Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മമ്മൂക്ക അത്ഭുതപ്പെടുത്തിയ ആ രംഗം, 32 പേജായിരുന്നു ഡയലോഗുകള്‍: അനുഭവം പങ്കുവെച്ച് ബിനു പപ്പു
ക്യാരക്ടര്‍ റോളുകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് നടന് ബിനു പപ്പു. സഖാവ്, ഹെലന്, ഓപ്പറേഷന് ജാവ
പോലുളള സിനിമകളിലൂടെയാണ് ബിനു പപ്പു ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിന് പുറമെ സഹസംവിധായകനായും നടന് പ്രവര്‍ത്തിച്ചു. എറ്റവുമൊടുവിലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലും പ്രാധാന്യമുളള വേഷത്തില്‍ ബിനു പപ്പു എത്തി. അതേസമയം വണ്ണില്‍ മമ്മൂക്കയ്ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെക്കുകയാണ് ബിനു പപ്പു. കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് നടന് മനസുതുറന്നത്.
സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം
മമ്മൂക്കയെയും ലാലേട്ടനെയും വെച്ച് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ബിനു പപ്പു പറയുന്നു. 'എല്ലാവരും ചെയ്യാറുളള പരിപാടിയാണ് ഇത്. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ വലുത് എന്ന് ചോദിച്ച് നമ്മളൊക്കെ കുട്ടിക്കാലത്ത് ഒരുപാട് അടിക്കൂടിയിട്ടുണ്ട്. മമ്മൂക്ക ഡാന്‍സ് കളിക്കുമോ, എന്നാല്‍
ലാലേട്ടന് കളിക്കും എന്നൊക്കെ പറഞ്ഞ് ആയിരുന്നു തര്‍ക്കം'.
'എന്നാല്‍ ഇതൊക്കെ ഇവര്‍ രണ്ടാളും ചെയ്തിട്ടുണ്ട്. രണ്ടാളും രണ്ട് രീതിയിലുളള വെര്‍സറ്റൈല്‍ ആക്ടേഴ്സാണ്. നമുക്ക് അവരെ ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ല. താരതമ്യം ചെയ്യുന്നതാണ് എറ്റവും വലിയ തെറ്റ്', ബിനു പപ്പു പറയുന്നു. 'അവര്‍ സൂപ്പര്‍ താരപദവിയില്‍ വര്‍ഷങ്ങളോളം പണിയെടുത്ത് എത്തിയതാണ്. പണിയെടുത്ത് വന്നവരാണ്. ഓരോ സിനിമ കഴിയുന്തോറും പഠിച്ച് പഠിച്ച് കേറി വന്നു'.
വണ്‍ എന്ന സിനിമയില്‍ മമ്മൂക്ക തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നും ബിനു പപ്പു പറഞ്ഞു. 'ക്ലൈമാക്സ് സീന്‍ എടുക്കുമ്പോള്‍ 32 പേജാണ് ഡയലോഗുകള്‍ ഉളളത്. ആ ഒരു ഒറ്റ സീന്‍ 32 പേജായിരുന്നു. അതില്‍ മമ്മൂക്കയും, മുരളി ചേട്ടനും, സിദ്ധിഖ് ഇക്കയും അങ്ങനെ ഒരുപാട് പേര് പറയുന്ന ഡയലോഗുകളുണ്ട്. ഇതൊക്കെ ഓര്‍ത്തുവെച്ചിട്ട് വേണം മമ്മൂക്കയ്ക്ക് നില്ക്കാന്'.
'നമുക്ക് നമ്മളുടെ ഡയലോഗ് മാത്രം പറഞ്ഞാല്‍ പോരല്ലോ. ഇത് എപ്പോ പറയണം, ഏതിന് ശേഷം പറയണം എന്നൊക്കെയുളത് നോക്കണം. പലതും സിംഗിള്‍ ഷോട്ടില്‍ പോയിട്ടുണ്ട്. പലതും വൈഡിലും പോയിട്ടുണ്ട്. അപ്പോഴൊക്കെ മമ്മൂക്ക ഡയലോഗ് പഠിച്ചുവെച്ച് അനായാസമായിട്ട് ചെയ്തു. അതും പടം സിങ്ക് സൗണ്ടാണ്'.
Recommended Video
'ഇതൊക്കെ അവരുടെ എക്സ്പീരിയന്‍സ് കൊണ്ട് മാത്രമാണ് സാധിക്കുന്നത്. ജോഷി സാറിനെയും ഹരിഹരന് സാറിനെയും പോലുളള സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചപ്പോഴുളള അനുഭവമാണ് മമ്മൂക്ക കാണിക്കുന്നത്. നമ്മള് മമ്മൂക്കയെയും ലാലേട്ടനെയും താരതമ്യം ചെയ്യരുത്. നമ്മള് താരതമ്യം ചെയ്യുന്നതിനേക്കാള്‍ നല്ലത് നമുക്ക് വളരെ നല്ല രീതിയില്‍ അഭിമാനിക്കാം, ഇവര്‍ രണ്ട് പേരും നമ്മുടെ ടൈമിലാണ് ഉളളതെന്ന്', ബിനു പപ്പു അഭിമുഖത്തില്‍ പറഞ്ഞു.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി