Don't Miss!
- News തൃശൂരിൽ ജയിച്ചാൽ കേന്ദ്രമന്ത്രിയായി ചുമതല ഏറ്റെടുക്കുമോ? സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ
- Automobiles ദൃശ്യത്തിലൂടെ ലൈഫ് മാറിയ 'സെലിബ്രിറ്റി വക്കീൽ', ഇനിയുള്ള യാത്രകൾ 40 ലക്ഷത്തിന്റെ ഇന്നോവയിൽ
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഇനി നമിതയുടെയും വിനീത് ശ്രീനിവാസന്റെയും ബാംഗ്ലൂര്‍ ഡെയ്സ്
മലയാള സിനിമകള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയമുള്ള നാട് ബാംഗ്ലൂരാണെന്ന് തോന്നുന്നു. ഈ അടുത്തിടെ വരുന്ന സിനിമകളെല്ലാം ബാംഗ്ലൂരുമായി ചുറ്റിപ്പറ്റിയുള്ളതാണ്. അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം ഇതാ മറ്റൊരു ചിത്രം കൂടെ ബാംഗ്ലൂര്‍ പശ്ചാത്തലമായി വരുന്നു.
വിനീത് ശ്രീനിവാസന്റെ ശിഷ്യനായിരുന്ന അന്‍വര്‍ സിദ്ധിഖ് സംവിധാനം ചെയ്യുന്ന 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രമാണ് അടുത്തതായി ബാംഗ്ലൂര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നത്. നമിത പ്രമോദും വിനീത് ശ്രീനിവാസനുണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ് ചിത്രം. അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. തമിഴ്മലയാളം ആദ്യകാല നായിക ലക്ഷ്മി ഈ ചിത്രത്തിലൂടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തിരിച്ചെത്തുന്നു.
ഒരു ഇടവേളയ്ക്കു ശേഷമാണ് വിനീത് നായകനായി അഭിനയിക്കുന്നത്. ചാപ്പാ കുരിശിലായിരുന്നു ഒടുവില്‍ നായക വേഷം ചെയ്തത്. അതിനു ശേഷം ഓം ശാന്തി ഓശാനയില്‍ ഡോക്ടറുടെ വേഷം ചെയ്തിരുന്നു. സംവിധാനതിരക്കിലേക്കു നീങ്ങിയതോടെ വിനീത് അഭിനയത്തിന് ഇടവേള നല്‍കിയതിന് ശേഷം ആദ്യമായി തിരിച്ചുവരികയാണ്.
വി കെ പ്രകാശിനും വിനീതിനും ഒപ്പം പ്രവര്‍ത്തിച്ചിരുന്ന അന്‍വര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുുന്ന ചിത്രമാണിത്. ആര് ജെ ഫിലിംസിനു വേണ്ടി ജെയ്സണ്‍ ഇളംകുളം ആണ് നിര്‍മാണം. ഷാന്‍ റഹ്മാന് ആണ് സംഗീതം. ജിത്തു ദാമോദറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?