Don't Miss!
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Automobiles ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
വരുന്നു, നയന്‍താരയുടെ തുളസി!
തെലുങ്കില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന മറ്റൊരു നയന്‍സ് ചിത്രമാണ് തുളസി. നയന്‍സിന്റെ നായകന് വെങ്കിടേഷ്. നയന്‍സിനൊപ്പം ശ്രേയയും രമ്യാ കൃഷ്ണനുമുണ്ട് ഗ്ലാമര്‍ മോഹിക്കുന്ന പ്രേക്ഷക നയനങ്ങള്‍ക്ക് കുളിരു പകരാന്‍.
തുളസി (വെങ്കിടേഷ്) വസുന്ധരയെ (നയന്‍താര) കാണുന്നതും പ്രണയിക്കുന്നതും യൂറോപ്പില്‍ വെച്ചാണ്. ഇരുവരും വിവാഹിതരാകുന്നു. വിവാഹശേഷമാണ് വസുന്ധര അറിയുന്നത്, ജന്മനാ അമിതമായ അക്രമവാസനയുളളവനാണ് തുളസിയെന്ന്.
ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിക്കുന്നു. ഭര്‍ത്താവിനെ അക്രമത്തിന്റെ വഴികളില്‍ നിന്നും കഴിയുന്നതും അകറ്റി നിര്‍ത്താന്‍ വസുന്ധര ശ്രമിക്കുന്നുണ്ട്. ഭാര്യയുടെ കണ്ണുവെട്ടിച്ച് നാട്ടിലെത്തി കുടുംബത്തെക്കാണാന്‍ തുളസിയും ശ്രമിക്കുന്നു.
എട്ടു വില്ലന്മാരുളള ഈ ചിത്രത്തിലെ രണ്ടാം പകുതി നിറയെ ഗംഭീര ആക്ഷനാണത്രേ. സംഘട്ടന സീനുകളില്‍ വെങ്കിടേഷിന്റെ അപാര പെര്‍ഫോമന്‍സ് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ആഷിഷ് വിദ്യാര്‍ത്ഥിയാണ് പ്രധാന വില്ലന്‍.
പാട്ടുകളില്‍ നിറഞ്ഞു കവിയുന്ന നയന്‍സിന്റെ ഗ്ലാമര്‍ ചിത്രത്തിന്റെ വിജയത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്.
അതുകൊണ്ടു തന്നെയാണ് ലക്ഷ്മി, ബിഗ് ബോസ്, ദുബായ് സീനു എന്നീ ചിത്രങ്ങള്‍ക്കു ശേഷം തുളസിയും മലയാളത്തില്‍ എത്തുന്നത്.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ