Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പ്രശസ്ത സംഗീത സംവിധായകന് എസ് ബാലകൃഷ്ണന് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന് എസ് ബാലകൃഷ്ണന് അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികില്‍സയില്‍ കഴിയവേ ആയിരുന്നു അന്ത്യം. കാന്‍സര്‍ ബാധ കാരണം ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അന്ത്യം. 69 വയസായിരുന്നു. മലയാളത്തില്‍ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ചിത്രങ്ങളിലൂടെയായിരുന്നു എസ് ബാലകൃഷ്ണന് സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്.
നടന് അനൂപ് മേനോന് സംവിധായകനാവുന്നു! വൈറലായി താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂ
ഈ കൂട്ടുകെട്ടിന്റെ റാംജിറാവു സ്പീക്കിംഗ് ആയിരുന്നു എസ് ബാലകൃഷ്ണന്റെ ആദ്യ ചിത്രം. സിനിമയിലെ നാലു പാട്ടുകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍,വിയറ്റ്നാം കോളനി എന്നീ സിനിമകളിലും സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടിനൊപ്പം എസ് ബാലകൃഷ്ണന് പ്രവര്‍ത്തിച്ചു.
കിലുക്കാംപട്ടി,നക്ഷത്രകൂടാരം,എംജിആര്‍ നഗറില്‍,ഗൃഹപ്രവേശം,മിസ്റ്റര്‍ ആന്‍ മിസിസ്, മഴവില്‍കൂടാരം,ഇഷ്ടമാണ് നൂറുവട്ടം,സ്നേഹ സാമ്രാജ്യം, വരവായ്, ആകാശത്തിലെ പറവകള്‍,മായക്കാഴ്ച,മൊഹബത്ത് തുടങ്ങിയ സിനിമകള്‍ക്കു വേണ്ടിയും അദ്ദേഹം സംഗീത സംവിധാനം ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ ചിറ്റലഞ്ചേരിയാണ് എസ് ബാലകൃഷ്ണന്റെ സ്വദേശം. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഉപരിപഠനത്തിനായി പോവുകയും തുടര്‍ന്ന് ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.
1975ല്‍ ഗുണ സിങ്,രാജന് നാഗേന്ദ്ര തുടങ്ങിയ സംഗീത സംവിധായകര്‍ക്കൊപ്പം സഹായിയായി പ്രവര്‍ത്തിച്ചാണ് അദ്ദേഹം സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇളയരാജയ്ക്കൊപ്പവും എസ് ബാലകൃഷ്ണന് പ്രവര്‍ത്തിച്ചു. സംവിധായകന് ഫാസിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിനെ പരിചയപ്പെടുകയും ആദ്യ ചിത്രമായ റാംജി റാവു സ്പീക്കിംഗിന് സംഗീതം നല്‍കുകയും ചെയ്തത്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മൊഹബത്ത് എന്ന ചിത്രത്തിനു വേണ്ടിയാണ് ഒടുവില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. എആര്‍ റഹ്മാന്റെ ഉടമസ്ഥതയിലുളള കെഎം മ്യൂസിക്ക് കണ്‍സര്‍വേറ്ററിയില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
പ്രണവിന്റെയും കല്യാണിയുടെയും ആ മനോഹര നൃത്തരംഗം! ഷൂട്ടിംഗിന് ചെലവായത് കോടികളെന്ന് റിപ്പോര്‍ട്ട്
തലൈവരുടെ പേട്ടയ്ക്ക് രണ്ടാം ഭാഗം വരുമോ! സംവിധായകന് കാര്‍ത്തിക്ക് സുബ്ബരാജിന്റെ മറുപടി ഇങ്ങനെ!
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ