Don't Miss!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- News പ്രാതലിന് ക്ഷണിച്ചിരുന്നു.. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബോക്സറാകാന്‍ മാധവന് 15കിലോ കുറച്ചു !
തമിഴകത്താണ് ആദ്യം പേരെടുത്തതെങ്കിലും ബോളിവുഡിലും നടന് മാധവന് നല്ല പേരുണ്ട്. 2001ല്‍ രെഹ്നാ ഹേ തേരെ ദില്‍ മേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മാധവന് ഗുരു, ത്രി ഇഡിയറ്റ്സ്, തനു വെഡ്സ് മനു തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012ല്‍ ഇറങ്ങിയ കപ്പിള്‍ ബ്രേക്കേഴ്സ് എന്ന ചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിന് ശേഷം മാധവന് ബോളിവുഡില്‍ അല്പം പിന്നാക്കം പോവുകയും ചെയ്തു. ഇപ്പോള്‍ ബോളിവുഡില്‍ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം.
ലാല്‍ എന്ന പുതിയ ചിത്രത്തില്‍ ഒരു ബോക്സറുടെ വേഷത്തിലാണ് മാധവന് അഭിനയിക്കുന്നത്. ഇതിനായി പതിനഞ്ചു കിലോയോളം ഭാരംകുറച്ചിരിക്കുകയാണ് താരം. ഭാരം കുറയ്ക്കാനായി ലോസ് ആഞ്ജലസില്‍ പോയിരിക്കുകയാണ് മാധവനിപ്പോള്‍.
ലാല്‍ എന്ന ചിത്രത്തിനായി തന്റെ മാനറിസങ്ങളും ബോഡി ലാംഗ്വേജും പൂര്‍ണമായും മാറ്റേണ്ടതുണ്ടെന്ന് മാധവന് പറയുന്നു. ചിത്രത്തിലെ കഥാപാത്രം ഒരു പ്രൊഫഷണല്‍ ബോക്സര്‍ ആണ്. ലോസ് ആഞ്ജലസിലെ ട്രെയിനിങ് എന്റെ ശരീരഘടനയിലും ശരീരഭാഷയിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ എന്നെക്കണ്ടാല്‍ ഒരു ബോക്സറുടെ ലുക്കൊക്കെ വന്നിട്ടുണ്ട്- മാധവന് പറയുന്നു.
ഐതിഹാസിക ബോക്സര്‍ ആയ മുഹമ്മദ് അലിയുടെ ജീവിതകഥയാണ് ലാലിന്റെ അടിസ്ഥാനമെന്നാണ് സൂചന.
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു