Don't Miss!
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
നയന്‍താര വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം മലയാളത്തില്‍
നയന്‍താര തമിഴില്‍ കത്തിപ്പടരുകയാണ്. സൂര്യ- വെങ്കിട് പ്രഭു കൂട്ടുകെട്ടിലെ മാസ്, അറ്റ്ലി - വിജയ് കൂട്ടുകെട്ടിലെ ഒരു ചിത്രം, തനി ഒരുവന്, നന്മ്പേണ്ട അങ്ങനെ നീളുന്നു പുതിയ സിനിമകള്‍. അതിനിടയില്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നയന്‍ വീണ്ടും മോളിവുഡിലേക്ക് വരുന്നു.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ഭാസ്കര്‍ ദ റാസ്ക്കല്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് നയന്‍താരയുടെ വരവ്. 2010 ല്‍ പുറത്തിറങ്ങിയ 'ദ ഇലക്ട്ര' എന്ന ചിത്രത്തിലാണ് നയന്‍ ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
സിദ്ദിഖ് നേരത്തെ സംവിധാനം ചെയ്ത 'ബോഡി ഗാര്‍ഡ്' എന്ന ചിത്രത്തിലും നയന്‍താരയായിരുന്നു നായിക. ഇപ്പോള്‍ മമ്മൂട്ടിയുടെ നായികയായി, ഭാസ്കര്‍ ദ റാസ്ക്കല്‍ എന്ന ചിത്രത്തില്‍ നയന്‍താരയെ അല്ലാതെ മറ്റൊരു നടിയെ സങ്കല്പിക്കാന് കഴിയുന്നില്ലെന്നാണ് സിദ്ദിഖ് പറയുന്നത്.
ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നത്. നേരത്തെ തസ്കരവീരന്, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിട്ടുണ്ട്. 'ക്രോണിക് ബാച്ചിലര്‍' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭാസ്കര്‍ ദ റാസ്ക്കല്‍.
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ