയതെന്നും നടന് തുറന്നുപറഞ്ഞു. പൊന്മുട്ടയിലെ താറാവ് കഥ പറയുമ്പോള്‍ അതില്‍ നായകനായി അഭിനയിക്കാന്‍ തിരക്കഥാകൃത്ത് രഘുനാഥ് പലേരി തീരുമാനിച്ചത് മോഹന്‍ലാലിനെ ആയിരുന്നു എന്ന് ശ്രീനിവാസന് പറയുന്നു. എന്നെ അതില്‍ ദുബായില്‍ നിന്ന് തിരിച്ചുവന്ന പില്ക്കാലത്ത് ജയറാം ചെയ്ത കഥാപാത്രമായിട്ടാണ് തീരുമാനിച്ചത്.

ആ വേഷം ശ്രീനിക്ക് ചെയ്തൂടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതം മൂളി. മാത്രമല്ല ഇതുപോലത്തെ രസമുളള എത് കഥയിലെ കഥാപാത്രമാവാനും എനിക്ക് ഇഷ്ടമാണ്. പക്ഷേ എന്തുക്കൊണ്ടോ ആ സിനിമ രഘുവിന് സംവിധാനം ചെയ്യാന്‍ സാധിച്ചില്ല. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന് അന്തിക്കാട് ഈ കഥ കേള്‍ക്കുന്നതും പുളളിക്ക് താല്‍പര്യമുണ്ടാവുന്നതും.

അന്ന് രഘുവിന്റെ അഭിപ്രായമനുസരിച്ച് സത്യന് അന്തിക്കാടും മോഹന്‍ലാലിനെ തന്നെ നായകനാക്കാനാണ് ഉദ്ദേശിച്ചത്. അങ്ങനെ ഈ എഴുതിയ തിരക്കഥ വെച്ചുകൊണ്ട് പല ചര്‍ച്ചകളും നടന്നു. അങ്ങനെ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ് ഇന്നസെന്റ് ഈ കഥ കേള്‍ക്കുന്നത്. അപ്പോ ഇന്നസെന്റ് പറഞ്ഞു.

ഈ സിനിമയിലെ തട്ടാന്റെ കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അതൊരു ഹെവി വെയിറ്റ് ആവാന്‍ ചാന്‍സുണ്ട്. കാരണം മോഹന്‍ലാല്‍ അത് വരെ ചെയ്ത കഥാപാത്രങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍ അങ്ങനെയൊരു ആളിന്റെ സാന്നിദ്ധ്യം ഹെവി വെയിറ്റ് ആയിപ്പോവുമോ എന്ന സംശയമുണ്ടായിരുന്നു. കാരണം ഇങ്ങനെയൊരു സിനിമയില്‍ നിന്നും ആളുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് സിനിമയ്ക്ക് ദോഷം ചെയ്യും.

അപ്പോ ഇന്നസെന്റാണ് പറഞ്ഞത് ഈ കഥാപാത്രത്തിന് ശ്രീനിവാസന് തന്നെയാണ് നല്ലതെന്ന്. സ്വഭാവികമായും രഘുനാഥ് പാലേരിയും സത്യന് അന്തിക്കാടുമെല്ലാം അതിനെ കുറിച്ച് മാറ്റിചിന്തിച്ചുതുടങ്ങി. അങ്ങനെയാണ് ഞാന്‍ അതിലെ പ്രധാന കഥാപാത്രമായ ഭാസ്കരന് എന്ന തട്ടാനായി വരുന്നത്. അഭിമുഖത്തില്‍ ശ്രീനിവാസന് പറഞ്ഞു