Just In
- 6 min ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 51 min ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 2 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 2 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
Don't Miss!
- News
'ഇന്ദിരയുടെ രക്തത്തിന്റെ പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും ഉണ്ടെങ്കിൽ രാഹുൽ ഈ വിഘടന കലാപത്തെ തള്ളിപറയണം'
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Automobiles
126 കിലോമീറ്റര്‍ ശ്രേണിയുമായി പ്രാണ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് SVM
- Sports
ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ ദൈവത്തിന് ഒരു കത്തെഴുതി
തിരക്കുകളില്‍ നിന്ന് വിട്ട്, മോഹന്‍ലാല്‍ കുറച്ചു നാള് ആയുര്‍വേദ ചികിത്സയിലായിരുന്നല്ലോ. പാലക്കാട് ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു ലാലിന്റെ ആയുര്‍വേദ ചികിത്സ. നഗരത്തിലെ തിരക്കുകളില്‍ നിന്ന് വിട്ട് മാറി ദൂരെ ഒരു കുന്നിന്‍പുറത്തുള്ള ആ ഏകാന്തവാസത്തില്‍ മോഹന്‍ലാല്‍ ശരിക്കും പ്രകൃതിയോട് എറെ അടുക്കുകയായിരുന്നു. അപ്പോഴാണ് കേരളത്തിന് അന്യമാകുന്ന ഗ്രാമപശ്ചാത്തലത്തെ കുറിച്ച് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായത്.
മാറിവരുന്ന, മറക്കുന്ന കേരള സംസാകരത്തെ കുറിച്ചുള്ള വേദനകള്‍ നിറഞ്ഞൊരു കത്ത് അവിടെയിരുന്ന് മോഹന്‍ലാല്‍ ദൈവത്തിനെഴുതി. തന്റെ ബ്ലോഗ് പോസ്റ്റായിരുന്നു കത്തിന്റെ പോസ്റ്റ്മാന്. കുന്നിന് മുകളിലിരുന്ന് ദൈവത്തിനൊരു കത്ത് എന്ന് പേരിട്ടിരിക്കുന്ന ബ്ലോഗ് പോസറ്റില്‍ ഈ നാടിന്റെ സര്‍വ്വ സൗഭാഗ്യങ്ങളെ കുറിച്ചും ലാല്‍ പരമാര്‍ശിക്കുന്നു.
ഗ്രാമത്തില്‍ ദൂരെ എവിടെ നിന്നോ കേള്‍ക്കുന്ന ഭക്തി ഗാനത്തെ കുറിച്ചും അഞ്ച് നേരവും കേള്‍ക്കുന്ന ബാങ്കുവിളിയെ കുറിച്ചും ഉത്സവകാലങ്ങളിലെ അനുഭവങ്ങളെ കുറിച്ചും മോഹന്‍ലാല്‍ വാചാലനാകുന്നു. മലയാളികളുടെ വേനല്‍ക്കാലത്തിന് വേണ്ടിമാത്രം ദൈവം സമ്മനിച്ച ചില സുഖങ്ങള്‍. ഉച്ചക്കാറ്റില്‍ വീശിയടിക്കുന്നല കണ്ണിമാങ്ങളുടെ മണം, അണ്ണാന് തിന്നു പാതിയാക്കിയ ചക്കപ്പഴം, കിളികളുടെ പാട്ട് അങ്ങനെ അങ്ങനെ പൃകൃതി സൗന്ദര്യങ്ങള്‍ വര്‍ണിച്ച കത്ത് അവസാനിക്കുന്നത് നിരാശയോടെയാണ്.
കിളികളുടെ പാട്ടിന് പകരം വന്ന മൊബൈല്‍ റിങ്ടോണ്‍, ചക്കപഴുക്കും മാമ്പഴക്കൂട്ടാനുമില്ലാത്ത ഫാസ്റ്റ് ഫുഡ്, അമ്പലത്തിലെ പാട്ടും ബങ്കവിളിയുമുണ്ടെങ്കിലും ആസ്വദിക്കാന്‍ കഴിയാത്ത നഗരജീവിതം. ഇത്തരം നഷ്ടബോധങ്ങള്‍ തന്നെ വേട്ടയാടുന്നതായി ലാല്‍ ബ്ലോഗില്‍ എഴുതി. ഒടുലില്‍ ദൈവത്തിന് ഏറ്റവും എളുപ്പം മനസ്സിലാക്കാന്‍,
'പാരുഷ്യം പെരുകിപ്പോയി വാക്കിലും മനസ്സിലും
മാതുലാ പൊറുത്താലും തീര്‍ന്നു മാമ്പഴക്കാലം'- എന്ന കവിതയോടെ കേരളത്തിന്റെ പുതിയ തലമുറകള്‍ക്ക് നഷ്ടപ്പെട്ട ഒരുകാലത്തെ കുറിച്ച് മുഴുവന്‍ ലാല്‍ ദൈവത്തോട് പറഞ്ഞു.