Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ചലചിത്ര മേള ബഹിഷ്കരിക്കല്‍; വിശദീകരണവുമായി ഡോ. ബിജു
തിരുവനന്തപുരം: പത്തൊമ്പതാമത് കേരള അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ദേശീയ അവാര്‍ഡ് നേടിയ തന്റെ പേരറിയാത്തവര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് അറിയിച്ചതായി സംവിധായകന് ഡോ. ബിജു. ഫേസ്ബുക്ക് പേജിലൂടെയാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. പേരറിയാത്തവര്‍ എന്ന ചിത്രത്തിനു പകരം മറ്റൊരു സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ബിജു അറിയിച്ചു.
ചിത്രം പ്രര്ശിപ്പിക്കാത്തിന് ബിജുവിന് തന്റേതായ ന്യായീകരണങ്ങളും ഉണ്ട്. ചലചിത്രമേള കേവലം ഉത്സവം മാത്രമാണെന്നും സിനിമയ്ക്ക് പ്രോത്സാഹനമില്ലെന്നും ബിജു പറയുന്നു. ഭാവിയിലും മേളയില്‍ ചലചിത്രകാരന് എന്ന നിലയില്‍ ആയിരിക്കില്ല, കാണി എന്ന നിലയില്‍ മാത്രമായിരിക്കും തന്റെ സാന്നിദ്ധ്യമെന്നും ബിജു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
സിനിമ ചലചിത്രമേളയിലെത്തുമ്പോള് കാണണമെന്ന് ആഗ്രഹിക്കുന്നവരോട് ബിജു ക്ഷമ ചോദിച്ചു. ഡിസംബര്‍ വരെ മറ്റു ചില ചലചിത്രമേളകളില്‍ കൂടി പങ്കെടുത്തശേഷം പേരറിയാത്തവര്‍ തിയറ്ററുകളിലെത്തുനെന്ന് സംവിധായകന് അറിയിച്ചു. ദേശീയ അവാര്‍ഡ് നേടിയിട്ടും ചിത്രത്തെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് സിനിമയുടെ പിന്മാറ്റമെന്നാണ് വിവരം.
സംവിധായകന് രഞ്ജിത്തിന്റ ഞാന്‍ എന്ന സിനിമയും മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. സലില്‍ ലാല്‍ അഹമ്മദിന്റെ കാള്‍ട്ടണ്‍ ടവേഴ്സ്, എന്‍പി സുകുമാരന്‍ നായരുടെ ജലാംശം, സനല്‍കുമാറിന്റെ ഒരാള്‍പൊക്കം തുടങ്ങിയവയെല്ലാം പ്രദര്‍ശന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്