Don't Miss!
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
നാടോടിക്കാറ്റാണോ വടക്കന്‍സെല്‍ഫി
വിനീത് ശ്രീനിവാസന് തിരക്കഥയെഴുതി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി കണ്ടിറങ്ങുന്നവര്ക്കൊക്കെ ഒരു സംശയം. വര്‍ഷങ്ങള്‍ക്കു മുന്‍പ് തിയറ്ററിലെത്തിയ മോഹന്‍ലാല്‍-ശ്രീനിവാസന് കൂട്ടുകെട്ടില്‍ പിറന്ന നാടോടിക്കാറ്റിന്റെ പരിഷ്ക്കരിച്ച പതിപ്പല്ലേ വടക്കന്‍ സെല്‍ഫിയെന്ന്. അച്ഛന്റെ കഥ വിനീത് കാലോചിതമായി മാറ്റി പുതിയ കഥയാക്കുകയായിരുന്നെന്ന് ചിത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
രാംദാസന്‍-വിജയന് എന്നീ സുഹൃത്തുക്കളായിരുന്നു സത്യന് അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ പ്രധാന കഥാപാത്രങ്ങള്‍. മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു ദാസനെയും വിജയനെയും അവതരിപ്പിച്ചത്. ഉമേഷ്-ഷാജി കൂട്ടുകെട്ടാണ് വടക്കന്‍ സെല്‍ഫിയില്‍. നിവിന്‍പോളിയും അജുവര്ഗീസുമാണ് ഇവിടെ താരങ്ങള്‍. രണ്ടിടത്തും പ്രധാന നായകര്‍ നല്ല വിദ്യാഭ്യാസമുള്ളവര്‍. ദാസന് ബികോം ഫസ്റ്റ് ക്ലാസ്. ഉമേഷ് ബിടെക് (42 സപ്ലി എഴുതാനുണ്ടെങ്കിലും ആള് ബിടെക് ആണ്). കൂടെയുള്ള വിജയനും ഷാജിയും കുള്ളന്മാരുംകറുത്തവറും. ശ്രീനിവാസനും അജു വര്‍ഗീസും.
തൊഴിലില്ലായ്മയാണ് ദാസന്റെയും വിജയന്റെയും പ്രശ്നം. ഉമേഷിന്റെ പ്രശ്നവും തൊഴിലില്ലായ്മ തന്നെ. ദാസനും വിജയനും പശുവിനെ വാങ്ങിയും കമ്പനിയില്‍ ജോലി ചെയ്തും ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഉമേഷും ഷാജിയും ഷോര്‍ട്ട ഫിലിം നിര്‍മിച്ചാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.
ഒരു പെണ്‍കുട്ടി കടന്നുവരുന്നതോടെയാണ് ദാസന്റെ ജീവിതം പ്രശ്നത്തിലേക്കു കലാശിക്കുന്നത്. ശോഭനയുടെ കഥാപാത്രം വരുന്നതോടെയാണ് നാടോടിക്കാറ്റില്‍ ട്വിസ്റ്റുണ്ടാകുന്നത്. വടക്കന്‍ സെല്‍ഫിയില്‍ മഞ്ജിമ മോഹന്റെ കഥാപാത്രവും. സിനിമയുടെ ഒരു ഘട്ടം നടക്കുന്നത് രണ്ടിടത്തും ചെന്നൈയിലാണ്. ഗള്‍ഫില്‍ പോകാന്‍ ദാസനും വിജയനും ശ്രമിച്ച് എത്തിപ്പെടുന്നത് മദ്രാസിലാണ്. അതേപോലെ കാണാതായ പെണ്‍കുട്ടിയെ തേടി ഉമേഷും ഷാജിയും എത്തുന്നതും ചെന്നൈയില്‍ തന്നെ. അവിടെ വച്ചാണ് രണ്ടു സിനിമയുടെയും ക്ലൈമാക്സ് നടക്കുന്നത്.
മൂന്നു പതിറ്റാണ്ടു മുന്‍പ് ശ്രീനിവാസന് തിരക്കഥയെഴുതിയ നാടോടിക്കാറ്റിനെ തന്നെയാണ് ഇപ്പോള്‍ വടക്കന്‍ സെല്‍ഫിയിലൂടെ കാണുന്നതെന്ന് ഒന്ന് ശ്രദ്ധിച്ചപ്പോള്‍ തോന്നുന്നില്ലേ. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!