Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
നൈല ഉഷയ്ക്ക് കിട്ടിയ മുട്ടന്‍ പണി
'ഇന്ന് രാത്രി 9 മണിയ്ക്ക് എന്റെ വീട്ടില്‍ വരണം. ഒരു പാര്‍ട്ടി നടത്തുന്നുണ്ട്. എല്ലാവരെയും ക്ഷണിയ്ക്കുന്നു. പാര്‍ട്ടി മാത്രമല്ല, അവിടെവച്ച് ഞാന്‍ ഒരു രഹസ്യം വെളിപ്പെടുത്തു'. ഒരു സിനിമാ താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ ഒരു സ്റ്റാറ്റസ് കണ്ടാല്‍ എന്തൊക്കെ കഥകള്‍ ഊഹിയ്ക്കാം.
നൈല ഉഷയുടെ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് കണ്ടതും അതിന് താഴെ കമന്റുകള്‍ കൊണ്ട് ലഹളയായി. എന്തിനാണ് പാര്‍ട്ടി, എന്താണ് രഹസ്യം. അതിനിടയില്‍ ഒരു സെലിബ്രേറ്റി പരസ്യമായി ഇങ്ങനെ ഒരു സ്റ്റാറ്റസ് ഇടില്ലെന്ന് അറിയാവുന്ന ചിലര്‍ നൈലയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടന്നും സംശയിച്ചു.
ഈ ലഹളകളൊന്നും പാവം നൈല അറിയുന്നുണ്ടായിരുന്നില്ല. ഓഫീസ് ജോലി കഴിഞ്ഞ് ഫേസ്ബുക്ക് ലോഗൗട്ട് ചെയ്യാതെ പോയപ്പോള്‍ സുഹൃത്ത് മിഥുന് രമേശ് ഒപ്പിച്ച പണിയായിരുന്നു എല്ലാം. പിന്നീട് വന്ന് നോക്കിയപ്പോഴാണ് നൈലയും കാര്യം അറിയുന്നത്.
ഒടുവില്‍ സത്യാവസ്ഥയുമായി നൈല തന്നെ രംഗത്തെത്തി. എന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. വീട്ടില്‍ ഒരു പാര്‍ട്ടി നടത്താന്‍ ഉദ്ദേശിച്ചിട്ടുമില്ല. എന്നാല്‍ സുഹൃത്തുക്കള്‍ നിരാശപ്പെടേണ്ടതില്ല, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വരാവുന്നതാണ്. മാത്രമല്ല മിഥുനുള്ള പണി തന്റെ വക വരുന്നുണ്ടെന്നും മറ്റൊരു സ്റ്റാറ്റസിലൂടെ നൈല അറിയിച്ചു.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'