Don't Miss!
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
മലയാള ചിത്രങ്ങളില്ല, കേരളത്തില്‍ ഓണം ആകര്‍ഷിക്കാനെത്തുന്നത് നാല് അന്യഭാഷ ചിത്രങ്ങള്‍!
കാലവര്‍ഷം കണക്ക് തെറ്റിച്ചപ്പോള്‍ കരകവിഞ്ഞൊഴുകിയ പ്രളയം കേരള ജനതയുടെ ആയുസിന്റെ അധ്വാനവും പ്രതീക്ഷകളുമാണ് മുക്കിക്കളഞ്ഞത്. കൈയും മെയ്യും മറന്ന് എല്ലാവരും കേരളത്തെ തിരികെ എത്തിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. പ്രളയത്തില്‍ മുങ്ങിപ്പോയത് ഈ വര്‍ഷത്തെ ഓണക്കാലവുമാണ്. ഓണം, ബക്രീദ് റിലീസുകളായി എത്താനിരുന്ന അഞ്ച് മലയാള ചിത്രങ്ങളും പ്രളയക്കെടുതി മൂലം മറ്റൊരു റിലീസ് ഡേറ്റ് പോലും പ്രഖ്യാപിക്കാതെ മാറ്റിവച്ചിരിക്കുകയാണ്.
കായംകുളം കൊച്ചുണ്ണി, പടയോട്ടം, കുട്ടനാടന്‍ ബ്ലോഗ്,വരത്തന്, തീവണ്ടി എന്നീ ചിത്രങ്ങളാണ് ഓണം റിലീസിന് ഒരുങ്ങിയിരുന്നത്. ഓണച്ചിത്രങ്ങളില്ലാതെ തിയറ്ററുകള്‍ വിജനമാകുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ സംഭവിക്കാനിരിക്കുന്നത്. എന്നാല്‍, ഈ പ്രളയത്തിന് പിന്നാലെ പുതിയ ചിത്രങ്ങള്‍ തിയറ്ററിലേക്ക് എത്തിക്കുന്നത് ചിത്രങ്ങള്‍ക്ക് കാര്യമായ സാമ്പത്തീക വിജയം നേടാന്‍ സാധിക്കില്ല എന്നാണ് നിര്‍മാതാക്കളില്‍ ഭൂരിഭാഗം ആളുകളുടേയും അഭിപ്രായം. ഇതുവരെയുള്ളതില്‍ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി.
മലയാള ചിത്രം കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്ത് തമിഴ്നാട്ടില്‍ റിലീസിനെത്തിയത് ചെന്നൈ പ്രളയത്തിന് പിന്നാലെയായിരുന്നു. മലയാളത്തില്‍ വിജയം നേടിയ ചിത്രം തമിഴില്‍ നിര്‍മിച്ചതും സംവിധാനവും രചനയും നിര്‍വ്വഹിച്ചതും എകെ ലോഹിതദാസായിരുന്നു. എന്നാല്‍ ചിത്രം കനത്ത സാമ്പത്തീക പരാജയമായിരുന്നു നേരിട്ടത്. മലയാള ചിത്രങ്ങള്‍ ഈ അവസരത്തില്‍ റിലീസിനെത്തിയാല് കസ്തൂരിമാന്റെ അവസ്ഥയായിരിക്കുമെന്നും പല പ്രമുഖരും ചൂണ്ടിക്കാട്ടുന്നു.
പുതിയ റിലീസുകളില്ലാത്തത് തിയറ്റര്‍ ഉടമകളെയാണ് അധികം ബാധിക്കുക. അതുകൊണ്ടുതന്നെ മലയാള ചിത്രങ്ങള്‍ക്ക് പകരം അന്യഭാഷ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ആ കുറവ് നികത്തുകയാണ് തിയറ്റര്‍ ഉടമകള്‍. രണ്ട് തമിഴ് ചിത്രങ്ങളടക്കം നാല് ചിത്രങ്ങളാണ് ഓണം റിലീസുകളായി വെള്ളിയാഴ്ച തിയറ്ററിലെത്തുക.
തമിഴ്നാട്ടില്‍ ഗംഭീര വിജയം നേടിയ നയന്‍താര ചിത്രം കൊലമാവ് കോകിലയാണ് ശ്രദ്ധേയമായ ചിത്രം. പ്രഭുദേവ ഡാന്‍സ് മാസ്റ്ററായി എത്തുന്ന എഎല്‍ വിജയ് ചിത്രം ലക്ഷ്മി ആണ് മറ്റൊരു തമിഴ് ചിത്രം. ലക്ഷ്മി വെള്ളിയാഴ്ച ഇന്ത്യ മുഴുവന്‍ റിലീസിനെത്തും. സോനാക്ഷി സിന്‍ഹ കേന്ദ്രകഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രം ഹാപ്പി ഫിര്‍ ഭാഗ് ജായേഗി, ഹോളിവുഡ് ചിത്രം അല്ഫ എന്നിവയുമാണ് കേരളത്തില്‍ ഓണം ആഘോഷിക്കാനെത്തുക. പ്രളയക്കെടുതിക്ക് ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ആദ്യമെത്തുന്ന ഈ ചിത്രങ്ങളുടെ സാമ്പത്തീക വിജയത്തെയാണ് മലയാള സിനിമ ഉറ്റുനോക്കുന്നത്.
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ